ജിന്ന്‌ വാദം: തിരിഞ്ഞുകൊത്തുന്ന വാക്കുകള്‍!

അബൂഹിമ 

 ആദര്‍ശവ്യതിയാനത്തിന്റെ ഇല്ലാക്കഥകളുമായി ഇസ്‌ലാഹി കേരളത്തില്‍ അഴിഞ്ഞാടി ആദര്‍ശപ്രസ്ഥാനത്തെ കുത്തിപ്പിളര്‍ത്തിയവര്‍ നിന്ദ്യതയുടെ അഗാധതയിലാണിപ്പോള്‍. അനിവാര്യമായ തിരിച്ചടിയുടെ കാലുഷ്യം മറുപാളയത്തില്‍ അസ്വാരസ്യങ്ങളുടെയും ചേരിപ്പോരിന്റെയും പുകപടലമുയര്‍ത്തുന്നു. വെല്ലുവിളികള്‍ മുതല്‍ വിഴുപ്പലക്കലുകളും തെറിയഭിഷേകവും വരെ പോരടിച്ച്‌ കൊണ്ടിരിക്കുന്ന ഇരുവിഭാഗങ്ങളും മത്സരിച്ച്‌ നടത്തിക്കൊണ്ടിരിക്കുകയാണിപ്പോള്‍. സാത്വികരായ ഇസ്‌ലാഹി പണ്ഡിതന്മാരുടെയും നിഷ്‌കളങ്കരായ പ്രവര്‍ത്തകരുടെയും പ്രസ്ഥാനത്തിന്റെ ചാലകശക്തിയായ യുവജനവിഭാഗത്തിന്റെയും ആദര്‍ശത്തെ ചോദ്യം ചെയ്‌തും സ്വയം പത്തരമാറ്റ്‌ ആദര്‍ശം അവകാശപ്പെട്ടും മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ഒരു കഷ്‌ണമായി പുറത്ത്‌ പോയവരിന്ന്‌ അര ഡസന്‍ കഷ്‌ണങ്ങളായി മാറുകയാണ്‌.

തിരിച്ചടികളുടെ വേലിയേറ്റത്തില്‍ ഉയര്‍ന്നു പൊങ്ങുന്ന ആരോപണ പ്രത്യാരോപണങ്ങള്‍ക്ക്‌ ഒരു തനിയാവര്‍ത്തനത്തിന്റെ നിറവും മണവുമുണ്ടാവുന്നത്‌ യാദൃച്ഛികമാണെന്ന്‌ കരുതാന്‍ ന്യായമില്ല. ചെയ്‌തുകൂട്ടിയ അധര്‍മങ്ങളുടെയും പറഞ്ഞുപരത്തിയ അന്യായങ്ങളുടെയും തിരിച്ചടി അനിവാര്യമായ നിശ്ചയമായി വേണം വിശ്വാസികള്‍ ഉള്‍ക്കൊള്ളാന്‍. തിരിച്ചറിവ്‌ പകരുന്ന പരീക്ഷണങ്ങള്‍. കഴിഞ്ഞ ദിവസങ്ങളില്‍ എ പി വിഭാഗത്തിലെ സക്കരിയ വിഭാഗവും അബ്‌ദുര്‍റഹ്‌മാന്‍ സലഫി വിഭാഗവും ചേരിതിരിഞ്ഞ്‌ നടത്തുന്ന വിശദീകരണ പ്രസംഗങ്ങളിലെ ചില പരാമര്‍ശങ്ങള്‍ പഴയ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പിന്റെ കാലഘട്ടം മുന്നില്‍ വെച്ച്‌ വിലയിരുത്തുകയാണിവിടെ. കൂടുതലൊന്നും അനുബന്ധ വിശദീകരണങ്ങളാവശ്യമില്ലാത്ത വിധം നേരിന്റെ വഴിയിലേക്കൊരു ചൂണ്ടുപലകയായി ആ വാചകങ്ങള്‍ മുജാഹിദുകള്‍ക്ക്‌ മുന്നില്‍ തെളിഞ്ഞ്‌ നില്‍ക്കുകയാണ്‌.

ജിന്നുകള്‍ നാടുവാഴുമ്പോള്‍

SHABAB EDITORIAL

ഖുലഫാഉര്‍റാശിദുകള്‍ക്കു ശേഷം മുസ്‌ലിംലോകത്ത്‌ പല തരത്തിലുള്ള വഴിത്തിരിവുകളുണ്ടായി. വിവിധ തരത്തിലുള്ള ചിന്താ പ്രസ്ഥാനങ്ങള്‍ ഉടലെടുത്തു. രാഷ്‌ട്രീയമായ ചേരിതിരിവുകളും പക്ഷപാതിത്വങ്ങളും ഇവയെ സ്വാധീനിച്ചു. ഹിജ്‌റ മൂന്നും നാലും നൂറ്റാണ്ടുകള്‍ക്കിടയില്‍ നടന്ന ഒരു വലിയ സംവാദമായിരുന്നു വിശുദ്ധ ഖുര്‍ആന്‍ സൃഷ്‌ടിയാണോ അല്ലേ എന്നത്‌. വൈജ്ഞാനികവും അക്കാദമികവുമായ ഒരു ചര്‍ച്ച എന്നതിലുപരി സമൂഹവുമായി നേരിട്ട്‌ ബന്ധമുള്ളതോ ഇസ്‌ലാമിക വിശ്വാസ-അനുഷ്‌ഠാന-സംസ്‌കാര രംഗത്ത്‌ കാര്യമായ സ്വാധീനം ചെലുത്തുന്നതോ അല്ല ഈ വിവാദം. പക്ഷേ, അബ്ബാസിയാ ഭരണാധികാരികളില്‍ ചിലരുടെ പക്ഷപാതിത്വവും പണ്ഡിതന്മാരില്‍ ചിലരുടെ കൊള്ളരുതായ്‌മകളും നിമിത്തം വലിയ പ്രശ്‌നമായി മാറി. സമുദായത്തിന്റെ ഊര്‍ജം വലിയൊരളവോളം ഇതിനു വിനിയോഗിക്കപ്പെട്ടു. പരസ്‌പരം അവിശ്വാസാരോപണങ്ങള്‍ പോലും നടക്കുകയുണ്ടായി. ഹിജ്‌റ 241ല്‍ മരണമടഞ്ഞ ഇമാം അഹ്‌മദുബ്‌നു ഹമ്പല്‍ ഈ വിവാദത്തിന്റെ രക്തസാക്ഷിയാണെന്നു പറയാം. ഹിജ്‌റ ഒന്നാം നൂറ്റാണ്ടില്‍ -ഉത്തമ നൂറ്റാണ്ടില്‍ - അതൊരു ചര്‍ച്ചയേ ആയിരുന്നില്ല. നാലാം നൂറ്റാണ്ടിനു ശേഷവും അത്‌ വിവാദവിധേയമായില്ല.

 ഏതാണ്ട്‌ ഇതുപോലെയാണ്‌ കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഈ അടുത്ത കാലത്ത്‌ കയറിവന്ന ജിന്ന്‌ വിവാദം. സമുദായത്തിന്റെ ധൈഷണികോര്‍ജവും വിലപ്പെട്ട സമയവും അനാവശ്യമായ വിവാദങ്ങളില്‍ ഉടക്കി നഷ്‌ടപ്പെടുത്തപ്പെടുന്ന കാഴ്‌ച നാമേറെ കണ്ടു. ഒരു യാഥാര്‍ഥ്യത്തെ പറ്റിയുള്ള വികല ധാരണകളാല്‍ സമുദായം അജ്ഞതയിലും അന്ധവിശ്വാസത്തിലും കുരുങ്ങിപ്പോയ ഒരു സംഗതിയാണ്‌ ജിന്ന്‌ വിവാദം. മനുഷ്യനേത്രങ്ങള്‍ക്ക്‌ ഗോചരമല്ലാത്ത, ധിഷണയ്‌ക്ക്‌ പ്രാപ്യമല്ലാത്ത, ഗവേഷണത്തിന്‌ പഴുതില്ലാത്ത, അദൃശ്യജീവിയായ `ജിന്നി'നെപ്പറ്റി വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞതിലപ്പുറം ഒന്നും പറയേണ്ട ആവശ്യമില്ല. പ്രവാചകനോ സ്വഹാബിമാരോ വ്യക്തമാക്കിത്തരാത്ത ഒരു കാര്യത്തില്‍ ചില അല്‍പജ്ഞന്മാര്‍ നടത്തിയ ഗവേഷണവും അവരുടെ സ്ഥാപിത താല്‌പര്യങ്ങളുമാണ്‌ ഈ വിഷയം സങ്കീര്‍ണമാക്കിയത്‌.

താടിയുടെ മഹത്വം

പി കെ മൊയ്‌തീന്‍സുല്ലമി 

 ഒരു വ്യക്തിയെ സ്വര്‍ഗാവകാശിയാക്കുന്നത്‌ അവന്റെ ബാഹ്യമായ ജാടകളല്ല. മറിച്ച്‌ സത്യവിശ്വാസവും കര്‍മങ്ങളും മനശ്ശുദ്ധിയുമാണ്‌. നബി(സ) അക്കാര്യം നമ്മെ ബോധ്യപ്പെടുത്തുന്നു: ``അല്ലാഹു നോക്കുന്നത്‌ നിങ്ങളുടെ രൂപത്തിലേക്കോ ശരീരത്തിലേക്കോ അല്ല. മറിച്ച്‌ നിങ്ങളുടെ മനസ്സുകളിലേക്കും കര്‍മങ്ങളിലേക്കുമാണ്‌'' (മുസ്‌ലിം). നമ്മുടെ കര്‍മങ്ങള്‍ അല്ലാഹു സ്വീകരിക്കണമെങ്കില്‍ മനസ്സുകള്‍ ശുദ്ധമായിരിക്കണം. നാം അനുഷ്‌ഠിക്കുന്ന കര്‍മങ്ങള്‍ ഇഖ്‌ലാസോടെയാവണം. അസൂയ, കിബ്‌റ്‌, പക, പോര്‌ എന്നിവയില്‍ നിന്നെല്ലാം മനസ്സ്‌ മുക്തമായിരിക്കണം. അക്കാര്യം അല്ലാഹു ഉണര്‍ത്തുന്നുണ്ട്‌: ``തീര്‍ച്ചയായും (മനസ്സ്‌) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ ദുഷിപ്പിച്ചവന്‍ പരാജയപ്പെടുകയും ചെയ്‌തു.'' (അശ്ശംസ്‌ 9,10)  മൂസാനബി(അ) അല്ലാഹുവോട്‌ പ്രാര്‍ഥിച്ചത്‌ ഹൃദയ വിശാലതക്കു വേണ്ടിയായിരുന്നു: ``നാഥാ, എന്റെ ഹൃദയത്തിന്‌ വിശാലത നല്‍കണമേ?'' (ത്വാഹാ 25). നബി(സ)ക്ക്‌ അല്ലാഹു നല്‌കിയ പ്രധാനപ്പെട്ട ഒരനുഗ്രഹം അതായിരുന്നു. ``നിനക്ക്‌ നിന്റെ മനസ്സ്‌ നാം വിശാലമാക്കിത്തന്നില്ലയോ?'' (ശര്‍ഹ്‌ 1)

 ഒരാളെ സ്വര്‍ഗാവകാശിയാക്കുന്നത്‌ അയാളുടെ ത്യാഗമാണ്‌. സത്യവിശ്വാസവും സല്‍കര്‍മങ്ങളും മനശ്ശുദ്ധിയും നിലനിര്‍ത്തിപ്പോരുന്ന ഒരു വ്യക്തിക്ക്‌ നിരവധി ത്യാഗങ്ങള്‍ സഹിക്കേണ്ടിവരും. ഇഷ്‌ടപ്പെട്ട പലതും ത്യജിക്കേണ്ടി വരും. മറ്റുള്ളവര്‍ ത്യജിക്കുന്ന പലതും സ്വീകരിക്കേണ്ടിവരും. എന്നാല്‍ താടിയുടെ പിന്നില്‍ യാതൊരു ത്യാഗവുമില്ല. അതു സ്വയം വളരുന്ന അവസ്ഥയിലാണ്‌. നബി(സ)യുടെ കല്‌പനയും പ്രോത്സാഹനവും ആ വിഷയത്തില്‍ വന്നതിനാല്‍ താടിവെച്ചവന്‌ അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കുന്നതാണ്‌. ഇത്തരം കര്‍മപരമായ വിഷയങ്ങളില്‍ ഇജ്‌തിഹാദിന്‌ കഴിവുള്ള പണ്ഡിതന്മാര്‍ വ്യത്യസ്‌ത വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തിയതായി കാണാം. ഇമാം അഹ്‌മദുബ്‌നു ഹന്‍ബലിന്റെ അഭിപ്രായത്തില്‍ ഔറത്ത്‌ മുന്‍ദ്വാരവും പിന്‍ദ്വാരവും മാത്രമാണ്‌. വുദുവിന്റെ കാര്യത്തില്‍ കൊപ്‌ളിക്കലും മൂക്കില്‍ വെള്ളം കയറ്റി ചീറ്റലും നിര്‍ബന്ധമാണ്‌'' (ഫത്‌ഹുല്‍മുഈന്‍, പേജ്‌ 343). എന്നാല്‍ നാം മനസ്സിലാക്കിയതും പ്രവര്‍ത്തിച്ചുവരുന്നതും അതിനെതിരാണ്‌.

താടിവടിക്കല്‍ നിഷിദ്ധമാണെന്ന്‌ ഏതെങ്കിലും പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതവരുടെ ഇജ്‌തിഹാദിയായ അഭിപ്രായങ്ങളാണ്‌. അവര്‍ക്ക്‌ ഇജ്‌തിഹാദിനുള്ള അറിവും അവകാശവുമുണ്ട്‌. ഇജ്‌തിഹാദിലൂടെ ഒരാളുടെ അഭിപ്രായത്തിന്‌ പിഴവു സംഭവിച്ചാലും അതിന്‌ ഒരു പ്രതിഫലമുണ്ടെന്നാണ്‌ നബി(സ) പറഞ്ഞിട്ടുള്ളത്‌. അതേയവസരത്തില്‍ ഹര്‍കത്തില്ലാത്ത അറബിഭാഷാ ഉദ്ധരണി വായിക്കാന്‍ പോലും അറിയാത്തവര്‍ കാര്യം മനസ്സിലാക്കാതെ ഒരു വിഷയത്തെ ഹറാമും ഹലാലുമാക്കുന്ന രീതിയോട്‌ യോജിക്കാനാവില്ല. മുന്‍കാല പണ്ഡിതന്മാര്‍ താടി ഒഴിവാക്കല്‍ നിഷിദ്ധമാണെന്ന്‌ അഭിപ്രായപ്പെടാന്‍ ചില കാരണങ്ങളുണ്ട്‌. അതിഥികളെ സല്‍ക്കരിക്കല്‍, താടിവളര്‍ത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ അറബികള്‍ ഇസ്‌ലാമിലേക്ക്‌ വരുന്നതിന്‌ മുമ്പുതന്നെ നിഷ്‌ഠ പുലര്‍ത്തിയിരുന്നു. താടി ഇസ്‌ലാമിലും ഒരു പുണ്യകര്‍മമാണെന്ന്‌ മനസ്സിലാക്കിയപ്പോള്‍ പിന്നെ തങ്ങളുടെ താടി ഒഴിവാക്കാതിരിക്കുകയാണ്‌ അവര്‍ ചെയ്‌തത്‌. അങ്ങനെയുള്ള ഒരു ധാരണയില്‍ നിന്നാണ്‌ ചില പണ്ഡിതന്മാര്‍ താടി ഒഴിവാക്കല്‍ നിഷിദ്ധമാണെന്ന്‌ ധരിച്ചുവെച്ചത്‌. താടി വളര്‍ത്താനും മൈലാഞ്ചിയിടാനും അതുപോലുള്ള പലതും ചെയ്‌ത്‌ അന്യമതക്കാരോട്‌ വിരുദ്ധമാകാന്‍ നബി(സ) കല്‌പിച്ചത്‌ മുസ്‌ലിംകളെ പ്രത്യേകം തിരിച്ചറിയാന്‍ വേണ്ടിയാണ്‌.

ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട സൂക്തങ്ങളോ?

എ അബ്‌ദുസ്സലാം സുല്ലമി 

 ``ചുരുക്കത്തില്‍ ഖുര്‍ആനില്‍ നസ്‌ഖ്‌ (ദുര്‍ബലമാക്കപ്പെട്ട സൂക്തം) ഉണ്ട്‌ എന്ന്‌ ചേകന്നൂരികള്‍ അംഗീകരിക്കുന്നില്ല എന്ന്‌ വ്യക്തമായില്ലേ? ഇനി ഈ വിഷയത്തില്‍ മടവൂരികള്‍ സ്വീകരിച്ചിരിക്കുന്ന നിലപാടും കൂടി നമുക്ക്‌ വിശകലനം ചെയ്യാം. മടവൂരി നേതാവ്‌ എഴുതുന്നത്‌ കാണുക: പരിശുദ്ധ ഖുര്‍ആനില്‍ ഒരു ആയത്ത്‌ പോലും ദുര്‍ബലമായത്‌ ഇല്ല തന്നെ. അവന്റെ വേദഗ്രന്ഥം ഇതില്‍ നിന്നെല്ലാം പരിശുദ്ധമാണ്‌ (ബുഖാരി പരിഭാഷ, അബ്‌ദുസ്സലാം സുല്ലമി, 2/761) (അല്‍ഇസ്വ്‌ലാഹ്‌ -2012 മെയ്‌, പേജ്‌ 29).
``കണ്ടല്ലോ! ഖുര്‍ആനില്‍ നസ്‌ഖുണ്ടോ (ദുര്‍ബലാക്കപ്പെട്ട സൂക്തം) എന്ന വിഷയത്തില്‍ ചേകനൂരികള്‍ പറഞ്ഞതു തന്നെയാണ്‌ മടവൂരികളും ആവര്‍ത്തിച്ചിരിക്കുന്നത്‌. രണ്ട്‌ വിഭാഗവും ഖുര്‍ആനിലെ നസ്‌ഖിനെ അംഗീകരിക്കുന്നില്ല.'' (പേജ്‌ 29) 

 കെ കെ സകരിയ്യ, എ പി അബ്‌ദുല്‍ഖാദിര്‍ മൗലവി, ജബ്ബാര്‍ മൗലവി, മുതലായവര്‍ക്ക്‌ എല്ലാം തന്നെ പല വിഷയത്തില്‍ വ്യക്തിപരമായ പല അഭിപ്രായങ്ങള്‍ ഉണ്ട്‌. ഈ അഭിപ്രായമെല്ലാം നവയാഥാസ്ഥിതികരുടെ പൊതുവായ അഭിപ്രായമായി ഇവര്‍ പരിഗണിക്കുമോ? ഇതാണ്‌ ഇവരോട്‌ ചോദിക്കാനുള്ളത്‌. ഞാന്‍ മടവൂരികളുടെ നേതാവാണ്‌ എന്നതും ഇവരുടെ ജല്‌പനമാണ്‌. യാതൊരു സ്ഥാനവും ഞാന്‍ വഹിക്കുന്നില്ല. `സത്യത്തിന്റെയും നീതിയുടെയും കൂടെ നില്‌ക്കണം, അവരെ സഹായിക്കണം, സ്വന്തം ശരീരത്തിനും മാതാപിതാക്കള്‍ക്കും കുടുംബത്തിനും എതിരായിരുന്നാലും' എന്ന ഖുര്‍ആന്റെ നിര്‍ദേശം അനുഷ്‌ഠിച്ചുകൊണ്ട്‌ യഥാര്‍ഥ മുജാഹിദുകളുമായി ഞാന്‍ പൊതുവായ നിലക്ക്‌ സഹകരിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. അവരുടെ എല്ലാ അഭിപ്രായങ്ങളും എനിക്ക്‌ സ്വീകാര്യമല്ല. എന്റേത്‌ അവര്‍ക്കും പല വിഷയങ്ങളിലും സ്വീകാര്യമല്ല താനും. മുജാഹിദ്‌ പ്രസ്ഥാനം പിളരുന്നതിന്റെ മുമ്പും ഈ അടിസ്ഥാന തത്വത്തെ ആദരിച്ചുകൊണ്ടാണ്‌ ഞാന്‍ മുജാഹിദായി ജീവിച്ചിരുന്നത്‌. എന്നെ പരിചയമുള്ളവര്‍ക്കെല്ലാം ഈ യാഥാര്‍ഥ്യം അറിയുന്നതാണ്‌. വിശുദ്ധ ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെടുന്ന സൂക്തങ്ങള്‍ ഉണ്ടെന്ന്‌ വിശ്വസിച്ചാല്‍ മാത്രമേ അഹ്‌ലുസ്സുന്നയുടെ പാതയില്‍ ജീവിക്കുന്നവനാവുകയുള്ളൂ എന്നതാണ്‌ നിയമമമെങ്കില്‍ ഭൂമിയില്‍ എത്ര മണല്‍ത്തരികള്‍ ഉണ്ടോ അത്രയും പ്രാവശ്യം ഞാന്‍ അഹ്‌ലുസ്സുന്നയുടെ പാതയില്‍ നിന്ന്‌ വ്യതിചലിച്ചവനാണെന്ന്‌ പ്രഖ്യാപിക്കുന്നു. വിശുദ്ധ ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട സൂക്തങ്ങള്‍ ഇല്ലെന്ന്‌ പറയുന്ന പക്ഷം ഒരാള്‍ ചേകന്നൂരിയാകുമെന്നതില്‍ ഈ ലോകത്ത്‌ എത്ര നക്ഷത്രങ്ങള്‍ ഉണ്ടോ അത്രയും പ്രാവശ്യം ഞാന്‍ ചേകന്നൂരിയാണെന്നും പ്രഖ്യാപിക്കുന്നു.

നബി(സ)ക്കും പിശാചുബാധയോ?

പി കെ മൊയ്‌തീന്‍ സുല്ലമി 

 നബി(സ)ക്കു പോലും ശാരീരികദ്രോഹം വരുത്താന്‍ സിഹ്‌ര്‍ മൂലം പിശാചുക്കള്‍ക്ക്‌ സാധിക്കുമെന്നാണല്ലോ നവയാഥാസ്ഥിതികരുടെ വാദം. ഈ വിഷയത്തില്‍ വന്നിട്ടുള്ള ഹദീസിനെ നിലനിര്‍ത്തിക്കൊണ്ടു തന്നെ ഒരു നിരൂപണമാണ്‌ ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. അഥവാ സിഹ്‌ര്‍ മുഖേനയോ മറ്റേതെങ്കിലും കാരണത്താലോ സത്യവിശ്വാസികള്‍ക്കും പ്രവാചകനും പിശാചുബാധയുണ്ടാകുമെന്ന വാദം വിശുദ്ധഖുര്‍ആനുമായും മുതവാതിറായ ഹദീസുകളുമായും പൊരുത്തപ്പെടുന്നുണ്ടോ എന്നതാണ്‌ ഇവിടെ ചര്‍ച്ചയ്‌ക്കു വിധേയമാക്കുന്നത്‌. പിശാചുക്കള്‍ക്ക്‌ മനുഷ്യവര്‍ഗത്തെ ശാരീരികമായി ദ്രോഹിക്കാന്‍ സാധ്യമല്ലെന്നും മറിച്ച്‌ അവരെ തെറ്റുകളിലേക്ക്‌ പ്രേരിപ്പിക്കുക എന്നതാണ്‌ അവന്റെ പ്രവര്‍ത്തന പരിധിയെന്നും അതിനുള്ള അധികാരവും കഴിവും മാത്രമേ പിശാചിന്‌ അല്ലാഹു നല്‍കിയിട്ടുള്ളൂവെന്നും മുമ്പ്‌ നിരവധി ലേഖനങ്ങളിലൂടെ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ വിശദീകരിച്ചിട്ടുള്ളതാണ്‌. എന്നാല്‍ ശാരീരികദ്രോഹം പോയിട്ട്‌ യഥാര്‍ഥ ഭക്തന്മാരെ വഴിതെറ്റിക്കാന്‍ പോലും പിശാചിന്‌ സാധ്യമല്ലാ എന്ന്‌ വിശുദ്ധഖുര്‍ആന്‍ സംശയത്തിന്നിടവരുത്താത്ത വിധം പഠിപ്പിക്കുന്നുണ്ട്‌.

``തീര്‍ച്ചയായും എന്റെ അടിമകളുടെ മേല്‍ നിനക്ക്‌ യാതൊരു അധികാരവുമില്ല. നിന്നെ പിന്‍പറ്റിയ വഴിപിഴച്ചവരുടെ മേലല്ലാതെ.'' (ഹിജ്‌റ്‌ 42). ``നിന്റെ പ്രതാപമാണ്‌ സത്യം, അവരെ മുഴുവന്‍ ഞാന്‍ വഴിപിഴപ്പിക്കുക തന്നെ ചെയ്യും. അവരില്‍ നിന്റെ നിഷ്‌കളങ്കരായ ദാസന്മാരെ ഒഴികെ.'' (സ്വാദ്‌ 82,83)

 മേല്‍വചനങ്ങള്‍ വ്യക്തമാക്കുന്നത്‌ സത്യവിശ്വാസികളെ വഴിപിഴപ്പിക്കാന്‍ പിശാചിന്‌ ഒരിക്കലും സാധ്യമല്ല എന്നാണ്‌. എന്നാല്‍ പിശാച്‌ അവരെ വഴിതെറ്റിക്കാന്‍ പരമാവധി ശ്രമം നടത്തും. പ്രസ്‌തുത സന്ദര്‍ഭത്തില്‍ ഭക്തിയും ദൈവസ്‌മരണയും കാരണത്താല്‍ അല്ലാഹു അവര്‍ക്ക്‌ പിശാചിന്റെ ശര്‍റില്‍ നിന്നും കാവല്‍നല്‌കും. അല്ലാഹു പറയുന്നു: ``തീര്‍ച്ചയായും സൂക്ഷ്‌മത പാലിക്കുന്നവരെ പിശാചില്‍ നിന്നുള്ള വല്ല ദുര്‍ബോധനവും ബാധിച്ചാല്‍ അവര്‍ അല്ലാഹുവിനെക്കുറിച്ച്‌ ഓര്‍മിക്കുന്നതാണ്‌. അപ്പോഴതാ അവര്‍ ഉള്‍ക്കാഴ്‌ചയുള്ളവരായിത്തീരുന്നു'' (അഅ്‌റാഫ്‌ 201). ഈ വചനത്തിന്റെ താല്‌പര്യം ഇതാണ്‌: സത്യവിശ്വാസികളായ അടിമകളുടെ മനസ്സില്‍ പിശാച്‌ വല്ല ദുഷ്‌പ്രേരണയും ചെലുത്തുന്നപക്ഷം അവര്‍ അല്ലാഹുവിനെ ഭയപ്പെടുകയും അവനെ ഓര്‍ത്തുകൊണ്ടും അവരതില്‍ നിന്നും മാറിനില്‌ക്കുന്നു. നിഷേധികളും ഈമാനില്ലാത്തവരും പിശാചിന്റെ ദുഷ്‌പ്രേരണയ്‌ക്കു വഴങ്ങി തെറ്റില്‍ അകപ്പെടുന്നു.

മുജാഹിദ് പ്രസ്ഥാനത്തില്‍ സംഭവിക്കുന്നത്

സകരിയ്യ ഗ്രൂപ്പിനെതിരെ അബ്ദുല്‍ റഹ്മാന്‍ ഇരിവേറ്റി മാധ്യമത്തില്‍ (01/07/2012) എഴുതിയ കുറിപ്പ്






സിഹ്‌ര്‍ ശാരീരികദ്രോഹം വരുത്തുമെന്നോ?


പി കെ മൊയ്‌തീന്‍ സുല്ലമി

സിഹ്‌റിനെ നിരവധി ഇനങ്ങളായി പണ്ഡിതന്മാര്‍ വേര്‍തിരിച്ചിരിക്കുന്നു. ഏഷണി പോലും ചില പണ്ഡിതന്മാര്‍ സിഹ്‌റിന്റെ ഇനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ സിഹ്‌റിനെ പ്രധാനമായും രണ്ട്‌ തരമായി വിശദീകരിക്കുന്നതായി മനസ്സിലാക്കാം. ഒന്ന്‌: ജാലവിദ്യയില്‍ ഉള്‍പ്പെടുന്ന സിഹ്‌ര്‍. മൂസാനബി(അ)യുടെ കാലഘട്ടത്തില്‍ മുഅ്‌ജിസിത്തിനെ പരാജയപ്പെടുത്താന്‍ ഉപയോഗിച്ച സിഹ്‌ര്‍ അതായിരുന്നു. ഇത്തരം സിഹ്‌റ്‌ കുഫ്‌റിലോ ശിര്‍ക്കിലോ അകപ്പെടുത്തുന്നതല്ലെങ്കിലും അസത്യത്തെ സത്യമായി തോന്നിപ്പിക്കുന്നു എന്നതിനാല്‍ കുറ്റകരം തന്നെയാണ്‌. 

അല്ലാഹുവിന്റെ ദൃഷ്‌ടാന്തങ്ങളെ പരാജയപ്പെടുത്താനാണ്‌ ഇവ ഉപയോഗപ്പെടുത്തിയത്‌ എന്നത്‌ കുറ്റത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഇത്തരം മാജിക്കുകള്‍ക്കും ജാലവിദ്യകള്‍ക്കും എത്ര വലിയ ബുദ്ധിമാനെയും ചില തോന്നലുകളില്‍ വീഴ്‌ത്താന്‍ കഴിയും എന്നതില്‍ കവിഞ്ഞ്‌ ശാരീരികമായ യാതൊരു ദ്രോഹവും വരുത്താന്‍ സാധ്യമല്ല. ഫറോവയുടെ മാജിക്കുകാര്‍ അവരുടെ വടികളും കയറുകളും നിലത്തിട്ടപ്പോള്‍ അവചലിക്കുന്നതായി മൂസാനബി(അ)ക്ക്‌ തോന്നിയെന്നും മൂസാനബിക്ക്‌ മനസ്സില്‍ പേടി തോന്നിയെന്നും നീ പേടിക്കേണ്ട, നീ തന്നെയാണ്‌ വിജയിക്കാന്‍ പോകുന്നതെന്ന്‌ അല്ലാഹു അരുളിയെന്നും സൂറത്ത്‌ ത്വാഹാ 66, 67, 68 വചനങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്‌. മേല്‍പറഞ്ഞ സൂക്തങ്ങളില്‍ നിന്നും രണ്ടു കാര്യങ്ങള്‍ മനസ്സിലാക്കാം. ഒന്ന്‌: മാജിക്കാവുന്ന സിഹ്‌റിന്‌ ചില തോന്നലുകള്‍ ഉണ്ടാക്കാം എന്നല്ലാതെ ശാരീരികമായി ദ്രോഹം വരുത്താന്‍ സാധ്യമല്ല. രണ്ട്‌: ഇത്തരം മാജിക്കുകള്‍ യഥാര്‍ഥ്യമല്ലാത്തിനാലും അതിന്‌ നിലനില്‌പില്ലാത്തതിനാലും പരാജയപ്പെടും.

ഇരുളകറ്റിയ ഇസ്‌ലാഹീപ്രസ്ഥാനം


ശംസുദ്ദീന്‍ പാലക്കോട്‌

മതസമൂഹങ്ങളില്‍ കാണുന്ന മതവിരുദ്ധ പ്രവണതകളെ മതപ്രമാണങ്ങളുടെ സത്യശുദ്ധപാത കാട്ടി തിരുത്തുകയും നന്നാക്കിത്തീര്‍ക്കുകയും ചെയ്യുക എന്നതാണ്‌ ഇസ്വ്‌ലാഹ്‌ എന്ന പദം കൊണ്ട്‌ വിവക്ഷിക്കുന്നത്‌. പ്രവാചകന്മാര്‍ പോലും അവരുടെ പ്രബോധന ദൗത്യത്തിന്റെ വിശകലനവേളയില്‍ തങ്ങള്‍ നിര്‍വഹിക്കുന്നത്‌ ഇസ്വ്‌ലാഹീ പ്രവര്‍ത്തനമാണ്‌ എന്ന്‌ വിശേഷിപ്പിച്ചതായി ഖുര്‍ആന്‍ തന്നെ സാക്ഷ്യപ്പെടുത്തിയ ഭാഗം സുവിദിതമാണ്‌ (വി.ഖു 11:88, 7:56,85 കാണുക). മുന്‍കഴിഞ്ഞ പ്രവാചകന്മാരും അവരുടെ അനുയായികളും ജീവിച്ച ആദര്‍ശധന്യമായ സല്‍പന്ഥാവില്‍ നിന്ന്‌ അവരുടെ പിന്‍തലമുറ വ്യതിചലിക്കുമ്പോഴാണ്‌ ഇത്തരം ഇസ്‌ലാഹ്‌ പ്രസക്തമാകുന്നതും അനിവാര്യമാകുന്നതും.

അന്ത്യപ്രവാചകനായ മുഹമ്മദ്‌(സ) ഈ ലോകത്തോട്‌ വിടപറയുന്നതിന്‌ മുമ്പ്‌ ലോകാവസാനം വരെയുള്ള വിശ്വാസി സമൂഹത്തെ ശക്തമായ ഭാഷയില്‍ ഉണര്‍ത്തിയ കാര്യവും ഇസ്‌ലാഹ്‌ ഇസ്‌ലാമിക സമൂഹത്തില്‍ അഭംഗുരം നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയും നിലനില്‍ക്കുമെന്നുള്ള സൂചനയുമാണ്‌ നല്‌കുന്നത്‌. പ്രസിദ്ധമായ ആ പ്രവാചകവചനം ഇപ്രകാരമാണ്‌: ``രണ്ട്‌ കാര്യങ്ങള്‍ നിങ്ങളില്‍ ഉപേക്ഷിച്ചുകൊണ്ടാണ്‌ ഞാന്‍ പോകുന്നത്‌. അവ രണ്ടും മുറുകെ പിടിച്ച്‌ ജീവിച്ചാല്‍ നിങ്ങള്‍ വഴിപിഴക്കുകയില്ല. അല്ലാഹുവിന്റെ കിതാബും അവന്റെ പ്രവാചകന്റെ ചര്യയുമാകുന്നു അത്‌.'' ``നിങ്ങളുടെ അണപ്പല്ലുകൊണ്ട്‌ അവ കടിച്ചുപിടിക്കുക'' എന്ന്‌ നബി(സ) പറഞ്ഞതായും ഇതു സംബന്ധമായ ഹദീസിന്‌ ഒരു പാഠഭേദമുണ്ട്‌.

ദൈവവിധിയെ തോല്‍പിക്കുന്ന കണ്ണോ?

പി കെ മൊയ്‌തീന്‍ സുല്ലമി 

 അല്ലാഹു ഈ ലോകം സംവിധാനിച്ചിട്ട്‌ എത്ര വര്‍ഷമായി എന്ന്‌ കൃത്യമായി പറയാന്‍ സാധ്യമല്ല. എങ്കിലും കാലം മുന്നോട്ടുപോകുംതോറും പുതിയതായി പലതും നിര്‍മിക്കപ്പെടുകയും നിലനിന്നിരുന്ന പലതും നശിപ്പിക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. പ്രകൃതി ദുരന്തങ്ങള്‍, അപകടങ്ങള്‍, തീവ്രവാദ ആക്രണങ്ങള്‍, യുദ്ധങ്ങള്‍ എന്നിവ മൂലം നശിപ്പിക്കപ്പെട്ടത്‌ കോടിക്കണക്കില്‍ ജനങ്ങളും അവരുടെ സമ്പത്തുക്കളുമാണ്‌. വിശുദ്ധഖുര്‍ആനും ചരിത്രയാഥാര്‍ഥ്യങ്ങളും ഇക്കാര്യം ബോധ്യപ്പെടുത്തുന്നുമുണ്ട്‌.

 എന്നാല്‍ കണ്ണേറു മൂലമോ നാക്കിന്റെ ശാപം കാരണമോ ഏതെങ്കിലും ഒരു സമൂഹമോ അവരുടെ സമ്പത്തുക്കളോ നശിപ്പിക്കപ്പെട്ടതായി തെളിയിക്കപ്പെട്ടിട്ടില്ല. കോടിക്കണക്കില്‍ രൂപ വിലമതിക്കുന്ന രമ്യഹര്‍മങ്ങളും പഴങ്ങളും ഫലങ്ങളും പ്രദാനം ചെയ്‌തുകൊണ്ടിരിക്കുന്ന തോട്ടങ്ങളുമെല്ലാം മനുഷ്യരുടെ കണ്ണേറും നാക്കുശാപവും പേറിക്കൊണ്ട്‌ അല്ലാഹുവിന്റെ സംരക്ഷണത്തില്‍ യാതൊരുവിധ കേടുപാടും കൂടാതെ നിലനില്‍ക്കുന്നു. അതേയവസരത്തില്‍ പോക്കരുടെ പറമ്പില്‍ രണ്ട്‌ തെങ്ങുകളുണ്ട്‌. അതിലൊന്ന്‌ നാക്കുശാപം കൊണ്ട്‌ കരിഞ്ഞുപോകുന്നു. രണ്ട്‌ റൂമുകള്‍ മാത്രമുള്ള മമ്മദിന്റെ കുടിലിന്റെ പടിഞ്ഞാറു ഭാഗം കണ്ണേറു തട്ടി പൊളിഞ്ഞുവീഴുന്നു. പിറ്റേന്ന്‌ മമ്മദ്‌ വീടിന്റെ മുന്‍വശത്ത്‌ യക്ഷിയുടെ പേക്കോലം തൂക്കിയിടുന്നു. പിന്നെ ഈ വീടിന്‌ യാതൊരുവിധ കണ്ണേറും സംഭവിച്ചിട്ടില്ല -ഇത്‌ യാതൊരുഅറിവുമില്ലാത്ത ഒരാളുടെ അന്ധവിശ്വാസമല്ല. മറിച്ച്‌, ഖുര്‍ആനും സുന്നത്തുമനുസരിച്ച്‌ ജീവിച്ചുകൊള്ളാം എന്ന്‌ പ്രതിജ്ഞയെടുത്ത സാക്ഷാല്‍ മുജാഹിദാണെന്ന്‌ വീരവാദം മുഴക്കുന്ന ഒരു വിഭാഗത്തിന്റെ കൂടി വാദമാണ്‌.

ജിന്ന്‌ വിവാദം: പുറത്താക്കപ്പെടുന്നത്‌ കള്ളിത്തറികളും കീടങ്ങളുമോ?

കെ പി എസ്‌ ഫാറൂഖി വളപട്ടണം

മുജാഹിദ്‌ പ്രസ്ഥാനത്തെ പിളര്‍ത്താന്‍ അന്നത്തെ നേതൃത്വത്തിനൊപ്പം വലം കൈയായി പ്രവര്‍ത്തിച്ചയാളാണ്‌ കെ കെ സക്കരിയാ സ്വലാഹി. കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കിടയില്‍ രാഷ്‌ട്രീയ നേതാക്കളില്‍ ചിലരും പൗരപ്രമുഖരും റാബിത്വതുല്‍ ആലമില്‍ ഇസ്‌ലാമിയുടെ പ്രതിനിധിയും പലവട്ടം (ചുരുങ്ങിയത്‌ 5 തവണയെങ്കിലും) പ്രസ്ഥാനത്തെ ഐക്യപ്പെടുത്താന്‍ ശ്രമങ്ങള്‍ നടത്തി. അപ്പോഴൊക്കെയും അതിശക്തമായി ഉടക്ക്‌ വെച്ചവനാണിയാള്‍. ഐക്യശ്രമത്തിന്റെ ഒരു ഘട്ടത്തില്‍ പള്ളിമിമ്പറിലെ ഖുതുബയില്‍ പോലും ഇയാളുടെ ഒരു അനുയായി നേതാവ്‌ സൂചിപ്പിച്ചത്‌ `സംഘടനയില്‍ നിന്ന്‌ കീടങ്ങള്‍ പുറത്തുപോയി, ഇനി ഐക്യത്തിന്‌ പ്രസക്തിയില്ല' എന്നായിരുന്നു. തൗഹീദിന്‌ വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച പണ്ഡിതന്മാരായ കെ കെ മുഹമ്മദ്‌ സുല്ലമി, സി പി ഉമര്‍സുല്ലമി, ഹുസൈന്‍ മടവൂര്‍ തുടങ്ങിയ പണ്ഡിതന്മാരെയും അവരോടൊപ്പം നിന്ന്‌ തൗഹീദീ പ്രവര്‍ത്തനം നടത്തുന്ന പരശ്ശതം മുജാഹിദ്‌ പ്രവര്‍ത്തകരെയുമാണ്‌ ഇയാള്‍ `കീടങ്ങള്‍' എന്ന്‌ വിശേപ്പിച്ചത്‌!

 എന്നാല്‍ ഈയടുത്ത കാലത്ത്‌ സ്വന്തം നേതൃത്വത്തെ സൂചിപ്പിച്ചുകൊണ്ട്‌ `ചപ്പുചവറുകളും കള്ളിത്തറികളും' വരെ സംഘടനയുടെ സംസ്ഥാന നേതൃത്വത്തിലുണ്ട്‌ എന്ന്‌ ഇയാള്‍ പരസ്യമായി പ്രസംഗിച്ചു. തന്റെ അനുയായികളായി ഒരു വലിയ ടീമിനെ (മുരീദന്മാരെ) ഇയാള്‍ വളര്‍ത്തിയെടുക്കയും ചെയ്‌തു. ഇവരാണ്‌ `സകരിയാക്കള്‍', `ജിന്നു മുജാഹിദുകള്‍' എന്നീ പേരുകളില്‍ ഈയടുത്ത കാലത്തായി അറിയപ്പെടുന്നത്‌. ഈയിടെ എ പി അബ്‌ദുല്‍ഖാദിര്‍ മൗലവി വളരെ സങ്കടത്തോടെ നിഅ്‌മത്തുല്ല ഫാറൂഖിയോട്‌ പങ്കുവെച്ച കാര്യം പ്രസിദ്ധമാണ്‌: ``കഴിഞ്ഞ 60 വര്‍ഷക്കാലത്തെ കഠിനാധ്വാനത്തിന്റെ ഫലം ഈ കുട്ടികള്‍ നശിപ്പിച്ചല്ലോ നിഅ്‌മത്തേ'' എന്നായിരുന്നു എ പിയുടെ സങ്കടവര്‍ത്തമാനം.

ഖുര്‍ആനിനെ രണ്ടാം പ്രമാണമാക്കണമോ?

പി കെ മൊയ്‌തീന്‍ സുല്ലമി 

ഇസ്‌ലാമിന്റെ ഒന്നാമത്തെ പ്രമാണം ഖുര്‍ആനാണ്‌ എന്നു പറയേണ്ടതിനു പകരം ഖുര്‍ആനും സുന്നത്തുമാണ്‌ എന്ന്‌ സമര്‍ഥിക്കാന്‍ ചിലര്‍ മുതിരുന്നുണ്ട്‌. അല്ലാഹു എന്നു പറഞ്ഞാല്‍ അല്ലാഹു മാത്രമല്ല അല്ലാഹുവും റസൂലും കൂടിയതാണ്‌ എന്ന്‌ പറയുംപോലെ. ഈ വാദത്തിനു പിന്നില്‍ ഇവര്‍ക്ക്‌ ചില ഗൂഢലക്ഷ്യങ്ങളുണ്ട്‌. അതായത്‌, ഖുര്‍ആനിന്‌ വിരുദ്ധമായ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇവര്‍ക്ക്‌ സ്ഥാപിച്ചെടുക്കേണ്ടതുണ്ട്‌. അവ സ്ഥാപിക്കണമെങ്കില്‍ ഒന്നാം പ്രമാണമായ വിശുദ്ധ ഖുര്‍ആനിനെ അതിന്റെ സ്ഥാനത്തു നിന്നും മാറ്റി നിര്‍ത്തേണ്ടതുണ്ട്‌.

 ഇസ്‌ലാമിന്റെ പ്രമാണങ്ങള്‍ നാലാണെന്ന വിഷയത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ തര്‍ക്കമില്ല. ഖുര്‍ആന്‍, സുന്നത്ത്‌, ഇജ്‌മാഅ്‌, ഖിയാസ്‌ എന്നിവയാണവ. മദ്‌ഹബുകള്‍ അനുസരിച്ചു ജീവിക്കുന്നവരും നാട്ടാചാരം അടിസ്ഥാനപ്പെടുത്തി കര്‍മങ്ങള്‍ അനുഷ്‌ഠിക്കുന്നവരുമെല്ലാം പ്രമാണങ്ങളായി അംഗീകരിക്കുന്നത്‌ ഇവയാണ്‌. ഈ പ്രമാണങ്ങള്‍ക്ക്‌ ദീനില്‍ ഒരേ സ്ഥാനമാണോ ഉള്ളത്‌? ഒരിക്കലുമില്ല. ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനമാണെങ്കില്‍ സുന്നത്ത്‌ എന്നത്‌ നബി(സ)യുടെ വാക്കുകളും പ്രവര്‍ത്തനങ്ങളും അംഗീകാരങ്ങളുമാണ്‌. അല്ലാഹുവിനും റസൂലിനും തുല്യസ്ഥാനങ്ങള്‍ ഇല്ലാത്തതു പോലെ ഖുര്‍ആനിനും സുന്നത്തിനും തുല്യസ്ഥാനങ്ങളല്ല ഉള്ളത്‌.

നവയാഥാസ്ഥിതികര്‍ വീണ്ടും തൗഹീദിനെതിരെ-2

എ അബ്‌ദുസ്സലാം സുല്ലമി 

 മലക്കുകളുടെയും ജിന്നുകളുടെയും കഴിവുകളായി നവയാഥാസ്ഥിതിക മുജാഹിദുകള്‍ അവകാശപ്പെടുന്ന വാദങ്ങള്‍ക്കുള്ള മറുപടി. കഴിഞ്ഞ ലക്കം തുടര്‍ച്ച:

നവയാഥാസ്ഥിതികര്‍ വീണ്ടും തൗഹീദിനെതിരെ

എ അബ്‌ദുസ്സലാം സുല്ലമി 

 മലക്കുകളുടെയും ജിന്നുകളുടെയും കഴിവില്‍പെട്ടത്‌ അവരോട്‌ ചോദിക്കല്‍ പ്രാര്‍ഥനയോ അദൃശ്യവും അഭൗതികവുമായ മാര്‍ഗത്തിലൂടെയുള്ള സഹായതേട്ടമോ അല്ല. കാര്യകാരണബന്ധത്തിന്‌ അതീതവുമല്ല. ശിര്‍ക്കുമല്ല. സൃഷ്‌ടികളുടെ കഴിവുകള്‍ക്കതീതമായ കാര്യങ്ങളിലുള്ള അപേക്ഷ എന്ന്‌ പറയുന്നതില്‍ മനുഷ്യര്‍ മാത്രമല്ല ജിന്നുകളും മലക്കുകളും അടക്കമുള്ള സകല സൃഷ്‌ടികളുടെയും കഴിവുകള്‍ ഉള്‍പ്പെടും. (അല്‍ഇസ്വ്‌ലാഹ്‌ -2012 മാര്‍ച്ച്‌, പേജ്‌ 35-40) പ്രാര്‍ഥനയ്‌ക്ക്‌ നിര്‍വചനം പറഞ്ഞ സന്ദര്‍ഭത്തിലും അല്ലാത്ത സന്ദര്‍ഭത്തിലും സൃഷ്‌ടികളുടെ കഴിവുകള്‍ക്ക്‌ അതീതമായത്‌ അവരോട്‌ ചോദിക്കല്‍ ശിര്‍ക്കാണെന്ന്‌ പൂര്‍വീകരായ മുജാഹിദ്‌ പണ്ഡിതന്മാരും അല്ലാത്തവരും എഴുതിയിട്ടുണ്ടാവും.

നമുക്ക്‌ ഇവരോട്‌ ചോദിക്കാനുള്ളത്‌ അപ്രകാരം എഴുതിയ മുജാഹിദ്‌ പണ്ഡിതന്മാരില്‍ ആരാണ്‌ ജിന്നുകളുടെയും മലക്കുകളുടെയും കഴിവില്‍പെട്ടത്‌ ചോദിക്കല്‍ പ്രാര്‍ഥനയോ ശിര്‍ക്കോ അദൃശ്യവും അഭൗതികവുമായ മാര്‍ഗത്തിലൂടെയുള്ള സഹായതേട്ടമോ അല്ലെന്ന്‌ എഴുതുകയും പ്രസംഗിക്കുകയും ചെയ്‌തത്‌? ഏത്‌ പണ്ഡിതനാണ്‌ ഇപ്രകാരം എഴുതിയത്‌? നവയാഥാസ്ഥിതികരില്‍ ജിന്ന്‌ മുജാഹിദുകളുടെ ജല്‍പനവും ശിര്‍ക്കും കുഫ്‌റും നിറഞ്ഞ വാദവുമാണിത്‌. മലക്കുകളുടെയും ജിന്നുകളുടെയും കഴിവുകളായി ഇവര്‍ എഴുതിയത്‌ താഴെ വിവരിക്കുന്നു.

ആഇശ(റ)യുടെ ധാരണപ്പിശകും മരണപ്പെട്ടവരുടെ കേള്‍വിശക്തിയും

എ അബ്‌ദുസ്സലാം സുല്ലമി 

ഖുബൂരികള്‍ എഴുതുന്നു: ``കേള്‍ക്കുന്നു എന്ന പദമുള്‍ക്കൊള്ളുന്ന ഇബ്‌നു ഉമര്‍(റ)ന്റേതല്ലാത്ത ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ കാണുന്നുവെന്നതാണ്‌ ആഇശ(റ)യുടേത്‌ ധാരണപ്പിശകാണെന്ന്‌ പണ്ഡിത ഭൂരിപക്ഷം വിധിക്കാന്‍ കാരണം (സുന്നിവോയ്‌സ്‌ 2012 മാര്‍ച്ച്‌ 1-15, പേജ്‌ 25, ആഇശ (റ)യും മരണാനന്തര കേള്‍വിയും). ``മഹതി അങ്ങനെ ധരിച്ചതാണ്‌. മഹാഭൂരിപക്ഷം സ്വഹാബത്തും ഉലമാക്കളും അഭിപ്രായപ്പെട്ടതിന്‌ വിരുദ്ധമാണ്‌ ആഇശ(റ)യുടെ നിലപാടിന്റെ പ്രത്യക്ഷ രൂപം. അതിനാല്‍ ഭൂരിപക്ഷാഭിപ്രായത്തെ സ്വീകരിക്കുകയാണ്‌ വേണ്ടത്‌ (അതേ പുസ്‌തകം, പേജ്‌ 24). 

ആദ്യമായി ഹദീസുകളുടെ പൂര്‍ണരൂപങ്ങള്‍ താഴെ വിവരിക്കുന്നു:

നാക്കിലും നോക്കിലും ദുശ്ശകുനങ്ങള്‍!

 പി കെ മൊയ്‌തീന്‍ സുല്ലമി

ഒരാളുടെ നോട്ടം കാരണം മറ്റൊരാളുടെ വിലപിടിച്ച വസ്‌തു നശിക്കുമെന്നോ നാക്കുകൊണ്ടുള്ള ശാപം കാരണം മറ്റൊരാളുടെ വസ്‌തുവിന്‌ കേടുപാടുകള്‍ സംഭവിക്കുമെന്നോ വിശ്വസിച്ചുപോരുന്നവരാണ്‌ വിവിധ മതങ്ങളില്‍ പെട്ട ബഹുഭൂരിപക്ഷം അന്ധവിശ്വാസികളും. ഇത്തരം കാര്യങ്ങള്‍ വിശുദ്ധ ഖുര്‍ആനിനും സാമാന്യബുദ്ധിക്കും അനുഭവ സത്യങ്ങള്‍ക്കും വിരുദ്ധമാണ്‌. നോട്ടം കാരണത്താല്‍ സംഭവിക്കുന്ന നാശത്തിന്ന്‌ `കണ്ണേറ്‌' എന്നും നാക്കുകൊണ്ടുള്ള നാശത്തിന്‌ `പിരാക്ക്‌' എന്നും പറയപ്പെടുന്നു.


അല്ലാഹു ഈ ലോകത്തുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും നടപ്പില്‍ വരുത്തുന്നതും രണ്ടു വിധത്തിലാണ്‌. 

ഒന്ന്‌: മനുഷ്യരടക്കമുള്ള സൃഷ്‌ടികള്‍ മുഖേന. ഉദാഹണത്തിന്‌ ഒരാളുടെ കയ്യാല്‍ മറ്റൊരാള്‍ വധിക്കപ്പെടുന്നു. അതുപോലെ ഒരാളുടെ കയ്യാല്‍ മറ്റൊരാള്‍ അപകടത്തില്‍ നിന്നും രക്ഷപ്പെടുന്നു. ഇവ രണ്ടും സംഭവിക്കുന്നത്‌ ദൃശ്യമായ നിലയിലും കാര്യകാരണ ബന്ധങ്ങള്‍ക്ക്‌ അധീനവുമായിട്ടാണ്‌.

രണ്ട്‌: അല്ലാഹു നേരിട്ട്‌ നടപ്പില്‍ വരുത്തുന്ന കാര്യങ്ങള്‍. മഴ പെയ്യാന്‍ സാധ്യതയില്ലാത്ത സന്ദര്‍ഭങ്ങളില്‍ മഴ നല്‌കി അനുഗ്രഹിക്കുന്നതും നാം വിചാരിക്കാത്ത വിധം മഴ വര്‍ഷിച്ച്‌ നാശം സംഭവിക്കുന്നതും സര്‍വ സാധാരണമാണ്‌.

മുതവാതിറായ ഹദീസുകളും ജിന്നുവാദികളും


എ അബ്‌ദുസ്സലാം സുല്ലമി


മുതവാതിറായ ഹദീസുകളെപ്പറ്റി നവയാഥാസ്ഥിതികര്‍ എഴുതിവിട്ട കാര്യങ്ങള്‍ ശ്രദ്ധിക്കുക:


``ആരെങ്കിലും തന്റെ ലിംഗം സ്‌പര്‍ശിച്ചാല്‍ അവര്‍ വുളു ചെയ്യട്ടെ എന്ന ഇരുപതോളം സ്വഹാബിമാര്‍ നിവേദനം ചെയ്‌ത ഹദീസിനെ ഇമാം സ്വഖാവി മുതവാതിറിന്റെ ഗണത്തില്‍ പെടുത്തിയിട്ടുണ്ട്‌ (ഫത്‌ഹുല്‍ മുഈസ്‌ 4117). സ്വലാത്തുല്‍ വുസ്‌ത്വ എന്നത്‌ അസ്‌റാണ്‌, ജുമുഅ ദിവസം കുളിക്കല്‍, ഇമാം മഹ്‌ദിയുടെ ആഗമനവുമായി ബന്ധപ്പെട്ട ഹദീസുകള്‍, ദജ്ജാലിന്റെ ഹദീസ്‌, ചന്ദ്രന്‍ പിളര്‍ന്ന സംഭവം വിവരിക്കുന്ന ഹദീസുകള്‍, മൂന്ന്‌ ഉത്തമ തലമുറകളെ കുറിച്ച്‌ പറയുന്ന ഹദീസ്‌ തുടങ്ങിയവയെല്ലാം പണ്ഡിതന്മാര്‍ മുതവാതിറാണെന്ന്‌ പറഞ്ഞ കൂട്ടത്തില്‍ പെട്ടവയാണ്‌. മുതവാതിറായ ഹദീസുകള്‍ അംഗുലി പരിമിതമല്ല എന്നുള്ളതിന്‌ ഈ ഗ്രന്ഥങ്ങള്‍ തന്നെ മതിയായ തെളിവാണ്‌.മുതവാതിറായ ഹദീസുകളില്‍ വന്ന കാര്യങ്ങളെ നിഷേധിക്കുന്നവന്‍ കാഫിറാണ്‌ എന്ന കാര്യത്തില്‍ മുസ്‌ലിം ലോകത്ത്‌ അഭിപ്രായ ഭിന്നതയില്ല'' (ഇസ്വ്‌ലാഹി മാസിക, ഫെബ്രുവരി 2012, പേജ്‌ 50, അബ്‌ദുല്‍ മലിക്‌ മൊറയൂര്‍ മുതവാതിറായ ഹദീസ്‌).


എന്നാല്‍ ഇതേക്കുറിച്ച്‌ അവര്‍ തന്നെ പറയട്ടെ: `ഹദീസുകള്‍ പ്രധാനമായും രണ്ടു വിഭാഗമാണ്‌ (1) മുതവാതിര്‍, (2) ആഹാദ്‌. അനേകം പരമ്പരകളിലൂടെ കളവില്‍ യോജിക്കല്‍ സാധ്യതയില്ലാത്തത്ര എണ്ണം റിപ്പോര്‍ട്ടര്‍മാരിലൂടെ ഉദ്ധരിക്കപ്പെടുന്നവയാണ്‌ `മുതവാതിര്‍' എന്നറിയപ്പെടുന്നത്‌. വളരെ തുച്ഛം ഹദീസുകള്‍ മാത്രമേ `മുതവാതിര്‍' എന്ന ഗണത്തില്‍ ഉള്‍പ്പെടുന്നുള്ളൂ. ഇതല്ലാത്ത മറ്റെല്ലാ ഹദീസുകള്‍ക്കും പറയുന്ന പേരാണ്‌ ആഹാദുകള്‍ എന്നത്‌ (സോവനീര്‍, മുജാഹിദ്‌ സംസ്ഥാന സമ്മേളനം 2002 എറണാകുളം, മന്‍ഹജ്‌ നിഷേധികളുടെ ഹദീസ്‌ നിഷേധം: കെ കെ സകരിയ്യാ സ്വലാഹി, പേജ്‌ 251, ഖണ്ഡിക: 3, വരികള്‍ 17-13 വരെ) `മുതവാതിറായ ഹദീസുകള്‍ അംഗുലി പരിമിതമല്ല' എന്ന്‌ എഴുതിയ ആളോ `വളരെ തുച്ഛ'മാണ്‌ എന്ന്‌ എഴുതിയ ആളോ ഒരാള്‍ ഹദീസിന്റെ പേരില്‍ വ്യാജം എഴുതിയിട്ടുണ്ടെന്ന്‌ വ്യക്തമാണ്‌. ആരാണ്‌ എഴുതിയതെന്ന്‌ ഇവരുടെ കെ ജെ യു തീരുമാനമെടുക്കുമെന്ന്‌ പ്രതീക്ഷിക്കാം.

മുആദിന്റെ(റ) ഹദീസും നവയാഥാസ്ഥിതികരുടെ വാദവും


എ അബ്‌ദുസ്സലാം സുല്ലമി

ഇസ്‌ലാമികമായ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനുള്ള പ്രമാണങ്ങളില്‍ ഒന്നാം സ്ഥാനത്ത്‌ നില്‌ക്കുന്നത്‌ വിശുദ്ധ ഖുര്‍ആനും തുടര്‍ന്നുള്ള സ്ഥാനത്ത്‌ നബിചര്യയുമാണെന്ന്‌ വ്യക്തമാക്കുന്നതിന്‌ ഇസ്വ്‌ലാഹി പണ്ഡിതന്മാര്‍ സ്റ്റേജിലും പേജിലും നിരന്തരമായി ഉന്നയിച്ചുകൊണ്ടിരുന്ന മുആദി(റ)ന്റെ ഹദീസിനെ സംബന്ധിച്ച്‌ നവയാഥാസ്ഥിതികന്മാര്‍ ഇപ്പോള്‍ വാദിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ നിജസ്ഥിതിയിലേക്കുള്ള ഒരു എത്തിനോട്ടമാണ്‌ ഈ ലേഖനത്തിന്റെ താല്‌പര്യം. അവര്‍ എഴുതുന്നത്‌ കാണുക:

``സാധാരണയായി മുആദിന്റെ (റ) ഹദീസാണ്‌ ഈ വിഷയത്തില്‍ തെളിവായി ഉദ്ധരിക്കപ്പെടാറുള്ളത.്‌ ഈ ഹദീസാവട്ടെ മുന്‍കര്‍ ആയ ദുര്‍ബലമായ ഹദീസാണ്‌ (സില്‍സിലത്തുദ്വഈഫ 2:28)'' (ഇസ്വ്‌ലാഹ്‌ മാസിക -2011 ഡിസംബര്‍, പേജ്‌ 48).

പ്രസിദ്ധമായ ഈ ഹദീസിനെ ദുര്‍ബലമാക്കാനുള്ള ഉദ്ദേശ്യം ഇവര്‍ തന്നെ തുടര്‍ന്ന്‌ വിവരിക്കുന്നതു കാണുക: ``സൂക്ഷ്‌മമായി കാര്യങ്ങള്‍ അപഗ്രഥിച്ചാല്‍ വ്യക്തമാവുന്ന സംഗതി ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനം ഖുര്‍ആനും സുന്നത്തും ആണെന്നും തെളിവുകള്‍ സ്വീകരിക്കുന്നതില്‍ ഒന്നു മറ്റൊന്നിന്റെ മേലെ അല്ലെന്നും ഒന്നില്‍ പറഞ്ഞ വിധിവിലക്കുകള്‍ക്ക്‌ മറ്റേതിലുള്ളതിനേക്കാള്‍ മഹത്വമോ കുറവോ ഇല്ലെന്നും രണ്ടിലും പറഞ്ഞ വിഷയങ്ങള്‍ ഒരുപോലെ കണ്ടുതന്നെ സ്വീകരിക്കണമെന്നുമാണ്‌.'' (പേജ്‌ 43)

പര്‍ദ ധരിക്കലും ഖുബൂരികളുടെ വാദവും

എ അബ്‌ദുസ്സലാം സുല്ലമി

``ഉമറിനെ(റ) ഹുജ്‌റത്തുശ്ശരീഫയില്‍ ഖബറടക്കം ചെയ്‌തതിനുശേഷം അങ്ങോട്ടു കടക്കുമ്പോള്‍ അവര്‍ നിഷ്‌കര്‍ഷയോടെ പര്‍ദയാചരിച്ചിരുന്നു.'' ``മരിച്ചവരുടെ മുമ്പാകെ പര്‍ദ ആചരിക്കണമെന്ന്‌ ശരീഅത്ത്‌ നിയമമില്ല. പക്ഷേ, ഉമര്‍(റ) മറവുചെയ്യപ്പെട്ട ശേഷം പര്‍ദ കൂടാതെ അവിടെ അവര്‍ പ്രവേശിച്ചില്ല. ഉമര്‍(റ) കാണുമെന്ന ലജ്ജയായിരുന്നു ഇതു ചെയ്യാന്‍ കാരണമെന്ന്‌ മഹതി പറയുകയുണ്ടായി.'' (സുന്നിവോയ്‌സ്‌ -2012 മാര്‍ച്ച്‌ 1-15, പേജ്‌ 27) ``മരിച്ചവരുടെ മുമ്പാകെ പര്‍ദ ആചരിക്കണമെന്ന്‌ ശരീഅത്ത്‌ നിയമമില്ല. പക്ഷേ, ഉമര്‍(റ) മറവുചെയ്യപ്പെട്ട ശേഷം പര്‍ദ കൂടാതെ അവിടെ അവര്‍ പ്രവേശിച്ചില്ല. ഉമര്‍(റ) കാണുമെന്ന ലജ്ജയായിരുന്നു ഇതു ചെയ്യാന്‍ കാരണമെന്ന്‌ മഹതി പറയുകയുണ്ടായി.'' (സുന്നിവോയ്‌സ്‌ -2012 മാര്‍ച്ച്‌ 1-15, പേജ്‌ 27)

 ഖുബൂരികളുടെ ഈ തെളിവിന്‌ കെ കെ സക്കരിയ സ്വലാഹി വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അല്‍ഇസ്വ്‌ലാഹ്‌ മാസികയില്‍ എഴുതിയ മറുപടി വായനക്കാര്‍ സശ്രദ്ധം വായിക്കുക:

സ്വഹാബിവര്യന്മാരും വിശുദ്ധ ഖുര്‍ആനും

എ അബ്‌ദുസ്സലാം സുല്ലമി 

 ``ഈവിഷയത്തില്‍ സ്വഹാബത്തിന്റെ നിലപാട്‌ ഇതില്‍ നിന്ന്‌ വ്യക്തമായും ഗ്രഹിക്കാവുന്നതാണ്‌. അവരാരും തന്നെ ശരീഅത്തില്‍ ഖുര്‍ആനില്‍ പറഞ്ഞതിന്‌ പ്രഥമ സ്ഥാനവും സുന്നത്തില്‍ വന്നതിന്‌ രണ്ടാം സ്ഥാനവും നല്‌കിയിരുന്നില്ല. ഖുര്‍ആനിലും സുന്നത്തിലും വന്ന കാര്യങ്ങള്‍ ഒരുപോലെ സ്വീകരിക്കലാണ്‌ അവരുടെ രീതി (അല്‍-ഇസ്വ്‌ലാഹ്‌: 2011 ഡിസംബര്‍, പേജ്‌ 44, അബ്‌ദുല്‍ മാലിക്‌ മൊറയൂര്‍). 

സ്വഹാബിമാര്‍ മിക്ക സന്ദര്‍ഭത്തിലും ഹദീസുകള്‍ നബി(സ)യില്‍ നിന്നു നേരിട്ടുതന്നെയാണ്‌ കേള്‍ക്കാറുള്ളത്‌. എന്നാല്‍ നാം ഒരൊറ്റ ഹദീസും നബി(സ)യില്‍ നിന്ന്‌ നേ രിട്ട്‌ കേട്ടിട്ടില്ല. ബുഖാരി, മുസ്‌ലിം, തിര്‍മിദി, അബൂദാവൂദ്‌, ഇബ്‌നുമാജ പോലെയുള്ള ഗ്രന്ഥങ്ങളില്‍ പരമ്പരയിലൂടെ വന്നത്‌ മാത്രമാണ്‌ നാം കേള്‍ക്കുന്നത്‌. എന്നാല്‍ സ്വഹാബത്തിന്റെ അടുത്തുപോലും ഖുര്‍ആനിനും ഹദീസിനും ഒരേ സ്ഥാനമായിരുന്നുവെന്നത്‌ നവയാഥാസ്ഥിതികര്‍ സ്വഹാബിമാരുടെ പേരില്‍ പറയുന്ന ശുദ്ധ നുണയാണ്‌. കഴിഞ്ഞ ലക്കത്തില്‍ നിന്നുതന്നെ ഇത്‌ വായനക്കാര്‍ ഗ്രഹിച്ചിരിക്കുമല്ലോ . ഇനിയും കാണുക: 1.

ശൈഖ്‌ അല്‍ബാനി വിമര്‍ശനാതീതനോ?

മുജീബുര്‍റഹ്‌മാന്‍ എടവണ്ണ 

മുസ്‌ലിം സമുദായത്തില്‍ നവോത്ഥാനത്തിന്റെ ദശ അവസാനിച്ചിട്ടില്ലെന്ന മണിമുഴക്കമാണ്‌ മുജാഹിദ്‌ പ്രസ്ഥാന പിളര്‍പ്പിന്റെ ഒരു പതിറ്റാണ്ട്‌ ഓര്‍മപ്പെടുത്തുന്ന പ്രധാന കാര്യം. അറബി അക്ഷര ലഹരിയും അനുകരണവും അന്ധവിശ്വാസവും സമാസമം സമന്വയിപ്പിച്ചവര്‍ പ്രസ്ഥാനത്തിന്റെ അരികുപറ്റി കഴിഞ്ഞിരുന്നുവെന്നു സംഘടനാ പിളര്‍പ്പ്‌ അടിക്കടി ബോധ്യപ്പെടുത്തുന്നു.

അന്ധവിശ്വാസത്തെയും അന്ധമായ അനുകരണത്വരയെയും എക്കാലവും എതിര്‍ത്ത പണ്ഡിതരെയും പ്രസ്ഥാന പ്രസിദ്ധീകരണങ്ങളെയും ചെറുതാക്കി കാണിക്കുകയാണ്‌ സംഘടനാ രഹിത ജീവിതം രക്തത്തില്‍ കുത്തിവയ്‌ക്കാന്‍ ശ്രമിക്കുന്നവരുടെ മുഖ്യ അജണ്ട. ശബാബിന്റെ ഓരോ ലക്കവും പുറത്തിറങ്ങുമ്പോള്‍ അടങ്ങാനാവാത്ത അധമവികാരങ്ങളുടെ തിരകള്‍ ഇ-മെയിലുകളായാണ്‌ വരുന്നത്‌. താളുകളിലും വായുവിലും വമിപ്പിക്കുന്ന വൈരുധ്യവാദങ്ങള്‍ തന്നെയാണ്‌ മെയിലുകളിലും അടങ്ങിയിരിക്കുന്നത്‌. അത്തരത്തിലൊന്നാണ്‌ ഈ പ്രതികരണത്തിനു പ്രേരകം.

അബ്‌ദുസ്സലാം സുല്ലമിയുടെ ശബാബിലെ നെല്ലുംപതിരുമെന്ന പംക്തി സകല യാഥാസ്ഥിതികരെയും വിറളി പിടിപ്പിച്ചിട്ടുണ്ട്‌. ചില പണ്ഡിതരുടെ പരികല്‍പനകളും ഭാഷാപ്രയോഗങ്ങളും പ്രമാണത്തെക്കാള്‍ പ്രണയിക്കുന്നവരുടെ മസ്‌തകത്തില്‍ പ്രഹരിക്കുന്നതാണ്‌ പ്രസ്‌തുത ലേഖന പരമ്പര. ജനം പ്രമാണമായി കരുതുന്നവയിലെ പതിരെടുത്തു കളയുന്ന പരമ്പരയില്‍ വിയോജിക്കുന്നവര്‍ക്ക്‌ അസംതൃപ്‌തി തോന്നുക സ്വാഭാവികം. ബുഖാരി, മുസ്‌ലിം ഹദീസ്‌ ഗ്രന്ഥങ്ങളില്‍ ന്യൂനതകളുള്ള ഹദീസുകളുണ്ടെന്ന്‌ അബ്‌ദുസ്സലാം സുല്ലമിക്ക്‌ മുമ്പ്‌ ശൈഖ്‌ നാസിറുദ്ദീന്‍ അല്‍ബാനി അര്‍ഥശങ്കയ്‌ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ടെന്നു വെട്ടിത്തുറന്നെഴുതിയതാണ്‌ ചില `വനവാസി'കളുടെ ഉറക്കം കെടുത്തിയത്‌. മതത്തിലെ അടിസ്ഥാന തത്വങ്ങളെ അഗണ്യകോടിയില്‍ തള്ളി സ്വയം പ്രഖ്യാപിത സുന്നത്തുവാഹകരായി രംഗത്തുവരുന്ന ഇവര്‍, വിമര്‍ശനത്തിന്റെ സീമകള്‍ ലംഘിച്ചാണ്‌ അക്ഷരങ്ങളില്‍ വിഷം പുരട്ടി മെയിലായി തള്ളുന്നത്‌.

ഖുര്‍ആനും ഹദീസും ഒന്നാംപ്രമാണമോ?

എ അബ്‌ദുസ്സലാം സുല്ലമി

നവയാഥാസ്ഥിതികര്‍ എഴുതുന്നത്‌ നോക്കൂ: 1). ``ഈ വിഷയത്തില്‍ സ്വഹാബത്തിന്റെ നിലപാട്‌ ഇതില്‍ നിന്ന്‌ വ്യക്തമായി ഗ്രഹിക്കാവുന്നതുമാണ്‌. അവരാരും തന്നെ ശരീഅത്തില്‍ ഖുര്‍ആനില്‍ പറഞ്ഞതിന്‌ പ്രഥമ സ്ഥാനവും സുന്നത്തില്‍ രണ്ടാം സ്ഥാനവും നല്‌കിയിരുന്നില്ല. (അല്‍ഇസ്വ്‌ലാഹ്‌ മാസിക -2011 ഡിസംബര്‍, പേജ്‌ 44)

2). ഖുര്‍ആനും സുന്നത്തും പ്രമാണമെന്ന നിലയില്‍ യാതൊരു വേര്‍തിരിവുമില്ല എന്നും രണ്ടിലും വന്ന കാര്യങ്ങള്‍ക്ക്‌ ഒരേ സ്ഥാനമാണെന്നും അവ ഒരുപോലെ തന്നെ സ്വീകരിക്കണമെന്നുമാണ്‌.'' (പേജ്‌ 44)

3). ``ഇങ്ങനെയാണെങ്കില്‍ നബി(സ)ക്ക്‌ നല്‌കപ്പെട്ട രണ്ട്‌ സംഗതികള്‍ക്കിടയില്‍ നാം അത്‌ സ്വീകരിക്കുമ്പോള്‍ എങ്ങനെയാണ്‌ വ്യത്യാസം കല്‌പിക്കുക? രണ്ടും ഒരുപോലെ സ്വീകരിക്കണമെന്നാണല്ലോ ഹദീസില്‍ തേട്ടം.'' (പേജ്‌ 44)

4). സൂക്ഷ്‌മമായി കാര്യങ്ങള്‍ അപഗ്രഥിച്ചാല്‍ വ്യക്തമാവുന്ന സംഗതി ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനം ഖുര്‍ആനും സുന്നത്തും ആണെന്നും തെളിവുകള്‍ സ്വീകരിക്കുന്നതില്‍ ഒന്നു മറ്റൊന്നിന്റെ മേലെ അല്ലെന്നും ഒന്നില്‍ പറഞ്ഞ വിധിവിലക്കുകള്‍ക്ക്‌ മറ്റേതിലുള്ളതിനെക്കാള്‍ മഹത്വമോ കുറവോ ഇല്ലെന്നും രണ്ടിലും പറഞ്ഞ വിഷയങ്ങള്‍ ഒരുപോലെ കണ്ടുതന്നെ സ്വീകരിക്കണമെന്നുമാണ്‌.'' (പേജ്‌ 43)

ഈ വിഭാഗം ഇപ്രകാരം എഴുതിവിട്ടത്‌ നബിചര്യയോടവര്‍ക്കുള്ള ആദരവു കൊണ്ടല്ല. പ്രത്യുത വിശുദ്ധ ഖുര്‍ആനിനെ അവഗണിച്ചുകൊണ്ട്‌ സിഹ്‌റ്‌ ബാധയും ജിന്നുബാധയും ഉള്‍പ്പെടെയുള്ള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിച്ച്‌ അതുമൂലം ലഭിക്കുന്ന ആനുകൂല്യങ്ങള്‍ കരസ്ഥമാക്കുവാന്‍ വേണ്ടിയാണ്‌.

മരണപ്പെട്ടവരോട്‌ തവസ്സുല്‍ നടത്താമെന്നോ?

പി കെ മൊയ്‌തീന്‍ സുല്ലമി

തവസ്സുലിനെ ന്യായീകരിച്ചുകൊണ്ട്‌ യാഥാസ്ഥിതികര്‍ പറയുന്ന ഒരു വാദം ഇപ്രകാരമാണ്‌: ``ഞങ്ങള്‍ മരണപ്പെട്ടുപോയ മഹത്തുക്കളെ കൊണ്ട്‌ `തവസ്സുല്‍' നടത്തുക മാത്രമേ ചെയ്യുന്നുള്ളൂ.''

മക്കയിലെ ബഹുദൈവ വിശ്വാസികളും ഇതേ വാദക്കാര്‍ തന്നെയായിരുന്നു. കഅ്‌ബാലയത്തിനുള്ളില്‍ 360ല്‍പരം വിഗ്രഹങ്ങളുണ്ടായിരുന്നു. അവയില്‍ പ്രധാനികള്‍ ഇബ്‌റാഹീം നബി(അ)യും ഇസ്‌മാഈല്‍ നബി(അ)യും ലാതയുമായിരുന്നു. മക്കാവിജയ ദിവസം ഈ വിഗ്രഹങ്ങളെയാണ്‌ ആദ്യമായി പുറത്തേക്കെറിയാന്‍ നബി(സ) കല്‌പിച്ചത്‌. ഈ വസ്‌തുത ഇമാം ബുഖാരി രേഖപ്പെടുത്തിയിട്ടുണ്ട്‌. മേല്‍പറഞ്ഞ മൂന്ന്‌ മഹത്തുക്കളും സാക്ഷാല്‍ ദൈവമാണെന്ന്‌ ഒരു മുശ്‌രിക്കും വാദിച്ചിരുന്നില്ല. മറിച്ച്‌, അവരെ തവസ്സുലാക്കി (ഇടതേട്ടം നടത്തി) അല്ലാഹുവിങ്കലേക്കടുക്കുക എന്നതായിരുന്നു മുശ്‌രിക്കുകള്‍ ചെയ്‌തുപോന്നിരുന്നത്‌. പക്ഷെ, മുസ്‌ല്യാക്കള്‍ തവസ്സുലാക്കിക്കൊണ്ടിരിക്കുന്ന രിഫായി ശൈഖും മുഹ്‌യിദ്ദീന്‍ ശൈഖും പ്രവാചകന്മാരെക്കാള്‍ എത്രയോ താഴെയാണ്‌ എന്ന വ്യത്യാസം മാത്രമേയുള്ളൂ.

മക്കയിലെ ബഹുദൈവ വിശ്വാസികളും ഇതേ വാദക്കാര്‍ തന്നെയായിരുന്നു. കഅ്‌ബാലയത്തിനുള്ളില്‍ 360ല്‍പരം വിഗ്രഹങ്ങളുണ്ടായിരുന്നു. അവയില്‍ പ്രധാനികള്‍ ഇബ്‌റാഹീം നബി(അ)യും ഇസ്‌മാഈല്‍ നബി(അ)യും ലാതയുമായിരുന്നു. മക്കാവിജയ ദിവസം ഈ വിഗ്രഹങ്ങളെയാണ്‌ ആദ്യമായി പുറത്തേക്കെറിയാന്‍ നബി(സ) കല്‌പിച്ചത്‌. ഈ വസ്‌തുത ഇമാം ബുഖാരി രേഖപ്പെടുത്തിയിട്ടുണ്ട്‌. മേല്‍പറഞ്ഞ മൂന്ന്‌ മഹത്തുക്കളും സാക്ഷാല്‍ ദൈവമാണെന്ന്‌ ഒരു മുശ്‌രിക്കും വാദിച്ചിരുന്നില്ല. മറിച്ച്‌, അവരെ തവസ്സുലാക്കി (ഇടതേട്ടം നടത്തി) അല്ലാഹുവിങ്കലേക്കടുക്കുക എന്നതായിരുന്നു മുശ്‌രിക്കുകള്‍ ചെയ്‌തുപോന്നിരുന്നത്‌. പക്ഷെ, മുസ്‌ല്യാക്കള്‍ തവസ്സുലാക്കിക്കൊണ്ടിരിക്കുന്ന രിഫായി ശൈഖും മുഹ്‌യിദ്ദീന്‍ ശൈഖും പ്രവാചകന്മാരെക്കാള്‍ എത്രയോ താഴെയാണ്‌ എന്ന വ്യത്യാസം മാത്രമേയുള്ളൂ.

മുഹമ്മദ്‌ നബി(സ)യുടെ നിഴലും തലമുടിയും

എ അബ്‌ദുസ്സലാം സുല്ലമി

``മുഹമ്മദ്‌ നബി(സ)ക്ക്‌ നിഴല്‍ ഇല്ലായിരുന്നു. നബി(സ)യുടെ തലമുടി അഗ്നിക്കിരയാക്കിയാല്‍ കത്തുകയില്ല. ഇത്‌ നബിയുടെ ശരീരത്തിന്റെ അമാനുഷികതയാണ്‌. (മുസ്‌ലിയാക്കന്മാര്‍) വിശുദ്ധ ഖുര്‍ആന്‍ മുഹമ്മദ്‌ നബി(സ)യെ പരിചയപ്പെടുത്തുന്നത്‌ കാണുക. നീ പറയുക. തീര്‍ച്ചയായും ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാണ്‌. (പക്ഷെ) എനിക്ക്‌ ദിവ്യസന്ദേശം നല്‍കപ്പെടുന്നു'' (സൂറ: അല്‍കഹ്‌ഫ്‌ 110). ഈ സൂക്തത്തെ വ്യാഖ്യാനിച്ചുകൊണ്ട്‌ ഇമാം റാസി(റ) എഴുതുന്നു.

എന്റെയും നിങ്ങളുടെയും ഇടയില്‍ വിശേഷണങ്ങളില്‍ യാതൊന്നിലും യാതൊരു പ്രത്യേകതയുമില്ല. അല്ലാഹു എനിക്ക്‌ ദിവ്യസന്ദേശം നല്‍കുന്നു എന്നത്‌ അല്ലാതെ (റാസി 21-176). അപ്പോള്‍ ശാരീരികമായ പ്രകൃതിയില്‍ സാധാരണ മനുഷ്യനെപ്പോലെ തന്നെയാണ്‌ നബി(സ)യും എന്നാണ്‌ അല്ലാഹു പൊതുതത്വമായി ഇവിടെ പ്രഖ്യാപിക്കുന്നത്‌. അതിനാല്‍ നബി(സ)ക്ക്‌ നിഴല്‍ ഇല്ലെന്നും നബി(സ)യുടെ മുടി സാധാരണ മനുഷ്യന്റെതുപോലെയല്ലെന്നും അത്‌ കത്തിച്ചാല്‍ കത്തുകയില്ലെന്നും പറയുവാന്‍ ഖുര്‍ആനിലെ തന്നെ സൂക്തമോ സ്ഥിരപ്പെട്ട ഹദീസോ പ്രമാണമായി ആവശ്യമാണ്‌. വിശുദ്ധ ഖുര്‍ആനിന്റെയും സ്ഥിരപ്പെട്ട ഹദീസിന്റെയും പിന്‍ബലമില്ലാതെ യാതൊന്നും അംഗീകരിക്കുവാന്‍ മുസ്‌ലിം സമൂഹത്തിന്‌ ബാധ്യതയില്ല.

അല്ലാഹു പറയുന്നു: (നബിയേ) പറയുക. ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ തന്നെയാണ്‌ (സൂറ ഫുസ്സിലത്‌ 6). മഖ്‌ദൂമി(പൊന്നാനി) നല്‍കിയ പരിഭാഷയാണിത്‌. ശേഷം അദ്ദേഹം സൂക്തത്തെ വ്യാഖ്യാനിക്കുന്നത്‌ കാണുക. പ്രകൃത്യാ നബിതിരുമേനി(സ) ഒരു സാധാരണ മനുഷ്യനാണ്‌ (ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും, 2-ാം വാള്യം, പേജ്‌ 1022, അബ്‌ദുര്‍റഹ്‌മാന്‍ മഖ്‌ദൂമി പൊന്നാനി).

അപ്പോള്‍ പ്രകൃത്യാ സാധാരണ മനുഷ്യനായ നബി(സ)ക്ക്‌ നിഴല്‍ ഇല്ല എന്ന്‌ ജല്‌പിക്കുന്നവര്‍ ഇതിന്‌ ഖുര്‍ആന്റെ തന്നെ സൂക്തമോ വ്യക്തമായി സ്ഥിരപ്പെട്ട ഹദീസോ തെളിവായി ഉദ്ധരിക്കണം. ഏതെങ്കിലും കിതാബില്‍ എഴുതിയത്‌ ഇസ്‌ലാമില്‍ തെളിവല്ല. ഖുബൂരികള്‍ക്ക്‌ മാത്രമാണ്‌ അവയെല്ലാം തെളിവാകുന്നത്‌. അതുപോലെ നബി(സ)യുടെ മുടി കത്തിച്ചാല്‍ കത്തുകയില്ലെന്ന്‌ ജല്‍പിക്കുവാനും. കാരണം സാധാരണ മനുഷ്യന്റെ മുടി കത്തിച്ചാല്‍ കത്തുന്നതാണ്‌. എന്നാല്‍ ഇവരുടെ ഈ ജല്‍പനങ്ങള്‍ക്ക്‌ യാതൊരു തെളിവുമില്ല എന്ന്‌ മാത്രമല്ല, തെളിവുള്ളത്‌ നബി(സ)ക്ക്‌ നിഴല്‍ ഉണ്ടെന്നും നബി(സ)യുടെ തലമുടി അഗ്നിക്കിരയാക്കിയാല്‍ അത്‌ കത്തിക്കരിയും എന്നതിനാണ്‌. അവ ശേഷം വിവരിക്കുന്നതാണ്‌.

വേഷവും കേശവും

കെ വി ഒ അബ്ദുറഹിമാന്‍,പറവണ്ണ

ഇന്ന് മത, രാഷ്ട്രീയ വേദികളിലും പത്രമാധ്യമങ്ങളിലും ഇടംലഭിച്ച ഒരു വിഷയമാണ് കേശവിവാദം. ഇതിന്റെ മര്‍മം വേഷമാണ്. ഇമാം ഗസ്സാലി പറഞ്ഞത് ശ്രദ്ധിക്കുക. 'ചിലര്‍ക്ക് താടി ഉണ്ടായിരിക്കാം. തലപ്പാവും വേണമെങ്കില്‍ നമസ്‌കാരത്തഴമ്പും കയ്യില്‍ ഒരു ജപമാലയും. ഞെരിയാണിയുടെ മീതെ തുണിയും ഉടുത്തിരിക്കും. എന്നാല്‍ ഇതിലൊന്നും ജനങ്ങള്‍ വഞ്ചിതരാകണ്ട. മറിച്ച് സാമ്പത്തിക ഇടപാടുകളില്‍ നീതിയും സത്യവും ഉണ്ടോ? എങ്കില്‍ അവനാണ് മുത്തഖി'. ഏതൊരു വ്യക്തിക്കും വേഷ്ടി, ഷര്‍ട്ട്, ഡ്രോയര്‍, ബനിയന്‍, ടവ്വല്‍ എന്നിവ മതി. ഇതു തന്നെ ധാരാളമാണ്. മറിച്ച് മുസ്‌ലിം പുരോഹിതന് മേല്‍പറഞ്ഞതിനും പുറമെ ഒരു തൊപ്പി, കഴുത്തില്‍ ചുവപ്പ് കലര്‍ന്ന ഒരു ഷാള്‍,

തൊപ്പിയുടെ മീതെ കെട്ടാന്‍ ഒരു മുണ്ടും കൂടി ഉണ്ടെങ്കിലേ പുരോഹിതനാകൂ. പക്ഷെ ഇതൊക്കെ ധൂര്‍ത്താണെന്നതില്‍ സംശയമില്ല. ധൂര്‍ത്തടിക്കുന്നവരെ പറ്റി ഖുര്‍ആന്‍ പറയുന്നത് കാണുക. 'നിശ്ചയമായും ധൂര്‍ത്തന്മാര്‍ പിശാചിന്റെ സഹോദരങ്ങളാണ്.' ഇതുതന്നെയാണ് കേശ വിഷയത്തിലും നമുക്ക് കാണാന്‍ സാധിക്കുന്നത്. മുടിയിട്ട വെള്ളത്തിന് പുണ്യവും ബര്‍ക്കത്തും ഉണ്ടെങ്കില്‍ നബി(സ)യുടെ മയ്യിത്ത് കുളിപ്പിച്ച വെള്ളമുണ്ടാകുമല്ലോ? അത് എന്തു ചെയ്തു? അതുപോലെ പ്രവാചകത്വം ലഭിച്ചതിന് ശേഷം 23 വര്‍ഷം ജീവിച്ചുവല്ലോ. അന്നൊക്കെ ധരിച്ച വസ്ത്രങ്ങള്‍ എവിടെ? നബി യുടെ തിരുശേഷിപ്പുകള്‍ക്കു അനുഗ്രഹം ഉള്ളത് പോലെ പ്രവാചകന്‍ ചാരിയിരിക്കാന്‍ ഉപയോഗപ്പെടുത്തിയ (ഹുദൈബിയ്യ സന്ധി എഴുതുന്ന വേളയില്‍) വൃക്ഷത്തിനു പുണ്യമില്ലേ? എന്തേ പ്രസ്തുത വൃക്ഷം ഉമറിന്റെ ഖിലാഫത്ത് കാലത്ത് മുറിച്ചുകളഞ്ഞു? അദ്ദേഹത്തിന് നബിയോട് സ്‌നേഹമില്ലായിരുന്നുവോ? അതോ പുത്തന്‍വാദിയോ?

പ്രാര്‍ഥനയും സഹായംതേടലും രണ്ടാണോ?

പി കെ മൊയ്‌തീന്‍ സുല്ലമി

തൗഹീദ്‌ അട്ടിമറിക്കാന്‍ യാഥാസ്ഥിതികര്‍ ഉന്നയിക്കുന്ന മറ്റൊരു വാദം ഇപ്രകാരമാണ്‌: ``അല്ലാഹുവിനു പുറമെ അവര്‍ ആരെയൊക്കെ വിളിച്ചുപ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്‌ടിക്കുന്നില്ല. അവരാകട്ടെ, സൃഷ്‌ടിക്കപ്പെടുന്നവരുമാണ്‌. അവര്‍ മരിച്ചവരാണ്‌. ജീവനുള്ളവരല്ല. ഏത്‌ സമയത്താണ്‌ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന്‌ അവര്‍ അറിയുന്നുമില്ല.'' (അന്നഹ്‌ല്‍ 21,21) ഈ വചനത്തില്‍ ``അല്ലാഹുവിനു പുറമെ അവര്‍ ആരെയൊക്കെ വിളിച്ചുപ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നുവോ'' എന്നത്‌ ശരിയായ അര്‍ഥമല്ല എന്നാണ്‌ യാഥാസ്ഥിതികരുടെ അഭിപ്രായം. ശരിയായ അര്‍ഥം ഇപ്രകാരമാണത്രെ: ``അല്ലാഹുവിനു പുറമെ അവര്‍ വിഗ്രഹങ്ങളെ ആരാധിക്കുന്നു.'' ഈ വചനത്തില്‍ രണ്ട്‌ അര്‍ഥഭേദങ്ങളാണ്‌ ഇവര്‍ വരുത്തിയത്‌. `വിളിച്ചുപ്രാര്‍ഥിക്കുക' എന്നതിന്റെ സ്ഥാനത്ത്‌ `ആരാധിക്കുക' എന്നും `അല്ലാഹുവിനു പുറമെ' എന്നതിന്‌ `വിഗ്രഹങ്ങള്‍' എന്നുമാക്കി.

ഖുര്‍ആനിലെ ഒരു വചനം ദുര്‍വ്യാഖ്യാനം ചെയ്‌താല്‍ അടുത്ത വചനത്തില്‍ അല്ലാഹു കയ്യോടെ പിടികൂടും. അത്‌ ഖുര്‍ആനിന്റെ അമാനുഷികതയാണ്‌. ഇവിടെ `വിളിച്ചുപ്രാര്‍ഥിച്ചു' എന്നതിന്‌ `ആരാധിച്ചു' എന്നര്‍ഥം കൊടുത്താല്‍ പോലും മുസ്‌ലിയാക്കള്‍ ഉദ്ദേശിച്ച കാര്യം നടക്കില്ല. കാരണം, ആരാധനയും പ്രാര്‍ഥനയും ഒന്നു തന്നെയാണ്‌. അല്ലാഹുവും റസൂലും സലഫുകളായ പണ്ഡിതന്മാരും അക്കാര്യം സംശയത്തിന്നിടവരുത്താത്ത വിധം വിശദീകരിച്ചിട്ടുണ്ട്‌.

ശൈഖ്‌ അല്‍ബാനിയും സ്വഹീഹായ ഹദീസുകളും-4

എ അബ്‌ദുസ്സലാം സുല്ലമി

വിവിധ വിഷയങ്ങള്‍ തന്റേതായ മാനദണ്ഡങ്ങളുപയോഗിച്ച്‌ ശൈഖ്‌ അല്‍ബാനി സ്വഹീഹാണെന്ന്‌ സ്ഥാപിച്ച ചില റിപ്പോര്‍ട്ടുകള്‍ എപ്രകാരമാണ്‌ ചില തെറ്റായ പ്രവണതകള്‍ക്ക്‌ താങ്ങായിത്തീരുന്നതെന്ന്‌ ഏതാനും ചില ഉദാഹരണങ്ങളിലൂടെ കഴിഞ്ഞ ലക്കങ്ങളില്‍ നാം വ്യക്തമാക്കുകയുണ്ടായി. ഇപ്രകാരം തന്നെ അദ്ദേഹം സ്വഹീഹാക്കുന്ന വിവിധ വിഷയങ്ങളിലുള്ള മറ്റു ചില റിപ്പോര്‍ട്ടുകളുടെ സൂചനകള്‍ താഴെ കൊടുക്കുന്നു.

ആ വചനങ്ങള്‍ മക്കാമുശ്‌രിക്കുകള്‍ക്ക്‌ മാത്രം ബാധകമായതാണോ?

പി കെ മൊയ്‌തീന്‍ സുല്ലമി

അല്ലാഹുവല്ലാത്തവരെ വിളിച്ചുപ്രാര്‍ഥിക്കാന്‍ പാടില്ലെന്ന ഖുര്‍ആന്‍ വചനങ്ങള്‍ മക്കാ മുശ്‌രിക്കുകള്‍ക്കു മാത്രമേ ബാധകമാവൂ എന്ന വിദണ്ഡ വാദമുയര്‍ത്തി യാഥാസ്ഥിതിക പുരോഹതിന്മാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാറുണ്ട്‌. അങ്ങനെയെങ്കില്‍ അല്ലാഹുവല്ലാത്ത ശക്തികളെ വിളിച്ചുതേടിയിരുന്ന മക്കാമുശ്‌രിക്കുകള്‍ ശിര്‍ക്കിന്‌ പുറമെ വ്യഭിചാരം, മദ്യപാനം, കൊള്ള, കൊല എന്നിവയൊക്കെ നിര്‍ബാധം നിര്‍വഹിച്ചിരുന്നു. മേല്‍പറഞ്ഞ ഏതെങ്കിലും ഒരു തിന്മയെ വിശുദ്ധ ഖുര്‍ആന്‍ നിഷിദ്ധമാക്കുന്ന പക്ഷം അത്‌ മക്കാമുശ്‌രിക്കുകളക്കുറിച്ചാണെന്ന്‌ വ്യാഖ്യാനിച്ച്‌ നമുക്ക്‌ വ്യഭിചരിക്കാം, മദ്യപിക്കാം, കൊള്ളയും കൊലപാതകവും നടത്താം എന്നൊക്കെ വാദിക്കാമോ? എന്നതിന്‌ ഈ പുരോഹിതന്മാര്‍ മറുപടി പറയണം.

വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത്‌ മക്കാ മുശ്‌രിക്കുകളെ മാത്രം ലക്ഷ്യംവെച്ചുകൊണ്ടല്ല, ലോകത്തുള്ള മുഴുവന്‍ മനുഷ്യരെയും ഉദ്ദേശിച്ചുകൊണ്ടാണ്‌. അല്ലാഹു പറയുന്നു: ``ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും സൃഷ്‌ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച്‌ ജീവിക്കാന്‍ വേണ്ടിയത്രെ അത്‌.'' (അല്‍ബഖറ 21). വിശുദ്ധഖുര്‍ആന്‍ ലോകര്‍ക്ക്‌ മുഴുവനുമായി ഇറക്കിയ ഗ്രന്ഥമാണെന്നും അല്ലാഹുവെ മാത്രമേ ആരാധിക്കാവൂ എന്നും ഈ വചനം വ്യക്തമാക്കുന്നു.

ശൈഖ്‌ അല്‍ബാനിയും സ്വഹീഹായ ഹദീസുകളും-3

അബ്ദുസ്സലാം സുല്ലമി 

ആധുനിക ഹദീസ്‌ പണ്ഡിതനായ ശൈഖ്‌ അല്‍ബാനി ഉയര്‍ത്തിപ്പിടിക്കുന്ന ചില തെറ്റായ ആധാരങ്ങളെ അടിസ്ഥാനമാക്കി ഹദീസ്‌ സ്വഹീഹും ദഈഫും വേര്‍തിരിക്കുന്നത്‌ മുഖേന വന്നുചേരുന്ന ചില വിഷയങ്ങളിലുള്ള വൈരുധ്യങ്ങളാണ്‌ കഴിഞ്ഞ രണ്ട്‌ ലക്കങ്ങളിലായി ചൂണ്ടിക്കാട്ടിയത്‌. ഇനിയും മറ്റു ചില ഉദാഹരണങ്ങള്‍ കൂടി കാണുക. ഇദ്ദേഹം ഉന്നയിക്കുന്ന തത്വങ്ങളെ അടിസ്ഥാനമാക്കുന്നത്‌ മുഖേന ഏതെല്ലാം ദുര്‍ബലമായ ഹദീസുകളെ നാം അംഗീകരിക്കേണ്ടിവരുമെന്ന്‌ സത്യസന്ധമായി ചിന്തിക്കുന്ന ഏത്‌ വ്യക്തിക്കും ബോധ്യം വരുന്നതാണ്‌. താഴെ പറയുന്ന ചില വിഷയങ്ങളില്‍ അല്‍ബാനി തന്റെ ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്ന ചില റിപ്പോര്‍ട്ടുകള്‍കൂടി ശ്രദ്ധിക്കുക.

ലോകമറിയാത്ത പുരോഹിതന്മാര്‍

കെ വി ഒ അബ്ദുറഹ്മാന്‍, പറവണ്ണ

2012 ഫെബ്രു. 20 ലെ ചന്ദ്രിക പത്രത്തില്‍ പിണങ്ങോട് അബൂബക്കര്‍ എഴുതിയ 'സത്യസാക്ഷിത്വം മധ്യമ സമുദായത്തിന്റെ ദൗത്യം' എന്ന ലേഖനത്തില്‍ സലഫി പ്രസ്ഥാനത്തെപറ്റി ഗുരുതരമായ ചില ആരോപണങ്ങള്‍ തൊടുത്തുവിട്ടിട്ടുണ്ട്. അതിന്റെ നിജസ്ഥിതി വിശദീകരിക്കലാണ് ഈ പ്രതികരണത്തിലൂടെ ഉദ്ദേശിക്കുന്നത്. ലേഖകന്‍ എഴുതുന്നു 'ലോകത്ത് 170 കോടി മുസ്‌ലിംകള്‍ ഉണ്ടെന്നും അതില്‍ കര്‍മപരമായി (ഫിഖഹ്)4 സരണികളും വിശ്വാസപരമായി (അഖീദ) 2 സരണിയുമാണത്രെ' ഇത് ശരിയല്ല 4 സരണി എന്ന് ലേഖകന്‍ വിശേഷിപ്പിച്ച 4 മദ്ഹബ് അനുയായികളുടെ എണ്ണം ഏതാണ്ട് 50 കോടിയോളം വരും. പിന്നെ ഇസ്‌ലാമിക വൃത്തത്തില്‍ നിന്ന് വ്യതിചലിച്ച ഖാദിയാനികള്‍ 20 കോടിയും പിന്നെ അതിനും പുറമെ ശിയാക്കളും അതിലെ അവാന്തരവിഭാഗങ്ങളും സലഫികളുമടക്കം 100 കോടിയോളം വരും.

ലേഖകന്‍ തുടരുന്നു :'രാഷ്ട്രീയാധികാരം പിടിക്കാനും ഇസ്‌ലാമിനെ ഇല്ലാതാക്കാനും ബ്രിട്ടീഷുകാരും ജൂതരും രൂപകല്‍പന ചെയ്ത 'വഹാബിസം, ഇഖ്‌വാനിസം, മണോണിസം തുടങ്ങിയവയുടെയെല്ലാം' ആശയങ്ങള്‍ കേരളത്തിലും പ്രചരിപ്പിക്കപ്പെട്ടു' ഇതില്‍ ഇഖ്‌വാനിസത്തെപ്പറ്റി എഴുതിയതിന് അതിന്റെ വക്താക്കള്‍ മറുപടി പറഞ്ഞുകൊള്ളട്ടെ.
മണോണിസം എന്താണാവോ? മോഡേണിസമാണെങ്കില്‍ നല്ലതു തന്നെ. കൂട്ടത്തില്‍ വഹാബിസം എന്നെഴുതിയത് വായിച്ചപ്പോള്‍, 'അഞ്ജനമെന്നത് ഞാനറിയും അത് മഞ്ഞളുപോലെ വെളുത്തിരിക്കുമെന്ന പഴമൊഴിയാണ് ഓര്‍മ വന്നത്. യഥാര്‍ഥത്തില്‍ ഇന്ത്യയില്‍നിന്ന് ബ്രിട്ടീഷുകാരെ തുരത്താന്‍ ആവുംവിധം പരിശ്രമിച്ചത് നവോത്ഥാന നായകന്മാരായ മൗലാനാ അബുല്‍കലാം ആസാദ്, മൗലാനാ മുഹമ്മദലി, മൗലാനാ ഷൗക്കത്തലി, അല്ലാമ ഇഖ്ബാല്‍ എന്നീ മഹാന്മാരും കേരളത്തില്‍ അബ്ദുറഹ്മാന്‍ സാഹിബ്, ഇ മൊയ്തുമൗലവി, വക്കം മൗലവി, കെ എം സീതിസാഹിബ് മുതലായ നേതാക്കളുമായിരുന്നു. യഥാര്‍ഥത്തില്‍ ലേഖകന്‍ എണ്ണേണ്ടിയിരുന്നത് 'മോഡേണിസ്റ്റുകളെയും ഇസ്‌ലാമിക വൃത്തത്തില്‍നിന്ന് വ്യതിചലിച്ച ഖാദിയാനികളെയുമായിരുന്നു. ഇപ്പോള്‍ ഖാദിയാനികളുടെ ഈറ്റില്ലം അഥവാ ലോകകേന്ദ്രം ലണ്ടനുമാണ്. ഖാദിയാനിസത്തെ നിലനിര്‍ത്തുവാന്‍ പരിശ്രമിക്കുന്നതു തന്നെ ബ്രിട്ടീഷുകാരും.

ജിന്ന്‌ പിശാചുക്കള്‍ അദൃശ്യമറിയുമോ?

പി കെ മൊയ്‌തീന്‍ സുല്ലമി

ഒരു നൂറ്റാണ്ടിനോടടുത്ത കാലമായി മുജാഹിദ്‌ പ്രസ്ഥാനം ഇവിടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട്‌. ഇക്കാലമത്രയും മുജാഹിദുകള്‍ പ്രബോധനം ചെയ്‌തത്‌ `അദൃശ്യജ്ഞാനം' അല്ലാഹുവിന്റെ വിശേഷ ഗുണങ്ങളില്‍ (സ്വിഫത്ത്‌) പെട്ടതാണെന്നും അവനല്ലാതെ ഒരു ശക്തിയും അദൃശ്യകാര്യങ്ങള്‍ അറിയുകയില്ലെന്നും, അവന്‍ അറിയിച്ചുകൊടുക്കുകയാണെങ്കില്‍ പോലും അവന്‍ ആഗ്രഹിക്കുന്ന പ്രവാചകന്മാര്‍ക്ക്‌ മാത്രമേ അറിയിച്ചുകൊടുക്കൂ എന്നുമാണ്‌. എന്നാല്‍ കുറച്ചുകാലമായി ഈ സത്യപ്രസ്ഥാനത്തെ തകര്‍ക്കാന്‍ `വന്‍ചിതല്‍' പോലെ ഉള്ളില്‍ നിന്ന്‌ ഒരു ശ്രമം നടന്നുകൊണ്ടിരിക്കുന്നു എന്ന യാഥാര്‍ഥ്യം മുവഹ്‌ഹിദുകള്‍ക്ക്‌ സഹിക്കനോ പൊറുക്കാനോ കഴിയുന്ന കാര്യമല്ല. ഇതൊക്കെ എഴുതുമ്പോഴും പറയുമ്പോഴും ആവര്‍ത്തിക്കുന്ന ഒരു പല്ലവി ഇതാണ്‌: ``ഒരിക്കല്‍ തിരുത്തിയ കാര്യങ്ങള്‍ എന്തിനാണ്‌ വീണ്ടും ആവര്‍ത്തിക്കുന്നത്‌?''

എങ്കില്‍ ഒന്നു ചോദിച്ചുകൊള്ളട്ടെ: ഇതൊക്കെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പു തന്നെ തിരുത്തിയെങ്കില്‍ പിന്നെയെന്തിനാണ്‌ 2011 ജൂണ്‍ 21ന്‌ ചൊവ്വാഴ്‌ച ജിന്നു ഗ്രൂപ്പും മറു ഗ്രൂപ്പും പുളിക്കല്‍ അറബിക്കോളെജില്‍ ചര്‍ച്ച നടത്തിയതും യോജിപ്പിലെത്തിയതും. മാസങ്ങള്‍ക്ക്‌ മുമ്പ്‌ പുളിക്കലും മറ്റും ശൈത്വാനെ അടിച്ചിറക്കല്‍ നടത്തിയത്‌ എന്തിനാണ്‌? മാസങ്ങളോളമായി സംഘടനാ നേതാക്കള്‍ പല കേന്ദ്രങ്ങളിലും നിങ്ങള്‍ക്കെതിരില്‍ വിശദീകരണം സംഘടിപ്പിച്ചത്‌ എന്തിനുവേണ്ടിയാണ്‌? ആദ്യം അവര്‍ കണ്ണുചിമ്മിയെങ്കിലും ശല്യം സഹിക്കാന്‍ കഴിയാഞ്ഞിട്ടാണല്ലോ നിങ്ങള്‍ക്കെതിരില്‍ അവര്‍ പരസ്യമായി രംഗത്തുവന്നത്‌?!

ശൈഖ്‌ അല്‍ബാനിയും സ്വഹീഹായ ഹദീസുകളും-2

എ അബ്‌ദുസ്സലാം സുല്ലമി

ശൈഖ്‌ അല്‍ബാനി ഹദീസുകള്‍ സ്ഥിരപ്പെടുത്തുന്നതിനും ദുര്‍ബലമായിക്കാണുന്നതിനും ആധാരമാക്കുന്ന ചില മാനദണ്ഡങ്ങളും അവയിലൂടെ വന്നുചേരുന്ന ചില അബദ്ധങ്ങളും കഴിഞ്ഞ ലക്കത്തില്‍ ചൂണ്ടിക്കാണിച്ചുവല്ലോ. ഇനി മറ്റു ചില വിഷയങ്ങള്‍ കൂടി വിവരിക്കാം.

താടിവളര്‍ത്തല്‍ : വിശ്വാസി സമൂഹത്തെ ഭയപ്പെടുത്തരുത്

എം ഖാലിദ്, നിലമ്പൂര്‍

പാലിച്ചാല്‍ പുണ്യമുള്ള, പാലിച്ചില്ലെങ്കിലും പരലോകത്ത് ശിക്ഷയൊന്നുമില്ലാത്ത സുന്നത്തായ കാര്യങ്ങളെ ഫറളാക്കുക, അതേപോലെ വര്‍ജിക്കുകയാണുത്തമം എന്ന് മാത്രം കണക്കാക്കപ്പെട്ടിട്ടുള്ളവയെ 'ഹറാം' എന്ന ഗണത്തില്‍ പെടുത്തുക ഒക്കെ, സ്രഷ്ടാവായ ദൈവം മനുഷ്യന് അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യത്തെ ഹനിക്കലാണ്. അത് അല്ലാഹുവിന്റെ മാത്രമായ അധികാരത്തില്‍ കൈകടത്തലുമാണ്. വന്‍ കുറ്റമാണിത്. നാവിന്‍തുമ്പത്ത് വരുന്നതിനനുസൃതം ഹറാമും ഹലാലുമാക്കരുത്. 'നിനക്ക് അല്ലാഹു ഹലാലാക്കിയതെന്തിന് നീ ഹറാമാക്കുന്നു' തുടങ്ങിയ താക്കീതുകള്‍ തന്നെ ഖുര്‍ആനിലുണ്ട്.(116:16; 66:1)

പ്രസ്തുത കാര്യം ഗൗരവത്തിലെടുക്കാതെ ഒരു വിഷയത്തില്‍ 'ഫത്‌വ' പുറപ്പെടുവിക്കുന്നവര്‍, ദൈവത്തിന്റെ മേല്‍ കളവ് കെട്ടി പറയുക എന്ന വന്‍ പാപമാണ് ചെയ്യുന്നത്. ഉദാഹരണത്തിന്, താടിവളര്‍ത്തല്‍ മതത്തില്‍ നിര്‍ബന്ധവും വടിച്ചുകളയല്‍ ഹറാമാണെന്ന് സമര്‍ഥിക്കുന്ന ചില പണ്ഡിതന്മാര്‍ ഈ അടുത്ത കാലത്തായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇവരുടെ മുന്‍കാല ഗുരുനാഥന്മാരില്‍ 'ക്ലീന്‍ ഫെയ്‌സ്' ചെയ്യുന്നവരുണ്ടായിരുന്നു; ഇവരുടെ തന്നെ ഉലമാ സംഘടന താടിവളര്‍ത്തല്‍ ഐഛികമായ കാര്യമാണെന്നേ ഇന്നും പറയുന്നുള്ളൂ. ആ അഭിപ്രായാന്തരങ്ങളിലേക്കൊന്നും ഇപ്പോള്‍ ചികയുന്നില്ല.

ശൈഖ്‌ അല്‍ബാനിയും സ്വഹീഹായ ഹദീസുകളും

എ അബ്‌ദുസ്സലാം സുല്ലമി

ശൈഖ്‌ അല്‍ബാനിയുടെ അഹാദീസു സ്വഹീഹാ എന്ന ആറ്‌ വാള്യങ്ങളുള്ള ഗ്രന്ഥം ഞാന്‍ വായിക്കുകയുണ്ടായി. ഞാന്‍ വായിച്ച ഗ്രന്ഥത്തിലെ അവസാനത്തെ ഹദീസിന്റെ നമ്പര്‍ 2800 ആണ്‌. ഇത്‌ സൂക്ഷ്‌മമായി വായിച്ചപ്പോള്‍ എനിക്ക്‌ ബോധ്യമായ കാര്യം അല്‍ബാനി ഒരു ഹദീസ്‌ സ്വഹീഹാണെന്ന്‌ പറയുന്നതുകൊണ്ടു മാത്രം അത്‌ സ്വഹീഹായിക്കൊള്ളണമെന്നില്ല എന്നാണ്‌. അതിനുള്ള കാരണം അദ്ദേഹം അടിസ്ഥാനമാക്കിയിട്ടുള്ളത്‌ പൊതു അംഗീകാരമില്ലാത്തതും ഇസ്‌ലാഹീ പ്രസ്ഥാനം സൂക്ഷ്‌മമായ അപഗ്രഥനത്തിനു ശേഷം തള്ളിക്കളഞ്ഞതുമായ ചില തത്വങ്ങളെയാണ്‌. ഈ തത്വങ്ങളുടെ അടിസ്ഥാനത്തിലാണ്‌ അദ്ദേഹം തന്റെ പല ഗ്രന്ഥങ്ങളിലും ചില ഹദീസുകളെ സ്വഹീഹും ദ്വഈഫുമായി വേര്‍തിരിക്കുന്നത്‌. അവ വിവരിക്കാം:

ധനസമ്പാദന മാര്‍ഗമായി മാറിയ മതങ്ങള്‍

മുഹമ്മദ് സി, വണ്ടൂര്‍

മതത്തിന്റെ മേല്‍വിലാസവും ആത്മീയതയുടെ പരിവേഷവുമുണ്ടെങ്കില്‍ ചുളുവില്‍ സമ്പാദ്യം വാരിക്കൂട്ടാനുള്ള മാര്‍ഗമായി മാറിയിരിക്കുന്നു മതങ്ങള്‍. ഉന്നതര്‍പോലും അവരുടെ മുന്നില്‍ ആദരവോടെ ഓച്ഛാനിച്ച് നില്‍ക്കുന്നത് കാണാം. രാഷ്ട്രീയക്കാരും മറ്റും അവരില്‍നിന്ന് ഏതെങ്കിലും രീതിയില്‍ പങ്കുപറ്റും. മാധ്യമങ്ങള്‍ പ്രചാരണം നല്‍കുകയും ചെയ്യും. മെച്ചപ്പെട്ട ജീവിത സൗകര്യം നേടാന്‍ ആത്മീയ കേന്ദ്രങ്ങളിലെത്തുന്നവര്‍ നമ്മുടെ നാട്ടില്‍ പെരുകി വരുന്നു. ഭക്തിതോന്നുന്ന കൃത്രിമാവേശമണിയാനും ദൈവത്തേയും മൂല്യങ്ങളേയും ചൂഷണം ചെയ്യാനും മനസ്സാക്ഷിക്കുത്ത് ഇല്ലാത്തവര്‍ക്ക് എന്തുമാകാം. മനുഷ്യന്റെ ഏറ്റവും വലിയ അറിവ് അനുഭവങ്ങളില്‍നിന്ന് പാഠം പഠിക്കുകയും അതില്‍നിന്ന് കാര്യങ്ങളെ തിരിച്ചറിയുകയും ചിന്തിക്കുകയും പാഠം ഒരു അനുഭവമായി ഉള്‍ക്കൊള്ളുകയും ചെയ്യുന്നതിനാണ് എല്ലാവരും ബുദ്ധിയുള്ള മനുഷ്യര്‍ എന്ന് നിര്‍വചിക്കുന്നത്.

വ്യാജമുടി ചൂഷകര്‍ ഒറ്റപ്പെടുമ്പോള്‍

അബ്‌ദുല്‍ഹമീദ്‌ ഫൈസി അമ്പലക്കടവ്‌

പ്രവാചക തിരുമേനിയുടേതെന്ന വ്യാജേന രണ്ട്‌ തവണയായി ചില മുടികള്‍ കാന്തപുരം ഇവിടെ കൊണ്ടുവന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കൊണ്ടുവന്ന മുടി സമുദായത്തില്‍ ക്ലച്ച്‌ പിടിക്കില്ലെന്ന്‌ കണ്ടപ്പോള്‍ രണ്ടാംമുടി കഴിഞ്ഞ ജനുവരിയിലാണ്‌ കൊണ്ടുവന്നത്‌. യാതൊരു അടിസ്ഥാനവുമില്ലാത്ത ഈ മുടികള്‍ സമുദായം ഇതിനകം നിരാകരിച്ച്‌ കഴിഞ്ഞു. കഴിഞ്ഞ ആറുമാസക്കാലത്തെ തുറന്ന ചര്‍ച്ചയിലൂടെ മുടിയുടെ യാഥാര്‍ഥ്യം സാധാരണക്കാര്‍പോലും തിരിച്ചറിഞ്ഞു.....

`മുഖം കെടുത്ത'ലും ആ `അത്തുംപിത്തും' ഇന്നും കാന്തപുരത്തെ നിരന്തരം വേട്ടയാടുന്നു. മുടിയുടെ സനദ്‌ (കൈമാറ്റ ശൃംഖല) സംബന്ധിച്ച്‌ അവര്‍ പറഞ്ഞ വൈരുധ്യങ്ങള്‍ കൊച്ചുകുട്ടികള്‍പോലും മനപ്പാഠമാക്കി ഉരുവിട്ടുകൊണ്ടിരിക്കുന്നു.

``മുടി നമുക്ക്‌ കൈമാറിയ ശൈഖ്‌ അഹ്‌മദ്‌ ഖസ്‌റജിയുടെ പിതൃപരമ്പരയിലൂടെയാണ്‌ ഈ മുടി വന്നെത്തിയത്‌. ആ പരമ്പര (സനദ്‌) നിങ്ങള്‍ ഇവിടെ വായിച്ചുകേട്ടു'' -മര്‍കസ്‌ സമ്മേളനത്തില്‍ കാന്തപുരം.

``അഹ്‌മദ്‌ ഖസ്‌റജിയുടെ പിതൃപരമ്പരയിലൂടെയാണിത്‌ കിട്ടിയതെന്ന്‌ ഞങ്ങള്‍ പറഞ്ഞിട്ടേ ഇല്ല'' -റിപ്പോര്‍ട്ടര്‍ ചാനലിനോട്‌ കാന്തപുരം.

``മര്‍കസ്‌ സമ്മേളനത്തില്‍ വായിച്ചത്‌ മുടിയുടെ സനദല്ല. `നസബ'യാണ്‌. അഥവാ അഹ്‌മദ്‌ ഖസ്‌റജിയുടെ കുടുംബപരമ്പര മാത്രമാണത്‌'' -പേരോട്‌, കുറ്റിയാടി പ്രസംഗം.

``മുടിയുടെ സനദ്‌ എന്റെ പോക്കറ്റിലുണ്ട്‌. എന്റെ പോക്കറ്റിലുണ്ട്‌. ഉസ്‌താദിന്റെ കയ്യിലുമുണ്ട്‌. ആര്‍ വന്നാലും കാണിച്ചുതരാം'' -പേരോട്‌, കുറ്റിയാടി പ്രസംഗം.

``പ്രസിദ്ധപ്പെട്ട ആളില്‍ നിന്ന്‌ മുടികിട്ടിയാല്‍ പിന്നെ സനദ്‌ ചോദിക്കരുത്‌. സനദ്‌ ചോദിച്ചാല്‍ ദീനില്‍ നിന്ന്‌ പുറത്തുപോകും'' -കോട്ടക്കല്‍ പ്രസംഗം, കാന്തപുരം.

``മുടിയുടെ യഥാര്‍ഥ സനദിന്‌ അടിരേഖയെന്നാണ്‌ പറയുക. അത്‌ ഇവിടെ ഇല്ല. അബൂദാബിയിലാണ്‌''-പത്രസമ്മേളനം, കാന്തപുരം.

ഇതിന്‌ അത്തുംപിത്തും എന്നല്ലാതെ പിന്നെന്താണ്‌ പറയുക?

പ്രവാചക ജന്മദിനവും ചിതറിയ ചിന്തകളും

കെ വി ഒ അബ്ദുറഹിമാന്‍ പറവണ്ണ

ഒരു സുന്നിപണ്ഡിതന്‍(തഴവ മുഹമ്മദ് കുഞ്ഞി മുസ്‌ല്യാര്‍) പാടിയതു ശ്രദ്ധിക്കുക 'മൗലീദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാ, അത് ഹിജറ മുന്നൂറിന് ശേഷം വന്നതാ' ഉത്തമ നൂറ്റാണ്ട് മൂന്ന് നൂറ്റാണ്ടുകളാണെന്ന് പ്രവാചകന്‍ നേരത്തേ തന്നെ പ്രവചിച്ചിട്ടുണ്ട്. അത് ഇത്തരുണത്തില്‍ ചേര്‍ത്ത് വായിക്കേണ്ടതാണ്.

ക്രിസ്തീയ സഹോദരങ്ങള്‍ ക്രിസ്തുമസ് ആഘോഷിക്കുന്നതുകണ്ട്, മുസ്‌ലിംകള്‍ നബിദിനാഘോഷത്തിന് തുടക്കം കുറിച്ചു. ഇതും നേരത്തെ തന്നെ പ്രവാചകന്‍ അരുളിയ കാര്യമാണ്. പില്‍ക്കാലത്ത് ചാണിന് ചാണായും മുഴത്തിന് മുഴമായും പൂര്‍വിക സമുദായത്തെ എന്റെ സമുദായം പിന്‍തുടരും. ഇത് ശ്രദ്ധിച്ച സഹാബികള്‍ ചോദിച്ചു. ജൂതരെയും ക്രിസ്ത്യാനികളെയുമാണോ? പ്രവാചകന്‍ മറ്റെ ആരെയാണ് എന്ന് പ്രതികരിക്കുകയും ചെയ്തു. വാദത്തിന് വേണ്ടി സമ്മതിച്ചാല്‍ തന്നെ നബി(സ)യുടെ ജന്മദിനം റബീഉല്‍ അവ്വല്‍ 12 നും നബിദിനം റംസാനിലുമല്ലേ ആഘോഷിക്കേണ്ടത്. റംസാനില്‍ അതും ലൈലത്തുല്‍ ഖദര്‍ രാവില്‍ (ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠതയുള്ള ഒരു രാത്രി) അല്ലേ നുബുവത്ത് ലഭിക്കുന്നത്. പ്രവാചകത്വ പദവി ലഭിക്കുന്നത് എന്ന് സാരം.

സനദില്ലാതെ ചങ്കില്‍ കുടുങ്ങിയ മുടി

അബൂഹിശാം പേങ്ങാട്ടിരി

``അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുകയോ അവന്റെ ദൃഷ്‌ടാന്തങ്ങള്‍ തള്ളിക്കളയുകയോ ചെയ്‌തവനേക്കാള്‍ കടുത്ത അക്രമി ആരുണ്ട്‌? അക്രമികള്‍ വിജയം വരിക്കുകയില്ല, തീര്‍ച്ച.'' (വി.ഖു 6:21). ഇതേ അര്‍ഥത്തിലുള്ള മറ്റൊരു സൂക്തം വിശുദ്ധ ഖുര്‍ആന്‍ 10:17ലും കാണാം. അല്ലാഹു പ്രവാചകന്മാരിലൂടെ അറിയിപ്പു തന്നിട്ടില്ലാത്ത കാര്യത്തില്‍ അല്ലാഹു അവതരിപ്പിച്ചിട്ടുണ്ടെന്ന വ്യാജം കെട്ടിച്ചമച്ചുണ്ടാക്കി ജനമധ്യേ ചുണക്കുട്ടികളായി നടക്കുന്ന ചിലരുണ്ട്‌. അതില്‍ ഏറ്റവും മൗലികമായ ഒരു വിഷയമാണ്‌ സ്രഷ്‌ടാവിന്റെയും സൃഷ്‌ടികളുടെയും ഇടയില്‍ മധ്യസ്ഥന്മാരും ഇടയാളന്മാരും ഇടത്തട്ടുകാരും വെക്കുന്നത്‌. ആവശ്യമില്ലെന്ന വസ്‌തുത.

നിയുക്തരായ മുഴുവന്‍ പ്രവാചകന്മാരും മനുഷ്യരെ പഠിപ്പിച്ചതും അറിയിച്ചതും അതുതന്നെയായിരുന്നു. ഖുര്‍ആനിലെ ഒരൊറ്റ സൂക്തവും അല്ലാഹുവല്ലാത്തവരോട്‌ പ്രാര്‍ഥിക്കാനോ പുണ്യവാളന്മാരെ ഇടയാളന്മാരാക്കാനോ പഠിപ്പിച്ചിട്ടില്ല. എന്നാല്‍ കൊട്ടപ്പുറം വാദപ്രതിവാദ സ്റ്റേജില്‍ നിന്ന്‌ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ മരണപ്പെട്ടവരും ജീവിച്ചിരിക്കുന്നവരും സമമാണെന്നും മരണപ്പെട്ടുപോയ പ്രവാചകന്മാരോടും പുണ്യവാന്മാരോടും സഹായം ചോദിക്കാമെന്നും ഖുര്‍ആന്‍ ആയത്തുകള്‍ക്ക്‌ ദുര്‍വ്യാഖ്യാനം നല്‍കിയ വ്യക്തിയാണ്‌ കാന്തപുരം മുസ്‌ലിയാര്‍. അല്ലാഹു അറിയിച്ചിട്ടില്ലാത്തത്‌ അല്ലാഹുവിന്റെ മേല്‍ ആരോപിക്കാനും അല്ലാഹുവിന്റെ ആയത്തുകളെ മുഴുവനും വ്യാജമാക്കാനും ധൈര്യം കാണിച്ച വ്യക്തിയാണദ്ദേഹം.

മനുഷ്യര്‍ക്ക്‌ മറവിയുണ്ടാക്കുന്നത്‌ ജിന്നുപിശാചുക്കളോ?

പി കെ മൊയ്‌തീന്‍ സുല്ലമി

മറവി ശൈത്വാനുണ്ടാക്കുന്നതാണെന്ന വാദം വിശുദ്ധ ഖുര്‍ആനിനോ ഹദീസുകള്‍ക്കോ സാമാന്യ ബുദ്ധിക്കോ യോജിക്കുന്നതല്ല. കാരണം മറവി എന്നത്‌ ബുദ്ധിപരമായ ഒരു പ്രവര്‍ത്തനമാണ്‌. അല്ലാഹു മനുഷ്യന്‌ നല്‌കിയ ഏറ്റവും വലിയ അനുഗ്രഹം ബുദ്ധിയാണ്‌. അതിന്റെ നിയന്ത്രണം അല്ലാഹുവിന്റെ കൈയിലാണ്‌. നമുക്ക്‌ ഹിദായത്ത്‌ ലഭിക്കാനും അതില്‍ ഉറച്ചുനില്‍ക്കാനും വിജ്ഞാനം ലഭിക്കാനും തേടാറുള്ളത്‌ അല്ലാഹുവോടാണ്‌. ഇത്‌ ഖുര്‍ആനിലും സുന്നത്തിലും പരന്നുകിടക്കുന്ന യാഥാര്‍ഥ്യങ്ങളാണ്‌. പിശാചിന്റെ ജോലി അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക്‌ നന്ദികേട്‌ കാണിക്കാനുള്ള പ്രേരണയുണ്ടാക്കലാണ്‌. ശൈത്വാനാണ്‌ മറവിയുണ്ടാക്കുന്നതെങ്കില്‍ ഓര്‍മശക്തിയുണ്ടാക്കാനും അവന്‌ സാധിക്കണമല്ലോ. കാരണം തിന്മ ചെയ്യുന്നവന്‌ നന്മ ചെയ്യാനും അനീതി കാണിക്കുന്നവന്‌ നീതി കാണിക്കാനും കഴിയും എന്നത്‌ ലോകം അംഗീകരിക്കുന്നതാണ്‌. ഒരാള്‍ ചെയ്യുന്ന തിന്മയില്‍ നിന്നും മാറി നിന്നാലും അത്‌ നന്മയായി മാറും.

ശൈഖ്‌ അല്‍ബാനിയും ബുഖാരിയും മുസ്‌ലിമും 2

എ അബ്‌ദുസ്സലാം സുല്ലമി

ബുഖാരിയിലെയും മുസ്‌ലിമിലെയും ഹദീസുകളില്‍ ചിലതിനെ സംബന്ധിച്ച്‌ ശൈഖ്‌അല്‍ബാനി നടത്തിയ നിരൂപണങ്ങളില്‍ ചിലത്‌ കഴിഞ്ഞ ലക്കത്തില്‍ വിവരിച്ചിരുന്നുവല്ലോ. ഇനി മറ്റു ചിലതു കൂടി കാണുക:

1). അബൂഹുറയ്‌റ(റ) പറയുന്നു: ``നബി(സ) പറഞ്ഞു: നിങ്ങളില്‍ വല്ലവനും രാത്രിയില്‍ എഴുന്നേറ്റാല്‍ ലഘുവായ രണ്ടു റക്‌അത്തുകൊണ്ട്‌ അവന്റെ നമസ്‌കാരം ആരംഭിക്കട്ടെ'' (മുസ്‌ലിം 768). ഈ ഹദീസ്‌ മുസ്‌ലിം ഉദ്ധരിച്ചിട്ടുണ്ടെന്ന്‌ പ്രസ്‌താവിച്ച ശേഷം ഇത്‌ ദുര്‍ബലമായതാണെന്ന്‌ ശൈഖ്‌ അല്‍ബാനി പറയുന്നു. (ളഈഫുല്‍ ജാമിഇസ്വഗീര്‍ 819)

2). ആഇശ(റ) പറയുന്നു: ഒരു പുരുഷന്‍ നബി(സ)യോട്‌ ചോദിച്ചു. ഒരാള്‍ തന്റെ ഭാര്യയുമായി ബന്ധപ്പെട്ട സ്‌ഖലനം ഉണ്ടാവുന്നതിന്‌ മുമ്പ്‌ വിരമിച്ചാല്‍ കുളിക്കല്‍ അനിവാര്യമാണോ? നബി(സ) പറഞ്ഞു: നിശ്ചയം ഞാനും ആഇശയും അപ്രകാരം ചെയ്യാറുണ്ട്‌. ശേഷം ഞങ്ങള്‍ കുളിക്കാറുണ്ട്‌. (മുസ്‌ലിം 356)

ഈ ഹദീസ്‌ ദുര്‍ബലമാണെന്നിണ്‌ അല്‍ബാനിയുടെ പക്ഷം. ഇതിന്‌ അദ്ദേഹം രണ്ടു കാരണങ്ങള്‍ പറയുന്നുണ്ട്‌. ഒന്ന്‌), അബൂസുബൈ എന്ന മനുഷ്യന്‍ ഇതിന്റെ പരമ്പരയിലുണ്ട്‌. ഇയാള്‍ തദ്‌ലീസിന്റെ (താന്‍ കേള്‍ക്കാത്തത്‌ നേരിട്ടു കേട്ടിട്ടുണ്ട്‌ എന്ന്‌ ധരിപ്പിക്കുന്നവന്‍) മനുഷ്യനാണ്‌. ഇയാള്‍ `അന്‍' എന്ന്‌ പറഞ്ഞുകൊണ്ടാണ്‌ ഹദീസ്‌ ഉദ്ധരിക്കുന്നത്‌. രണ്ട്‌) പരമ്പരയില്‍ ഇയാളുബ്‌നു അബ്‌ദുല്ല എന്നയാളുണ്ട്‌. ഇയാള്‍ ദുര്‍ബലനാണ്‌. (സില്‍സില 976)

വിശുദ്ധ ഖുര്‍ആനിനും ഹദീസിനും ഒരേ പരിഗണനയാണെന്ന്‌ ജല്‌പിക്കുന്നവര്‍ ഇത്തരം കാരണത്താല്‍ ഖുര്‍ആനിലും അല്ലാഹു പറയാത്തത്‌ ഉണ്ടെന്ന്‌ ജല്‌പിക്കേണ്ടിവരുന്നതാണ്‌. മുജാഹിദ്‌ പ്രസ്ഥാനവുമായി യാതൊരു ബന്ധവും ഇക്കൂട്ടര്‍ക്കില്ല. ഇവര്‍ പുതിയ ഗവേഷണങ്ങള്‍ക്ക്‌ ഒരുങ്ങുന്നതിനു മുമ്പ്‌ മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ആശയാദര്‍ശങ്ങളാണ്‌ പഠിക്കേണ്ടത്‌. അതു പഠിക്കാതെ മുജാഹിദ്‌ സ്ഥാപനങ്ങളും പള്ളികളും മറ്റുള്ള സമ്പത്തുക്കളും ഇവര്‍ കവര്‍ന്നെടുത്ത്‌ അനുഭവിക്കുകയാണ്‌.

നബിദിനാഘോഷം ബിദ്‌അത്ത്‌

അന്‍വര്‍ സാദത്ത്‌ മഞ്ചേരി

റബീഉല്‍ അവ്വല്‍ മാസം യാഥാസ്ഥിതിക പുരോഹിതന്മാര്‍ക്ക്‌ കൊയ്‌ത്തുകാലമാണ്‌. നബി(സ)യുടെ ജന്മദിനത്തിന്റെ പേര്‌ പറഞ്ഞ്‌ മുസ്‌ലിം സമുദായത്തെ ചൂഷണംചെയ്‌ത്‌ ഉപജീവിക്കുകയാണിവര്‍ ചെയ്യുന്നത്‌. അതിന്‌വേണ്ടി ഏത്‌ തരത്തിലുള്ള തെളിവുകളും ചമച്ചുണ്ടാക്കാനും ചില ഹദീസുകളെയും സംഭവങ്ങളെയും ദുര്‍വ്യാഖ്യാനിക്കുവാനും അവര്‍ മടിക്കാറില്ല. ഇത്തരത്തില്‍ ഒരാഘോഷം നബി(സ)യുടെ കാലത്തോ നബി(സ) ഉത്തമനൂറ്റാണ്ടെന്ന്‌ വിശേഷിപ്പിച്ച ആദ്യനൂറ്റാണ്ടുകളിലോ ഉണ്ടായിരുന്നില്ലെന്ന്‌ ഇവര്‍ തന്നെ സമ്മതിക്കുന്നുണ്ട്‌. അവരെഴുതുന്നത്‌ കാണുക:

"മൗലിദ്‌ കഴിക്കല്‍ മുമ്പ്‌ പതിവില്ലാത്തതാ
അത്‌ ഹിജ്‌റ മുന്നൂറിന്ന്‌ ശേഷം വന്നതാ
എന്നും സഘാവി പറഞ്ഞതായി കാണുന്നതാ
അത്‌ ഹലബി ഒന്നാം ഭാഗമില്‍ നോക്കേണ്ടതാ..."

(അല്‍ മവാഹിബുല്‍ ജലിയ്യ, തഴവാ കുഞ്ഞിമുഹമ്മദ്‌ മൗലവി, വാള്യം 3, പേജ്‌ 50)

സകരിയാക്കള്‍ ഭയപ്പെടേണ്ട, സമസ്ത നിങ്ങളെ സ്വാഗതം ചെയ്യുന്നു


ആണ്ടുനേര്‍ച്ചയുടെ കേരള ചരിത്രം

പി എം എ ഗഫൂര്‍

പുണ്യവാളഭക്തിക്ക്‌ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. പുരാതന ഗ്രീസില്‍ നിന്ന്‌ തുടക്കമിട്ട്‌ റോമാക്കാരിലേക്ക്‌ പടര്‍ന്ന്‌, ക്രിസ്‌ത്യാനികളിലൂടെ ലോകമെങ്ങും പ്രചരിച്ച ആണ്ടുനേര്‍ച്ച മുസ്‌ലിംകളിലെക്കെത്താനും വളരെ വൈകിയില്ല. പുണ്യവാളന്മാരും രക്തസാക്ഷികളും കര്‍ത്താവിനേറ്റവും പ്രിയപ്പെട്ടവരായതിനാല്‍, അവരെ പ്രീതിപ്പെടുത്തി കര്‍ത്താവിനും മനുഷ്യനുമിടയിലെ മധ്യവര്‍ത്തികളാക്കാമെന്ന സിദ്ധാന്തം ക്രൈസ്‌തവര്‍ക്കിടയില്‍ വേഗം സ്വീകാര്യമായിത്തീര്‍ന്നു. റോമാസഭകള്‍, പൗരസ്‌ത്യസഭകള്‍, വിശിഷ്യാ പൗരസ്‌ത്യ ഓര്‍ത്തഡോക്‌സ്‌ സഭകള്‍, അവയുടെ രേഖകള്‍ എന്നിവ പുണ്യവാളപൂജയെ കത്തോലിക്കാ പാരമ്പര്യത്തിന്റെ അവിഭാജ്യഘടകമായാണ്‌ പരിഗണിച്ചു പോന്നത്‌. ഈ പുണ്യവാള ഭക്തിയിലൂടെ വിഗ്രഹപൂജയിലേക്കു വരെ ക്രൈസ്‌തവരെത്തിച്ചേരുകയും ചെയ്‌തു.
സഭ അതിങ്ങനെയാണ്‌ വിശദീകരിക്കുന്നത്‌: ``ദൈവത്തോട്‌ നാം ചോദിക്കുന്നത്‌ അനുഗ്രഹങ്ങള്‍ നല്‌കാനാണ്‌. നമ്മുടെ വ്യവഹാരികളാകാനാണ്‌ പുണ്യവാളന്മാരോട്‌ അഭ്യര്‍ഥിക്കുന്നത്‌. `ഞങ്ങളില്‍ കാരുണ്യം ചൊരിയേണമേ' എന്നാണ്‌ ദൈവത്തോട്‌ പ്രാര്‍ഥിക്കുന്നത്‌. `ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കേണമേ' എന്നാണ്‌ പുണ്യവാളന്മാരോട്‌ പറയുന്നത്‌. ഇനി `ഞങ്ങളില്‍ കാരുണ്യം ചൊരിയേണമേ' എന്ന്‌ അവരോട്‌ പറയുന്നുണ്ടെങ്കില്‍ തന്നെ അത്‌ മറ്റൊരര്‍ഥത്തിലാണ്‌. അവര്‍, ദയാലുക്കളാകയാല്‍, നമ്മോട്‌ അനുകമ്പ കാണിക്കാനും അങ്ങനെ നമുക്കുവേണ്ടി മധ്യവര്‍ത്തികളാകാനും അവരോട്‌ യാചിക്കുകയാണ്‌ നാം ചെയ്യുന്നത്‌.'' (James Gardner: The Faiths of the world 1:118)

ആണ്ടുനേര്‍ച്ചയുടെ കടന്നുവരവ്‌ മുസ്‌ലിംകള്‍ക്കിടയില്‍ വ്യാപകമായ ആദര്‍ശവ്യതിയാനങ്ങള്‍ക്കാണ്‌ തുടക്കമിട്ടത്‌. ഇങ്ങനെയൊരാചാരത്തെ ഖുര്‍ആനോ ഹദീസോ ആധികാരികമാക്കിയിട്ടില്ല. പൂര്‍വികരായ സച്ചരിതരുടെ ചരിത്രത്തിലും ഇതിന്‌ തെളിവുകളില്ല. അതിനാല്‍ തന്നെ മുസ്‌ലിംകളില്‍ ചില വിഭാഗങ്ങള്‍ ആവേശപൂര്‍വം ആചരിക്കുന്നുണ്ടെങ്കിലും ആണ്ടുനേര്‍ച്ച മതവിരുദ്ധമാണെന്നത്‌ വ്യക്തമാണ്‌.

തിരിച്ചടിയായ ഒരു മുഖപ്രസംഗം

അബൂഹിമ ചെമ്മാട്‌

അന്യായമായി ആദര്‍ശവ്യതിയാനമാരോപിച്ചതിന്റെ അനിവാര്യമായ അനന്തരഫലങ്ങള്‍ അരങ്ങത്തും അണിയറയിലും ഒരുപോലെ അസ്വാസ്ഥ്യങ്ങളുണ്ടാക്കുന്നതിനിടക്കാണ്‌ നവയാഥാസ്ഥിതിക പാളയത്തില്‍ നാലാളറിഞ്ഞ്‌ ഒരു തെരഞ്ഞെടുപ്പ്‌ കടന്നുപോയത്‌. ജിന്നും ഇന്‍സും തമ്മില്‍ പ്രാദേശികതലം തൊട്ട്‌ നടന്ന കയ്യാങ്കളികള്‍ക്കും വിഴുപ്പലക്കലുകള്‍ക്കും കാലുവാരലിനുമൊടുവില്‍ തന്ത്രപരമായ നീക്കങ്ങളിലൂടെ സംസ്ഥാന നേതൃത്വം പൂര്‍ണമായും ഇന്‍സ്‌ വിഭാഗം തൂത്തുവാരി. ജരാനര ബാധിച്ച പഴയ ഒരു വ്യാജാരോപണത്തിന്റെ തിരിച്ചടിയായി മറക്കാനാവാത്ത വിശേഷണങ്ങള്‍ കേട്ടാണ്‌ ഈ നേതൃത്വം കസേരയിലേക്ക്‌ ചുവട്‌ വെച്ചതെന്ന്‌ മാത്രം. സ്റ്റേജിലും പേജിലും ഉയര്‍ന്ന ആ വിശേഷണങ്ങള്‍ രാഷ്‌ട്രീയക്കാര്‍ക്ക്‌ പോലും അന്യമായിരുന്നു. കള്ളിത്തറി, ചപ്പുചവറുകള്‍, പടുകിഴവന്മാര്‍, മൂരാച്ചികള്‍, റബ്ബര്‍സ്റ്റാമ്പുകള്‍... അങ്ങനെ പോവുന്നു അനുയായികളുടെ സ്‌നേഹപ്രകടനങ്ങള്‍.

ഏതായാലും വിയര്‍പ്പൊഴുക്കിയും പഴികേട്ടും പിടിച്ചെടുത്തത്‌ മുള്‍ക്കിരീടമായിരുന്നെന്ന്‌ ബോധ്യപ്പെടുത്തുന്ന അനുഭവങ്ങളാണ്‌ ജിന്ന്‌ വിഭാഗത്തിന്റെ ഭാഗത്തു നിന്നുമുണ്ടായത്‌. തല്‍ക്കാലമെങ്കിലും അതിനെ മറികടക്കാന്‍ പതിവു തന്ത്രമെന്ന നിലക്ക്‌ ഒരു പൊതുപരിപാടിയെ കുറിച്ച ആലോചന ഉയര്‍ന്നതങ്ങനെയാണ്‌. ആവര്‍ത്തിച്ച്‌ വന്ന കാമ്പയിനുകളും പരിപാടികളും ആളുകളെ നന്നാക്കാനല്ല, അണിയറയിലെ അടിപിടിക്കൊരു പരിഹാരമാര്‍ഗമായിരുന്നെന്ന്‌ മാലോകര്‍ക്ക്‌ ബോധ്യപ്പെട്ടതാണല്ലോ.

ശൈഖ്‌ അല്‍ബാനിയും ബുഖാരിയും മുസ്‌ലിമും

എ അബ്‌ദുസ്സലാം സുല്ലമി

``ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച പരമ്പരയുള്ള വല്ല ഹദീസിനെയും നിരൂപണം നടത്താനോ അതിന്റെ ദുര്‍ബലത ചൂണ്ടിക്കാണിക്കാനോ പാടില്ല. അപ്രകാരം ചെയ്യുന്നവര്‍ പൂര്‍വികന്മാരുടെ അഭിപ്രായം ഉദ്ധരിച്ചതാണെങ്കിലും-ഹദീസ്‌ നിഷേധികളാണ്‌.'' (ജിന്ന്‌ മുജാഹിദുകളുടെ നവീന വാദങ്ങളുടെ സംഗ്രഹം)

ആധുനിക ഹദീസ്‌ പണ്ഡിതനും ഇവര്‍ അന്ധമായി അനുകരിക്കുന്ന വ്യക്തിയുമായ ശൈഖ്‌ അല്‍ബാനി ബുഖാരിയിലെയും മുസ്‌ലിമിലെയും ചില ഹദീസുകള്‍ -ആശയം സ്ഥിരപ്പെടാന്‍ ഹദീസ്‌ പണ്ഡിതന്മാര്‍ പ്രസ്‌താവിച്ച നിബന്ധനകള്‍ നൂറ്‌ ശതമാനം യോജിച്ചിട്ടും -ദുര്‍ബലമാക്കുന്നത്‌ കാണാതെയാണ്‌ ഈ വിഭാഗം ഈ വിമര്‍ശനം ഉന്നയിക്കുന്നത്‌. ഇവരിലൊരാള്‍ ഇദ്ദേഹത്തിന്റെ പേരില്‍ ഡോക്‌ടറേറ്റ്‌ എടുത്തവനാണ്‌. ഇദ്ദേഹമാണ്‌ ഈ വിമര്‍ശനത്തിന്റെ നേതാവ്‌. ബുഖാരിയിലെയും മുസ്‌ലിമിലെയും ഹദീസുകളെ അല്‍ബാനി ദുര്‍ബലമാക്കിയതില്‍ നിന്ന്‌ ചിലത്‌ ഉദാഹരണത്തിനു വേണ്ടി താഴെ ഉദ്ധരിക്കുന്നു.

തിരുമുടിയും നബിയുടെ ഭൗതികാവശിഷ്‌ടങ്ങളും -ഒരു പ്രാമാണിക വിശകലനം

എ അബ്‌ദുസ്സലാം സുല്ലമി

ഒരു മനുഷ്യനെയോ വസ്‌തുവിനെയോ ദൈവമാക്കിയാല്‍ മാത്രമേ (ഇലാഹാക്കിയാല്‍ മാത്രമേ) ബഹുദൈവ വിശ്വാസം (ശിര്‍ക്ക്‌) സംഭവിക്കുകയുള്ളൂ എന്ന്‌ യാഥാസ്ഥിതികര്‍ പ്രചരിപ്പിച്ചുവരുന്നു. അതിനാല്‍ ഇലാഹാണെന്ന വിശ്വാസമില്ലാതെ മരണപ്പെട്ടവരെ വിളിച്ച്‌ തേടിയാലും അവരുടെ പേരില്‍ നേര്‍ച്ചയാക്കിയാലും അവരെ പിടിച്ച്‌ സത്യംചെയ്‌താലും ആഗ്രഹസഫലീകരണത്തിനു വേണ്ടി ഖബറുകള്‍ സന്ദര്‍ശിച്ചാലും മരണപ്പെട്ടവരുടെ പ്രീതി ലഭിക്കാന്‍ വേണ്ടി അവരുടെ ആണ്ട്‌ കഴിച്ചാലും മൗലീദ്‌ ആഘോഷിച്ചാലും അല്ലാഹുവില്‍ പങ്കുചേര്‍ക്കല്‍ ആകില്ലത്രെ! മുസ്‌ലിംകള്‍ക്കിടയില്‍ ബഹുദൈവവിശ്വാസം പ്രചരിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച പുരോഹിത വിഭാഗം തെളിവിന്റെ അഭാവത്തിലും ദുര്‍ബലതയിലും ഇത്തരം വിഷയങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ സാധ്യമല്ലാതെ വന്നപ്പോള്‍ ആത്മീയവാണിഭത്തിലൂടെ കോടികള്‍ സമ്പാദിക്കാന്‍ ഇപ്പോള്‍ പുതിയൊരു തര്‍ക്കവിഷയം ഇറക്കുമതി ചെയ്‌തിരിക്കുകയാണ്‌. ഈ വിഷയത്തില്‍ ഹദീസുകളുടെ പിന്‍ബലം ഉണ്ടെന്ന തെറ്റിദ്ധാരണയും കുടില താല്‌പര്യവുമാണ്‌ ഇവരെ നബി(സ)യുടേതാണെന്ന്‌ ജല്‌പിച്ച്‌ രണ്ടു കഷ്‌ണം തലമുടിയുമായി രംഗപ്രവേശം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്‌. നബി(സ)യുടെ ശാരീരിക അവശിഷ്‌ടങ്ങള്‍ കൊണ്ട്‌ ഇക്കാലത്തും തബര്‍റുക്ക്‌ (അനുഗ്രഹം) എടുക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നുണ്ടോ? തബര്‍റുക്കിന്റെ എല്ലാ ഇനങ്ങളും ഇസ്‌ലാം അനുവദിച്ചിട്ടുണ്ടോ? മുതലായ വിഷയങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്‌. അതിനു മുമ്പായി പ്രവാചകന്റെ മുടി, രക്തം പോലെയുള്ള ശാരീരിക അവിശിഷ്‌ടങ്ങളെ സംബന്ധിച്ച്‌ ഇസ്‌ലാമിന്റെ വിധി പരിശോധിക്കാം:

അനുഷ്‌ഠാനങ്ങളിലെ തീവ്രതയും പുതിയ നിലപാടുകളും

ജംഷിദ്‌ നരിക്കുനി

മനുഷ്യസമൂഹത്തിന്റെ സുഗമവും യുക്തിഭദ്രവുമായ മുന്നേറ്റത്തിനും വളര്‍ച്ചയ്‌ക്കും വേണ്ടി ദൈവം നിശ്ചയിച്ച മതമാണ്‌ ഇസ്‌ലാം. മനുഷ്യത്വ വിരുദ്ധമായ തത്വങ്ങളോ മാനവിക വിചാരങ്ങള്‍ക്ക്‌ എതിരായിട്ടുള്ള നിര്‍ദേശങ്ങളോ അതില്‍ കാണുകയില്ല. തത്വത്തിലും പ്രയോഗത്തിലും ഒരുപോലെ യോജിക്കുന്ന ദര്‍ശനം ഇസ്‌ലാമില്‍ മാത്രമേ സമ്പൂര്‍ണമായ അര്‍ഥത്തില്‍ കാണാന്‍ കഴിയുകയുള്ളൂ. അതുകൊണ്ടു തന്നെ ഏത്‌ കാലത്തേക്കും യോജിക്കുന്ന തരത്തിലാണ്‌ അതിന്റെ ക്രമവും നിലനില്‌പും.
ലോകത്തുള്ള ഏറ്റവും നല്ല ജീവിതരീതിയുടെ പേര്‌ കൂടിയാണ്‌ ഇസ്‌ലാം. ഭൗതികതയും ആത്മീയതയും ഒരുപോലെ സമ്മേളിക്കുന്ന ഇസ്‌ലാംമതം മനുഷ്യന്‌ ദോഷംവരുത്തുന്ന സകലതിനെയും നിരോധിക്കുകയും മനുഷ്യോപകാരപ്രദമായ വിധത്തില്‍ നിയമങ്ങള്‍ ആവിഷ്‌കരിക്കുകയുമാണ്‌ ചെയ്‌തത്‌. എടുത്തുകളയലോ കൂട്ടിച്ചേര്‍ക്കലോ വേണ്ടതില്ലാത്തവിധം സമഗ്രവും സുതാര്യവുമായ സാരാംശങ്ങളാണ്‌ ഇസ്‌ലാമിനെ വിശിഷ്‌ടമാക്കിത്തീര്‍ക്കുന്നത്‌.

ഇസ്‌ലാം എന്ന മതം ജനങ്ങളിലേക്കെത്തിക്കുന്നതിന്‌ അല്ലാഹു സ്വീകരിച്ച മാര്‍ഗങ്ങളായിരുന്നു പ്രവാചകന്മാരും വേദഗ്രന്ഥങ്ങളും. ജനങ്ങള്‍ക്കിടയിലെ ഏറ്റവും ഉത്തമരും മാതൃകായോഗ്യരുമായവരായിരുന്നു ഈ ദൗത്യനിര്‍വഹണത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്‌. ഓരോ കാലത്തിനും യോജിച്ച വിധത്തിലും ജനങ്ങളുടെ മാനസിക നിലവാരത്തിന്നനുസരിച്ചും വേദഗ്രന്ഥങ്ങളിലൂടെ അല്ലാഹു ജനങ്ങളിലേക്ക്‌ സന്ദേശങ്ങളെത്തിച്ചു. എല്ലാ സന്ദേശങ്ങളുടെയും വചനങ്ങളുടെയും ആന്തരിക സത്ത ഏകദൈവസിദ്ധാന്തത്തില്‍ നിന്ന്‌ വീര്യം സ്വീകരിച്ചവയായിരുന്നു. ഇങ്ങനെ പ്രവാചകന്മാരുടെ നിയോഗം നടന്നിട്ടില്ലാത്ത ഒരു സമൂഹവും ലോകത്ത്‌ കഴിഞ്ഞുപോയിട്ടില്ല. ``തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന്‌ (പ്രബോധനം ചെയ്യുന്നതിനുവേണ്ടി)'' (വി.ഖു 16:36)

ആ പണ്ഡിത ഫത്‌വ നട്ടെല്ലില്ലായ്‌മ വിളിച്ചോതുന്നു

എ അബ്‌ദുസ്സലാം സുല്ലമി

``പിശാചിന്റെ സ്വാധീനത്തിനു വിധേയനാകുന്ന മനുഷ്യന്‍ അല്ലാഹുവിനോട്‌ മാത്രം പ്രാര്‍ഥിക്കുന്നതിന്‌ പകരം അവന്റെ സൃഷ്‌ടികളോട്‌ പ്രാര്‍ഥിക്കുകയും അതുവഴി നരകം വിലക്കുവാങ്ങുകയും ചെയ്യുന്നുവെന്ന്‌ റസൂല്‍(സ) പഠിപ്പിക്കുന്നതു കാണാം.'' (ജിന്ന്‌, പിശാച്‌, റുഖിയ, ശറഇയ്യ, പേജ്‌ 15, എ പി വിഭാഗം കെ ജെ യു പ്രസിദ്ധീകരിച്ചത്‌).

``അല്ലാഹുവിനെ മാത്രം ആരാധിക്കാന്‍ കല്‌പിക്കപ്പെട്ട മനുഷ്യരെ അവന്റെ സൃഷ്‌ടികളെ ആരാധിക്കുന്ന വഴികേടിലേക്കെത്തുന്നതില്‍ പിശാച്‌ വഹിക്കുന്ന പങ്കാണ്‌ ഈ വചനത്തിലൂടെ വിശദീകരിക്കുന്നത്‌.'' (അതേപുസ്‌തകം, പേജ്‌ 16)

പ്രാര്‍ഥനയും ആരാധനയും ഒന്നു തന്നെയാണോ? അതല്ല രണ്ടാണോ? പ്രാര്‍ഥന പ്രവേശിക്കാത്ത ധാരാളം ആരാധനയുണ്ടോ? അല്ലാഹുവിനെ ഭയപ്പെടല്‍ പ്രാര്‍ഥനയാണോ? അതല്ല ആരാധനയാണോ? ഈ പ്രശ്‌നമാണ്‌ ഈ പുസ്‌തകത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്‌. എന്നാല്‍ ഇതിനെ സംബന്ധിച്ച്‌ ഒരക്ഷരവും എഴുതാതെ മുജാഹിദുകള്‍ക്കിടയില്‍ തര്‍ക്കമില്ലാത്ത വിഷയമാണ്‌ ആയത്തും ഹദീസും ഉദ്ധരിച്ച്‌ ഇവര്‍ സമര്‍ഥിക്കുന്നത്‌. കെ കെ സകരിയ്യയുടെയും കൂട്ടാളികളുടെയും വാദങ്ങള്‍ താഴെ ഉദ്ധരിക്കുന്നു.

രോഗഹേതു ജിന്നുപിശാചുക്കളോ?

പി കെ മൊയ്‌തീന്‍ സുല്ലമി

മനുഷ്യര്‍ക്ക്‌ രോഗമുണ്ടാക്കാന്‍ ജിന്ന്‌ പിശാചുക്കള്‍ക്ക്‌ കഴിയുമെന്നും അയ്യൂബ്‌ നബി(അ)ക്ക്‌ മാരകമായ രോഗം വരുത്തിവെച്ചത്‌ ജിന്ന്‌ പിശാചായിരുന്നുവെന്നും `ജിന്ന്‌ വിദഗ്‌ധര്‍' കേരളത്തില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയമാക്കിയിരിക്കുകയാണല്ലോ. ലോകത്ത്‌ ഒരു മുസ്‌ലിംപണ്ഡിതനും ഇങ്ങനെ ഒരു വാദമുള്ളതായി അറിയപ്പെടുന്നില്ല. മുന്‍കാലത്ത്‌ യാഥാസ്ഥിതികര്‍ക്ക്‌ ഈ വാദമുണ്ടായിരുന്നു. അത്‌ 1943ല്‍ കേരളത്തില്‍ കോളറ എന്ന മാരകരോഗം പിടിപ്പെട്ട സന്ദര്‍ഭത്തിലും പിന്നീട്‌ വസൂരി പിടിപെട്ടപ്പോഴുമായിരുന്നു. അക്കാലത്ത്‌ കോളറയ്‌ക്ക്‌ തലമത്തട്ടിയെന്നും വസൂരിക്ക്‌ കുരിപ്പ്‌ എന്നും ജനങ്ങള്‍ പേരിട്ടു. അങ്ങനെയാണ്‌ തലമത്തട്ടിശൈത്വാന്‍, കുരിപ്പിന്‍ശൈത്വാന്‍ എന്നിങ്ങനെയുള്ള പേരുകള്‍ ലഭിച്ചത്‌. അന്നത്തെ പുരോഹിതന്മാരുടെ അഭിപ്രായത്തില്‍ ഇത്തരം രോഗങ്ങള്‍ പിശാചുക്കളുണ്ടാക്കുന്നതായിരുന്നു.

ഇത്തരം രോഗങ്ങളുണ്ടാക്കുന്ന ശൈത്വാനെ നാടുകടത്താനാണ്‌ അക്കാലത്ത്‌ കൂട്ടബാങ്കും നാട്ടുമൗലിദും അവര്‍ നടപ്പില്‍വരുത്തിയത്‌. എന്നാല്‍ പില്‍ക്കാലത്ത്‌ ഇത്തരം രോഗങ്ങള്‍ പിശാചിന്റെ സൃഷ്‌ടിയല്ലെന്നും അത്‌ രോഗാണുക്കളാല്‍ ഉണ്ടാകുന്നതാണെന്നും യാഥാസ്ഥിതികര്‍ മനസ്സിലാക്കിയതോടെ അവര്‍ പഴയവാദങ്ങളില്‍ നിന്ന്‌ പിന്‍വലിഞ്ഞു. അതുകൊണ്ടാണ്‌ ഇപ്പോള്‍ പേരോട്‌ അബ്‌ദുര്‍റഹ്‌മാന്‍ സഖാഫി ഇവരുടെ ഈ വാദത്തെ ശക്തിയുക്തം പല സ്റ്റേജുകളിലും എതിര്‍ത്തുകൊണ്ടിരിക്കുന്നത്‌.

അയ്യൂബ്‌ നബി(അ)ക്ക്‌ രോഗം നല്‍കിയത്‌ ശൈത്വാനാണെന്ന വാദം ഏറ്റവും വലിയ ശിര്‍ക്കും വിശുദ്ധ ഖുര്‍ആനിനെ നിഷേധിക്കലുമാണ്‌. സൂറത്‌ സ്വാദിലെ ഒരു വചനം ദുര്‍വ്യാഖ്യാനം ചെയ്‌തുകൊണ്ടാണ്‌ ഇവര്‍ ഈ വാദം സ്ഥാപിക്കാന്‍ ഒരുമ്പെടാറുള്ളത്‌. ``നമ്മുടെ അടിമയായ അയ്യൂബിനെ ഓര്‍മിക്കുക. പിശാച്‌ എനിക്ക്‌ അവശതയും പീഡനവും ഏല്‍പിച്ചിരിക്കുന്നു എന്ന്‌ തന്റെ രക്ഷിതാവിനെ വിളിച്ച്‌ അദ്ദേഹം പറഞ്ഞ സന്ദര്‍ഭം'' (സ്വാദ്‌ 41). ഇവിടെ പിശാച്‌ എനിക്ക്‌ അവശതയും പീഡനവും ഏല്‍പിച്ചിരിക്കുന്നു എന്ന ഭാഗമാണ്‌ അയ്യൂബ്‌ നബി(അ)ക്ക്‌ രോഗമുണ്ടാക്കിയത്‌ ജിന്ന്‌ പിശാചാണ്‌ എന്നതിന്‌ തെളിവായി ഉദ്ധരിക്കുന്നത്‌. ഈ വാദം പല കാരണങ്ങളാലും അബദ്ധമാണ്‌.

ഉടനെ പൊങ്ങും, മലപ്പുറം ജില്ലയില്‍ ഒരു ജാറംകൂടി!

സി കെ അബ്‌ദുന്നാസിര്‍ മഞ്ചേരി

കഴിഞ്ഞയാഴ്‌ചയില്‍ മലപ്പുറം ജില്ലയിലെ തൃപ്പനച്ചിയില്‍ ഒരു സിദ്ധന്‍ മരണപ്പെടുകയുണ്ടായി. ജീവിതകാലം മുഴുവന്‍ മാനസികരോഗത്തിനടിപ്പെട്ട്‌ ജീവിച്ച ഇയാളെ ആളുകളെല്ലാം ചേര്‍ന്ന്‌ സിദ്ധനാക്കുകയായിരുന്നു. തനിക്ക്‌ കറാമത്തുണ്ടെന്നോ ദിവ്യത്വമുണ്ടെന്നോ ഇയാള്‍ വാദിച്ചിട്ടില്ലെങ്കിലും അനുയായികള്‍ ദിനേനയെന്നോണം ഇയാളെ തേടിയെത്തിക്കൊണ്ടിരുന്നു.

കോടിക്കണക്കിന്‌ രൂപയുടെ സ്വത്തുണ്ട്‌ ഇയാള്‍ക്ക്‌. ഇപ്പോള്‍ സമസ്‌ത ഇ കെ വിഭാഗം സുന്നികള്‍ ഇത്‌ കൈക്കലാക്കാനുള്ള തത്രപ്പാടിലാണ്‌. ജീവിച്ചിരുന്ന കാലത്തൊന്നും ഇയാള്‍ സമസ്‌തയുടെ പരിപാടികളില്‍ പങ്കെടുക്കുകയോ സമസ്‌തക്കാര്‍ ഇയാളുടെ പരിപാടികളില്‍ പങ്കെടുക്കുകയോ ചെയ്‌തിട്ടില്ല. എന്നാല്‍ ഇയാള്‍ മരണപ്പെട്ടെപ്പോഴേക്കും സംഘനയുടെ തലതൊട്ടപ്പന്മാര്‍ വരെ ക്ഷണികനേരം കൊണ്ട്‌ ഓടിയെത്തി. റംസാന്‍ പ്രഭാഷണത്തിലൂടെ പ്രശസ്‌തനായ പണ്ഡിതന്‍ മയ്യിത്തിന്നരികിലിരുന്ന്‌ മൗലിദ്‌ ചൊല്ലാനും മറ്റും ആവശ്യപ്പെട്ട്‌ ആക്രോശിക്കുന്നത്‌ കേള്‍ക്കാമായിരുന്നു. കൂടിയ ജനങ്ങളിലെല്ലാം അതൃപ്‌തിയുണ്ടാക്കുന്ന വിധമായിരുന്നു ഇയാളുടെ ഒച്ചപ്പാടും കോലാഹലങ്ങളും. അനുയായികളുടെ എണ്ണക്കൂടുതല്‍ കാരണം മുപ്പതിലേറെ തവണയായിട്ടാണത്രെ ഇയാളുടെ മയ്യിത്ത്‌ നമസ്‌കാരം പൂര്‍ത്തിയാക്കിയത്‌.

പിശാച്‌ രോഗമുണ്ടാക്കലും ജംഇയ്യത്തിന്റെ തീരുമാനവും

എ അബ്‌ദുസ്സലാം സുല്ലമി

``ശൈഖ്‌ സ്വാലിഹ്‌ ബിനുഫൗസാന്‍ ബ്‌നി അബ്‌ദില്ല അല്‍ഫൗസാന്‍ എഴുതുന്നു: ശിര്‍ക്ക്‌ രണ്ട്‌ വിധമാണ്‌. ഒന്ന്‌ വലിയ ശിര്‍ക്ക്‌. അത്‌ ഒരാളെ ഇസ്‌ലാമിക വൃത്തത്തില്‍ നിന്ന്‌ പുറത്താക്കുകയും അതില്‍ നിന്ന്‌ പശ്ചാത്തപിക്കാതെ മരണപ്പെട്ടാല്‍ അവന്‍ നരകത്തില്‍ ശാശ്വതമാക്കപ്പെടുകയും ചെയ്യും. അല്ലാഹു അല്ലാത്തവരോടുള്ള ദുആ, ഖബ്‌റുകള്‍, ജിന്ന്‌, പിശാചുക്കള്‍ എന്നിങ്ങനെ അല്ലാഹുവല്ലാത്തവരോടുള്ള നേര്‍ച്ചകളും ബലികളും സമര്‍പ്പിക്കല്‍, മരണപ്പെട്ടവര്‍, ജിന്നുകള്‍, ശൈത്വാന്മാര്‍ തുടങ്ങിയവര്‍ തനിക്ക്‌ ഉപദ്രവം ഉണ്ടാക്കുമെന്നോ രോഗം ഉണ്ടാക്കുമെന്നോ ഉള്ള ഭയപ്പാട്‌. ഇതുപോലെ ഇബാദത്തിന്റെ ഇനങ്ങള്‍ വല്ലതും അല്ലാഹു അല്ലാത്തവര്‍ക്ക്‌ തിരിക്കലാകുന്നു വലിയ ശിര്‍ക്ക്‌ (അക്വീദതുത്തൗഹീദ്‌).'' (ജിന്ന്‌, പിശാച്‌, റുഖിയ്യ ശറഇയ്യ -പ്രസാധകര്‍: കേരള ജംഇയ്യത്തുല്‍ ഉലമ (എ പി വിഭാഗം), പി ഒ പുളിക്കല്‍, മലപ്പുറം, പേജ്‌ 35)

ഇവര്‍ തന്നെ വി.ഖു 2:275 വചനമുദ്ധരിച്ച്‌ മനുഷ്യനെ പിശാച്‌ ബാധിച്ച്‌ ഭ്രാന്ത്‌ ഉണ്ടാക്കുമെന്നും മനുഷ്യനെ മറിച്ചിടുകയും ചെയ്യുമെന്നും ഇതേ പുസ്‌തകത്തില്‍ സൂചിപ്പിക്കുന്നു. (പേജ്‌ 30,31) യഥാര്‍ഥത്തില്‍ ഇവര്‍ ഫൗസാന്റെ അഭിപ്രായം ഉദ്ധരിച്ചതാണ്‌ ശരിയായിട്ടുള്ളത്‌. കാരണം പിശാചിന്‌ ഉള്ള കഴിവ്‌ ഭൂരിപക്ഷത്തിലും അവന്‍ ഫലപ്രദമായി ഉപയോഗിക്കുമെന്ന്‌ അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ വ്യക്തമാക്കുന്നു. പിശാചും അപ്രകാരം അവകാശപ്പെട്ടതായി ഖുര്‍ആനില്‍ കാണാം. അപ്പോള്‍ പിശാചിന്‌ ഭ്രാന്തും മറ്റും രോഗങ്ങളും ഉണ്ടാകാന്‍ കഴിവ്‌ അല്ലാഹു നല്‍കിയിട്ടുണ്ടെങ്കില്‍ ഈ ഭൂമിയില്‍ ഭൂരിപക്ഷം മനുഷ്യരും ഭ്രാന്തന്മാരും രോഗികളുമായിത്തീരുന്നതാണ്‌.

മുഖം മറയ്‌ക്കല്‍ : പ്രമാണങ്ങളുടെ പിന്തുണയില്ല

ഡോ. ആരിഫ്‌ അല്‍ശൈഖ്‌

ഒരു സ്ഥാപനമേധാവി അദ്ദേഹത്തിന്റെ ഓഫീസിലെത്തുന്ന മൂന്നുതരം വനിതാ ജീവനക്കാരികളെക്കുറിച്ച്‌ സംഭാഷണ മധ്യേ പങ്കുവെച്ചു. എന്റെ ഓഫീസില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥകളുടെ വസ്‌ത്രധാരണ വൈവിധ്യം എന്നെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്‌. മൂന്നുതരം വസ്‌ത്രധാരണ രീതി പിന്തുടരുന്നവര്‍ ഒന്നിച്ചു ഓഫീസില്‍ ജോലിക്കെത്തുന്നുണ്ട്‌. ഇതില്‍ ഏതാണ്‌ ശരിയായ മതവേഷമെന്നതാണ്‌ എന്റെ സംശയം.

പൂര്‍ണമായും മുഖം മറച്ചും കയ്യുറ ധരിച്ചുമാണ്‌ ഒരു വിഭാഗമെത്തുന്നത്‌. മറ്റു ചിലര്‍ മുഖവും മുടിയും പുറത്തുകാണിച്ച്‌, ഇടുങ്ങിയ വസ്‌ത്രം ധരിച്ചും ഉള്‍ഭാഗത്തുള്ളതു നിഴലിക്കു ന്ന നിലയിലുമാണ്‌ ജോലിക്കെത്തുന്നത്‌. മറ്റൊരു വിഭാഗം മാന്യമായി വസ്‌ത്രം ധരിച്ചും മുഖവും മുന്‍കയ്യും വെളിവാക്കുന്നവരുമാണ്‌. സാധാരണ സുറുമയല്ലാതെ മറ്റു സൗന്ദര്യവര്‍ധക വസ്‌തുക്കളുടെയൊന്നും അടയാളം അവരുടെ മുഖത്തുണ്ടാവാറില്ല.

ഈ മൂന്ന്‌ വിഭാഗവുമായും ഞാന്‍ ഓഫീസ്‌ സംബന്ധമായ കാര്യങ്ങളില്‍ ഇടപഴകുകയും അവര്‍ അവരുടെ തൊഴില്‍ ദൗത്യം നിറവേറ്റുകയും ചെയ്യുന്നുണ്ട്‌. ഇവരില്‍ കണ്ട ചില വ്യത്യസ്‌തതകള്‍ ഇനി പറയുന്നതാണ്‌.

മതഭക്തിയുടെ വേഷത്തില്‍ മതതീവ്രവാദം

അബ്ദുസ്സലാം സുല്ലമി

അതിരുവിട്ടാല്‍ മതഭക്തിയും ആപത്താണ്‌. അത്‌ ശര്‍അ്‌ അഌവദിച്ച കാര്യങ്ങള്‍ നിഷിദ്ധമാക്കുന്നു. മതത്തിന്റെ വിശാലതയെ ഹനിക്കുന്നു. പ്രമാണങ്ങള്‍ക്ക്‌ ദുര്‍വ്യാഖ്യാനം നല്‍കുന്നു. പ്രാബല്യമില്ലാത്ത തെളിവുകള്‍ സ്വീകരിക്കുന്നതിനെ ന്യായീകരിക്കുന്നു. സര്‍വോപരി ഇസ്‌ലാമിനെപ്പറ്റി ആധുനികലോകത്ത്‌ തെറ്റിദ്ധാരണപരത്തുന്നു- ഈ വിഷയം ഉദാഹരണസഹിതം വിവരിക്കുകയാണ്‌.

സമസ്തയെ സ്തുതിച്ചോളൂ; പക്ഷേ...

ശംസുദ്ദീന്‍ പാലക്കോട്

'സമസ്തയുടെ സുവര്‍ണ്ണശോഭയെ വര്‍ണ്ണിച്ചുകൊണ്ട് കെ ആലിക്കുട്ടി മുസ്‌ലിയാര്‍ എഴുതിയ ലേഖനമാണ്(ചന്ദിക 5.1.12) ഈ കുറിപ്പിനാധാരം. മുസ്‌ലിംങ്ങളുടെ മുഖ്യധാരാ പത്രമെന്ന് പലരും കരുതുന്ന ചന്ദ്രികയില്‍ വരേണ്ട ലേഖനമായിരുന്നില്ല അത്. ആലിക്കുട്ടി മുസ്‌ലിയാര്‍ സമസ്തയുടെ നേതാവും അതിന്റെ ഉരു സ്ഥാപനത്തിന്റെ സാരഥിയുമെന്ന നിലക്ക് സമസ്തയെ വാനോളം പുകഴ്ത്തി എഴുതാനും പ്രസംഗിക്കാനുമുള്ള അദ്ദേഹത്തിന്റെ സ്വാതന്ത്രത്തിന് ആരും എതിരല്ല. പക്ഷേ കേരളത്തിലെ പതിനായിരക്കണക്കിന് മുസ്‌ലിംകള്‍ക്ക് ഖുര്‍ആനും സുന്നത്തുമനുസരിച്ച്,അല്ലാഹു അല്ലാത്തൊരു ശക്തിയോടും വ്യക്തികളോടും ആരാധനയുടെ യാതൊരംശവും അര്‍പ്പിക്കാതെ സത്യശുദ്ധമായ തൗഹീദുമായി ജീവിക്കാനും, അന്ധവിശ്വാസത്തില്‍നിന്നും അനാചാരത്തില്‍ നിന്നും മുക്തമായ ഇസ്‌ലാമിക ജീവിതം നയിക്കാനും അവസരമൊരുക്കിയ ഇസ്‌ലാഹി പ്രസ്ഥാനത്തെ വികൃത ഉല്‍പ്പതിഷ്ണുക്കള്‍ എന്നും ഹംഫര്‍ എന്ന ബ്രട്ടീഷ് ചാരന്‍ രൂപപ്പെടുത്തിയ അകക്കാമ്പ് നഷ്ടപ്പെട്ട ഇസ്‌ലാമിന്റെ വക്താക്കളാണെന്നും വിലയിരുത്തിയത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ വിവരക്കേടും പൗരോഹിത്യധാര്‍ഷ്ട്യവുമാണ്.

ഹംഫര്‍ എന്ന ബ്രിട്ടീഷ് ചാരന്‍ ഉണ്ടാക്കി എന്ന് ആലിക്കുട്ടി മുസ്‌ലിയാര്‍ ആരോപിച്ച ഇസ്‌ലാഹി പ്രസ്ഥാനം പ്രതിനിധാനം ചെയ്യുന്ന ഇസ്‌ലാം വേണോ സ്വഹാബികളും മാലിക്ബ്‌നുദീനാറും പ്രതിനിധാനം ചെയ്യുന്ന പാരമ്പര്യ ഇസ്‌ലാം വേണോ എന്ന ചോദ്യത്തിന്റെ മറുപടിയായാണ് വരക്കല്‍ മുല്ലക്കോയ തങ്ങളുടെ നേതൃത്വത്തില്‍ സമസ്ത രൂപീകരിക്കപ്പെട്ടത് എന്ന് അഭിമാനത്തോടെ പറയുന്ന ആലിക്കുട്ടി മുസ്‌ലിയാര്‍ അടിസ്ഥാനപരമായ ചില ചോദ്യങ്ങള്‍ക്ക് കുടി മറുപടി പറയേണ്ടതാണ്.

യാഥാസ്ഥിതികരുടെ പിന്നാലെ നവയാഥാസ്ഥിതികരും!

കെ വി ഒ അബ്ദുറഹിമാന്‍,പറവണ്ണ

ഏതാണ്ട് ഒമ്പത് പതിറ്റാണ്ടുമുന് കേരളം മുസ്‌ലിം ചരിത്രം അതിശോചനീയമായിരുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തി വാഴുന്ന കാലം. അവരെ പരിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ സംഘടിപ്പിച്ചു. തൗഹീദിന്റെ പ്രകാശവും ശിര്‍ക്കിന്റെ അന്ധകാരവും അവരില്‍നിന്ന് പിഴുതെറിയപ്പെട്ടു. മുന്നോട്ടുള്ള ഈ പ്രയാണത്തില്‍നിന്ന് അവരെ പിന്തിരിപ്പിക്കാന്‍ അന്നത്തെ യാഥാസ്ഥിതിക പുരോഹിതവൃന്ദം എന്ത് തന്ത്രമാണോ സ്വീകരിച്ചത് അതേ പാതയില്‍ തന്നെയാണ് നമ്മുടെ നവയാഥാസ്ഥിതികരും ഇപ്പോള്‍ സഞ്ചരിക്കുന്നത്. യഥാര്‍ഥ മുജാഹിദുകളെ മന്ദബുദ്ധികള്‍ എന്നു പറഞ്ഞ് പരിഹസിക്കുക, ദുരാരോപണങ്ങള്‍ പറഞ്ഞും എഴുതിയും പ്രചരിപ്പിക്കുക; ഉദാഹരണത്തിന് ചില സാമ്പിളുകള്‍ കാണുക. മടവൂരികള്‍ ഇഖ്‌വാനികളാണ്, ചേകന്നൂരികളാണ്, ഹദീസ് നിഷേധികളാണ് ഇങ്ങനെ പോകുന്നു ആ പട്ടിക. ആടിനെ പട്ടിയാക്കുകയും പിന്നിട് പട്ടിയെ പേപ്പട്ടി എന്നുവിളിച്ച് വെടിവെച്ച് കൊല്ലുകയും ചെയ്യുക. എന്നാല്‍ വസ്തുത എന്തെന്നോ?

രോഗകാരണവും ജിന്നുകളും

എ അബ്‌ദുസ്സലാം സുല്ലമി

``ഒരാളുടെ രോഗം കാരണം ജിന്നു ബാധിച്ചതാണ്‌ എന്ന്‌ വഹ്‌യനുസരിച്ച്‌ നബി(സ) അല്ലാതെ മറ്റൊരാള്‍ക്കും ഉറപ്പിച്ചുപറയാന്‍ സാധിക്കില്ല. രോഗശമനത്തിനായി സാധാരണ ചികിത്സ തേടുന്നതിനോടൊപ്പം റുഖിയ്യ ശര്‍ഇയ്യ ചെയ്യാവുന്നതാണ്‌. (കെ കെ സകരിയ്യ, അബ്‌ദുര്‍റഹ്‌മാന്‍ സലഫി മുതലായവര്‍ ഒപ്പിട്ട ഫത്‌വ:)

ഡോ. കെ കെ സകരിയ്യ തന്നെ എഴുതുന്നു: ജിന്ന്‌ ബാധയുണ്ടെന്ന്‌ ബോധ്യപ്പെട്ട ഒരു വ്യക്തിയോടു ഭൗതിക ചികിത്സകളെല്ലാം നിഷ്‌ഫലമായ ഘട്ടത്തില്‍ ഇയാളുടെ അടുത്ത്‌ പോയിനോക്കാവുന്നതാണെന്ന്‌ ഞാന്‍ പറഞ്ഞിട്ടുണ്ട്‌. ജിന്നുബാധയേറ്റവരെ ചികിത്സിക്കുന്നതുകൊണ്ടു മാത്രം അയാള്‍ (ഹിഫ്‌ളുര്‍റഹ്‌മാന്‍) സലഫിയ്യയില്‍നിന്നും പുറത്തുപോകുകയില്ല (ഡോ. കെ കെ സകരിയ്യാ സ്വലാഹി കേരള ജംയ്യ ത്തുല്‍ ഉലമ നിര്‍വാഹക സമിതിക്ക്‌ സമര്‍പ്പിച്ച കത്തില്‍ നിന്ന്‌, പേജ്‌ 5).

മുഹമ്മദ്‌ നബി(സ)ക്ക്‌ പുറമെ മറ്റുള്ളവര്‍ക്കും -ഹിഫ്‌ളുര്‍ റഹ്‌മാന്‌ വരെ- അയാളുടെ രോഗകാരണം ജിന്നുബാധിച്ചതാണെന്ന്‌ ബോധ്യപ്പെടുമെന്ന്‌ കെ കെ സകരിയ്യ ഇവിടെ പറയുന്നു. രോഗശമനത്തിനായി സാധാരണ ചികിത്സ നേടുന്നതിനോടൊപ്പം മന്ത്രവാദം ചെയ്യണമെന്ന്‌ പറയുന്ന സകരിയ്യ തന്നെ ഭൗതിക ചികിത്സകളെല്ലാം പരാജയപ്പെടുകയും നിഷ്‌ഫലമാവുകയും ചെയ്യുന്ന ഘട്ടത്തിലാണ്‌ മന്ത്രവാദം നടത്തേണ്ടതെന്നും എഴുതുന്നു. ഭൗതിക ചികിത്സയെല്ലാം ഒരാള്‍ക്ക്‌ നിഷ്‌ഫലമായ ഘട്ടത്തില്‍ അയാള്‍ക്ക്‌ ആ രോഗം ജിന്നുബാധ മുഖേനയാണെന്ന്‌ തീരുമാനിക്കാമെന്നും വഹ്‌യിന്റെ ആവശ്യമില്ലെന്നും ഇദ്ദേഹം തന്നെ എഴുതുന്നു. ഇതു നവയാഥാസ്ഥിതികരുടെ ജല്‌പനം മാത്രമാണ്‌. അല്ലാഹുവും അവന്റെ ദൂതനും പറഞ്ഞിട്ടില്ല. പുറമെ നൂറ്‌ വര്‍ഷം മുമ്പ്‌ ഭൗതിക ചികിത്സ പരാജയപ്പെട്ട രോഗങ്ങള്‍ക്ക്‌ ഇന്ന്‌ ശാസ്‌ത്രം ചികിത്സ കണ്ടെത്തിയിട്ടുണ്ട്‌. ഉദാ: മന്ത്‌ രോഗം, കോളറ, വസൂരി, പ്ലേഗ്‌) അപ്പോള്‍ ഈ രോഗങ്ങള്‍ മരുന്നു കണ്ടുപിടിക്കാത്ത കാലത്ത്‌ ജിന്നുബാധ മുഖേനയായിരുന്നു ഉണ്ടായിരുന്നത്‌. ഇന്ന്‌ രോഗാണുക്കള്‍ മൂലമാണ്‌ ഉണ്ടാകുന്നത്‌ എന്ന്‌ ഇവര്‍ പറയേണ്ടിവരും. ഇന്നു മരുന്നു കണ്ടുപിടിക്കാത്ത രോഗങ്ങളാണ്‌ കാന്‍സര്‍, എയ്‌ഡ്‌സ്‌, പേപ്പട്ടി കടിച്ച്‌ ഇളകിയാല്‍, അപസ്‌മാരം മുതലായവ. ഇവ ജിന്ന്‌ ബാധ മൂലമാണെന്ന്‌ ഇവര്‍ ജല്‌പിക്കുമോ? ഇന്നുള്ള ഏതെല്ലാം രോഗമാണ്‌ ജിന്നുബാധ മൂലം ഉണ്ടായവയെന്നും ഇവര്‍ വ്യക്തമാക്കുമോ?

`നിലവാരമുള്ള' വിമര്‍ശനം!

പി കെ മൊയ്‌തീന്‍ സുല്ലമി കുഴിപ്പുറം

ശബാബില്‍, പ്രവാചകന്റെ തിരുശേഷിപ്പുകളും ബര്‍ക്കത്തെടുക്കലും എന്ന ശീര്‍ഷകത്തില്‍ ഞാന്‍ ചില ലേഖനങ്ങള്‍ എഴുതിയിരുന്നു. അതിനോട്‌ പ്രതികരിച്ച്‌ അബ്‌ദുല്‍ഖാദിര്‍ കരുവമ്പൊയില്‍ അല്‍ഇസ്വ്‌ലാഹ്‌ മാസികയില്‍ ഒരു കുറിപ്പ്‌ എഴുതിയിരുന്നു. ഞാന്‍ ഉന്നയിച്ച വാദങ്ങളെക്കുറിച്ച്‌ മറുപടി പറയാതെ, പ്രമുഖ പണ്ഡിതരെ `മന്ദബുദ്ധി' എന്ന്‌ വിളിച്ച്‌ ആക്ഷേപിക്കുകയാണ്‌ അദ്ദേഹം. അത്‌ അദ്ദേഹത്തിന്റെ സംസ്‌കാരം. ആ `നിലവാര'ത്തിലുള്ള ഒരു മറുപടി എനിക്ക്‌ അസാധ്യമാണ്‌, ക്ഷമിക്കണം.

എന്റെ ലേഖനത്തെക്കുറിച്ച്‌ അദ്ദേഹം രേഖപ്പെടുത്തിയതില്‍ സത്യമായ കാര്യം ഇത്‌ മാത്രമാണ്‌: `നബി(സ)യുടെ മുടിയോടൊപ്പം അവിടുത്തെ മലവും മൂത്രവും ഉള്‍പ്പെടുത്തി.' ഞാന്‍ ശബാബില്‍ ഇങ്ങനെയൊരു ലേഖനം എഴുതാന്‍ കാരണം തേജസ്സ്‌ പത്രത്തില്‍ വന്ന ഒരു മുസ്‌ല്യാരുടെ കുറിപ്പാണ്‌. അത്‌ ഞാനെന്റെ ലേഖനത്തില്‍ പരാമര്‍ശിച്ചിരുന്നു. അതിപ്രകാരമാണ്‌: ``പ്രവാചകന്റെ മുടി, വിയര്‍പ്പ്‌, ഉമിനീര്‍, മല മൂത്രമാണെങ്കില്‍ പോലും പുണ്യമാക്കപ്പെട്ടതാണെന്ന്‌ സ്ഥിരപ്പെട്ട ഹദീസുകള്‍ കൊണ്ട്‌ വ്യക്തമായതാണ്‌.'' (2011 ഫെബ്രുവരി 26)

അന്ധവിശ്വാസത്തിലേക്കുള്ള പിന്‍വിളി : ഒരു രജതരേഖ


ഒരു പഴയ കഥയാണ്‌.

`രാജസദസ്സില്‍ ഒരു വസ്‌ത്രവ്യാപാരി വന്നു. അതീവ സുതാര്യമായി ഒരത്ഭുത വസ്‌ത്രം രാജസദസ്സിനു പരിചയപ്പെടുത്തി. രാജദൃഷ്‌ടിയില്‍ വസ്‌ത്രം പ്രത്യക്ഷപ്പെട്ടില്ല. എന്നാല്‍ വ്യാപാരിയുടെ വിവരണം തുടര്‍ന്നു. ചാരിത്ര്യശുദ്ധിയുള്ളവര്‍ക്കു മാത്രമേ ഈ വസ്‌ത്രം കാണുകയുള്ളൂ. വാചാലതയില്‍ ഭ്രമിച്ച രാജാവ്‌ ധര്‍മസങ്കടത്തില്‍. വസ്‌ത്രം യഥാര്‍ഥത്തില്‍ കാണുന്നില്ല. എന്നാല്‍ കാണുന്നില്ലെന്നു പറഞ്ഞാല്‍ തന്റെ ചാരിത്ര്യശുദ്ധിയില്‍ രാജസദസ്സ്‌ സംശയിക്കും. പിന്നെ വൈകിയില്ല. രാജാവ്‌ വസ്‌ത്രത്തെ പുകഴ്‌ത്താന്‍ തുടങ്ങി. ഒരു തുണി വിടര്‍ത്തിപ്പിടിക്കുന്നതു പോലെ കാണിച്ച വ്യാപാരി അത്‌ രാജാവിന്റെ `തൃക്കൈയിലേക്ക്‌' വച്ചുകൊടുത്തു. രാജാവ്‌ അത്‌ `സ്വീകരിച്ചു.' ഹൊ, എന്തുമാത്രം മനോഹരമാണീ വസ്‌ത്രം! രാജഭക്തിക്ക്‌ കോട്ടം തട്ടരുതല്ലോ. ചാരിത്ര്യശുദ്ധിയില്‍ സംശയിക്കപ്പെടുകയും ചെയ്യരുത്‌. രാജസദസ്സ്‌ ഒന്നടങ്കം വസ്‌ത്രം `കണ്ടു.' അതിന്റെ മനോഹാരിത `ആസ്വദിച്ചു.' അത്‌ നാടുനീളെ വര്‍ണിക്കാനും തുടങ്ങി.

കെ എം മൌലവിയും ചേകന്നൂരിയോ?!!!

ശൈത്വാൻ എന്നതിന് ബാക്ടീരിയ എന്നർത്ഥം നൽകിയെന്ന് അബ്ദുസ്സലാം സുല്ലമിക്കെതിരെ ഓരിയിടുന്നവർ കെ എം മൌലവി പതിറ്റാണ്ടുകൾക്ക് മുൻപ് അൽ‌മനാറിലെഴുതിയത് ഒന്ന് കാണുക..


വിസര്‍ജ്ജന നിയമം : അബ്ദുല്‍ ഹഖ് സുല്ലമി, ആമയൂര്‍

വിസർജ്ജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോഴുള്ള പ്രാർത്ഥനയിൽ ഖുബ്സ് ഖബാ‌ഇസ് എന്നതിന് ബാക്ടീരിയ എന്നർത്ഥം നൽകിയെന്ന് അബ്ദുസ്സലാം സുല്ലമിക്കെതിരെ ഓരിയിടുന്നവർ ഇതൊന്ന് കാണുക...



നബി(സ)ക്ക് മാരണം {സിഹ്ര്‍} ബാധിച്ചിട്ടില്ല : എം. എം അക്ബര്‍

നബി(സ)ക്ക് മാരണം ബാധിച്ച യാതൊരു ലക്ഷണവും ഉണ്ടായിട്ടില്ലെന്ന് എം. എം അക്ബര്‍ അദ്ധേഹത്തിന്റെ പുസ്തകത്തില്‍ (ഖുര്‍ആനിന്‍റെ മൌലികത) പറയുന്നത് കാണൂ...



വര്‍ത്തമാനത്തിന്റെ വര്‍ത്തമാനം

റിയാസ് മോന്‍ 

കോടമഞ്ഞിന്റെ ഇരുളിനെ വകഞ്ഞു മാറ്റി ദൂരെ നിന്ന് വരുന്ന പ്രത്യാശയുടെ പ്രകാശ കിരണം കാണാം. നമ്മുടെ മഹാനായ നേതാവ് വക്കം അബ്ദുല്‍ഖാദര്‍ മൗലവി കൊളുത്തി വെച്ച നവോഥാനത്തിന്റെ നക്ഷത്രശോഭയാണത്. വര്‍ത്തമാനം ദിനപത്രം ഒമ്പതാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. വക്കം അബ്ദുല്‍ഖാദര്‍ മൗലവിയുടെ സ്വദേശാഭിമാനി ദിനപത്രത്തിന് അന്നത്തെ ദീവാനായിരുന്ന രാജഗോപാലാചാരിയുടെ ശത്രുതാപരമായ നിലപാടുകള്‍ക്ക് മുന്നില്‍ പിടിച്ചു നില്ക്കാനായില്ല. നെറികേട് എന്തു തമ്പുരാന്‍ കാണിച്ചാലും കയ്യും കെട്ടി നോക്കിനില്ക്കില്ലെന്ന വക്കം മൗലവിയുടെ ധീരതക്ക് മുന്നില്‍ പതറിയവര്‍ ആ പത്രത്തെ തന്നെ ഇല്ലാതാക്കിയെന്നത് ചരിത്രമാണ്.
കഴിഞ്ഞ ഒമ്പത് വര്‍ഷമായി ചില ദീവാന്‍മാര്‍ നവോഥാന പ്രസ്ഥാനത്തിന്റെ അഭിമാനമായ വര്‍ത്തമാനത്തോടും ഏതാണ്ട് ഇതു പോലെയൊക്കെ ചെയ്തു. വക്കം മൗലവിയുടെ പിന്മുറക്കാര്‍ ചരിത്രത്തില്‍ വീണ്ടും അതേ അനുഭവങ്ങള്‍ ഏറ്റുവാങ്ങിയ പരീക്ഷണങ്ങളുടെ എട്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്.
വര്‍ത്തമാനം ദിനപത്രത്തിന്റെ വഴിയില്‍ മുള്ളൂ വിരിച്ചവരേ നിങ്ങള്‍ക്ക് നന്ദി.

യുക്തിരഹിതം, പ്രമാണവിരുദ്ധം ജിന്നുവാദങ്ങള്‍

പി കെ മൊയ്‌തീന്‍ സുല്ലമി

ഇസ്‌ലാമിക ദര്‍ശനങ്ങളെല്ലാം മനുഷ്യബുദ്ധിക്ക്‌ മനസ്സിലാക്കാന്‍ എളുപ്പമുള്ളതാണ്‌. ഊഹാപോഹങ്ങള്‍ക്കോ മെനഞ്ഞെടുത്ത കഥകള്‍ക്കോ യാതൊരു വിലയും കല്‌പിക്കാത്ത മതമാണ്‌ ഇസ്‌ലാം. എന്തുകൊണ്ടാണ്‌ മനുഷ്യര്‍ക്ക്‌ ഇണചേരാന്‍ മനുഷ്യരെ തന്നെ അല്ലാഹു സൃഷ്‌ടിച്ചുകൊടുത്തതെന്ന്‌ കഴിഞ്ഞ ലേഖനത്തില്‍ വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ ജിന്നില്‍ പെട്ട പുരുഷന്മാര്‍ മനുഷ്യസ്‌ത്രീകളുമായി ലൈംഗികബന്ധം സ്ഥാപിക്കുമെന്നും ജിന്നില്‍ മനുഷ്യര്‍ക്ക്‌ സന്താനങ്ങളുണ്ടാകുമെന്നുമുള്ള ശറഇന്നോ സാമാന്യബുദ്ധിക്കോ നിരക്കാത്ത ചില വാദങ്ങളുമായി മുജാഹിദു പ്രസ്ഥാനത്തിന്റെ പേരില്‍ ഈ അടുത്ത കാലത്ത്‌ ചിലര്‍ രംഗപ്രവേശനം ചെയ്‌തിരിക്കുകയാണല്ലോ?!
ഏതെങ്കിലും അനുഭവത്തിന്റെ വെളിച്ചത്തിലോ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലോ അല്ല ഈ വാദം. ഈ വാദത്തിന്റെ പിന്നിലുള്ളത്‌ ചില ഇസ്‌റാഈലീ കഥകളും ഊഹാപോഹങ്ങളും മാത്രമാണ്‌. മൂന്നുനാല്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ആറു മാസത്തോളം ചെമ്മാട്‌ പള്ളി മിമ്പര്‍ ജിന്ന്‌ കഥകള്‍ പറഞ്ഞ്‌ മലീമസമാക്കുകയും അക്കാരണത്താല്‍ മിമ്പര്‍ വിട്ടൊഴിയേണ്ട അവസ്ഥ വരികയും ചെയ്‌ത അതേ വ്യക്തി തന്നെയാണ്‌ ഇപ്പോഴും ഈ പ്രചാരണത്തിന്റെ മുമ്പില്‍ നടക്കുന്നത്‌. അദ്ദേഹം എ പി വിഭാഗം മുജാഹിദ്‌ വിഭാഗത്തിന്റെ പണ്ഡിതസഭയില്‍ വരികയും ജിന്ന്‌ വിഷയത്തില്‍ ഞാന്‍ മനസ്സിലാക്കിയതില്‍ ചില അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും അതെല്ലാം ഞാന്‍ പിന്‍വലിച്ചിരിക്കുന്നു എന്ന നിലയില്‍ ക്ഷമാപണം നടത്തുകയും ചെയ്‌തതിന്‌ ഈയുള്ളവന്‍ സാക്ഷിയാണ്‌.

ഹദീസുകള്‍ അടിസ്ഥാന തത്വങ്ങള്‍ക്ക്‌ എതിരാകുന്നതെങ്ങനെ?

എ അബ്‌ദുസ്സലാം സുല്ലമി

``ഹദീസില്‍ പറയുന്ന ആശയം ഉസൂലുകള്‍ക്ക്‌ (അടിസ്ഥാനതത്വങ്ങള്‍ക്ക്‌) എതിരാവാതിരിക്കുക എന്ന്‌ ഹദീസ്‌ പണ്ഡിതന്മാര്‍ ഹദീസ്‌ സ്ഥിരീകരിക്കാന്‍ നിര്‍ബന്ധമായി പറഞ്ഞതിന്റെ വിവക്ഷ ബുഖാരി, തിര്‍മിദി, അബൂദാവൂദ്‌ പോലെയുള്ള പ്രസിദ്ധമായ ഹദീസുഗ്രന്ഥങ്ങളില്‍ ആ ഹദീസ്‌ നിവേദനം ചെയ്യാതിരിക്കുക എന്നതു മാത്രമാണ്‌. (കെ കെ സകരിയ്യ സ്വലാഹിയുടെ വാദം)

ഈ വാദം വിവരമില്ലായ്‌മയുടെ പ്രകടനമാണ്‌. ഇദ്ദേഹം തന്നെ ഈ വാദത്തെ തകര്‍ക്കുന്നുണ്ട്‌. ഇസ്‌ലാം അനുവദിച്ച കാര്യങ്ങള്‍ അല്ലാഹുവിന്‌ കോപകരമാവുകയില്ലെന്ന ഒരു അടിസ്ഥാനതത്വം (ഉസ്വൂല്‍) ഇദ്ദേഹം സ്വയം പടച്ചുണ്ടാക്കി. അല്ലാഹു അനുവദിച്ച കാര്യങ്ങളില്‍ അവന്‌ ഏറ്റവും കോപകരമായത്‌ ത്വലാഖാണെന്ന്‌ പറയുന്ന സ്വഹീഹായ ഹദീസിനെ ഇദ്ദേഹം ദുര്‍ബലമാക്കുന്നു. ഈ ഹദീസിന്റെ ഒരു പരമ്പര സ്വഹീഹാണെന്ന്‌ ഇദ്ദേഹം തന്നെ എഴുതുകയും ചെയ്യുന്നു (അല്‍മനാര്‍ മാസിക -2005 ഫെബ്രുവരി, പേജ്‌ 10).
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews