ഖുര്‍ആനിനെ രണ്ടാം പ്രമാണമാക്കണമോ?

പി കെ മൊയ്‌തീന്‍ സുല്ലമി 

ഇസ്‌ലാമിന്റെ ഒന്നാമത്തെ പ്രമാണം ഖുര്‍ആനാണ്‌ എന്നു പറയേണ്ടതിനു പകരം ഖുര്‍ആനും സുന്നത്തുമാണ്‌ എന്ന്‌ സമര്‍ഥിക്കാന്‍ ചിലര്‍ മുതിരുന്നുണ്ട്‌. അല്ലാഹു എന്നു പറഞ്ഞാല്‍ അല്ലാഹു മാത്രമല്ല അല്ലാഹുവും റസൂലും കൂടിയതാണ്‌ എന്ന്‌ പറയുംപോലെ. ഈ വാദത്തിനു പിന്നില്‍ ഇവര്‍ക്ക്‌ ചില ഗൂഢലക്ഷ്യങ്ങളുണ്ട്‌. അതായത്‌, ഖുര്‍ആനിന്‌ വിരുദ്ധമായ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇവര്‍ക്ക്‌ സ്ഥാപിച്ചെടുക്കേണ്ടതുണ്ട്‌. അവ സ്ഥാപിക്കണമെങ്കില്‍ ഒന്നാം പ്രമാണമായ വിശുദ്ധ ഖുര്‍ആനിനെ അതിന്റെ സ്ഥാനത്തു നിന്നും മാറ്റി നിര്‍ത്തേണ്ടതുണ്ട്‌.

 ഇസ്‌ലാമിന്റെ പ്രമാണങ്ങള്‍ നാലാണെന്ന വിഷയത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ തര്‍ക്കമില്ല. ഖുര്‍ആന്‍, സുന്നത്ത്‌, ഇജ്‌മാഅ്‌, ഖിയാസ്‌ എന്നിവയാണവ. മദ്‌ഹബുകള്‍ അനുസരിച്ചു ജീവിക്കുന്നവരും നാട്ടാചാരം അടിസ്ഥാനപ്പെടുത്തി കര്‍മങ്ങള്‍ അനുഷ്‌ഠിക്കുന്നവരുമെല്ലാം പ്രമാണങ്ങളായി അംഗീകരിക്കുന്നത്‌ ഇവയാണ്‌. ഈ പ്രമാണങ്ങള്‍ക്ക്‌ ദീനില്‍ ഒരേ സ്ഥാനമാണോ ഉള്ളത്‌? ഒരിക്കലുമില്ല. ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനമാണെങ്കില്‍ സുന്നത്ത്‌ എന്നത്‌ നബി(സ)യുടെ വാക്കുകളും പ്രവര്‍ത്തനങ്ങളും അംഗീകാരങ്ങളുമാണ്‌. അല്ലാഹുവിനും റസൂലിനും തുല്യസ്ഥാനങ്ങള്‍ ഇല്ലാത്തതു പോലെ ഖുര്‍ആനിനും സുന്നത്തിനും തുല്യസ്ഥാനങ്ങളല്ല ഉള്ളത്‌.

നവയാഥാസ്ഥിതികര്‍ വീണ്ടും തൗഹീദിനെതിരെ-2

എ അബ്‌ദുസ്സലാം സുല്ലമി 

 മലക്കുകളുടെയും ജിന്നുകളുടെയും കഴിവുകളായി നവയാഥാസ്ഥിതിക മുജാഹിദുകള്‍ അവകാശപ്പെടുന്ന വാദങ്ങള്‍ക്കുള്ള മറുപടി. കഴിഞ്ഞ ലക്കം തുടര്‍ച്ച:

നവയാഥാസ്ഥിതികര്‍ വീണ്ടും തൗഹീദിനെതിരെ

എ അബ്‌ദുസ്സലാം സുല്ലമി 

 മലക്കുകളുടെയും ജിന്നുകളുടെയും കഴിവില്‍പെട്ടത്‌ അവരോട്‌ ചോദിക്കല്‍ പ്രാര്‍ഥനയോ അദൃശ്യവും അഭൗതികവുമായ മാര്‍ഗത്തിലൂടെയുള്ള സഹായതേട്ടമോ അല്ല. കാര്യകാരണബന്ധത്തിന്‌ അതീതവുമല്ല. ശിര്‍ക്കുമല്ല. സൃഷ്‌ടികളുടെ കഴിവുകള്‍ക്കതീതമായ കാര്യങ്ങളിലുള്ള അപേക്ഷ എന്ന്‌ പറയുന്നതില്‍ മനുഷ്യര്‍ മാത്രമല്ല ജിന്നുകളും മലക്കുകളും അടക്കമുള്ള സകല സൃഷ്‌ടികളുടെയും കഴിവുകള്‍ ഉള്‍പ്പെടും. (അല്‍ഇസ്വ്‌ലാഹ്‌ -2012 മാര്‍ച്ച്‌, പേജ്‌ 35-40) പ്രാര്‍ഥനയ്‌ക്ക്‌ നിര്‍വചനം പറഞ്ഞ സന്ദര്‍ഭത്തിലും അല്ലാത്ത സന്ദര്‍ഭത്തിലും സൃഷ്‌ടികളുടെ കഴിവുകള്‍ക്ക്‌ അതീതമായത്‌ അവരോട്‌ ചോദിക്കല്‍ ശിര്‍ക്കാണെന്ന്‌ പൂര്‍വീകരായ മുജാഹിദ്‌ പണ്ഡിതന്മാരും അല്ലാത്തവരും എഴുതിയിട്ടുണ്ടാവും.

നമുക്ക്‌ ഇവരോട്‌ ചോദിക്കാനുള്ളത്‌ അപ്രകാരം എഴുതിയ മുജാഹിദ്‌ പണ്ഡിതന്മാരില്‍ ആരാണ്‌ ജിന്നുകളുടെയും മലക്കുകളുടെയും കഴിവില്‍പെട്ടത്‌ ചോദിക്കല്‍ പ്രാര്‍ഥനയോ ശിര്‍ക്കോ അദൃശ്യവും അഭൗതികവുമായ മാര്‍ഗത്തിലൂടെയുള്ള സഹായതേട്ടമോ അല്ലെന്ന്‌ എഴുതുകയും പ്രസംഗിക്കുകയും ചെയ്‌തത്‌? ഏത്‌ പണ്ഡിതനാണ്‌ ഇപ്രകാരം എഴുതിയത്‌? നവയാഥാസ്ഥിതികരില്‍ ജിന്ന്‌ മുജാഹിദുകളുടെ ജല്‍പനവും ശിര്‍ക്കും കുഫ്‌റും നിറഞ്ഞ വാദവുമാണിത്‌. മലക്കുകളുടെയും ജിന്നുകളുടെയും കഴിവുകളായി ഇവര്‍ എഴുതിയത്‌ താഴെ വിവരിക്കുന്നു.

ആഇശ(റ)യുടെ ധാരണപ്പിശകും മരണപ്പെട്ടവരുടെ കേള്‍വിശക്തിയും

എ അബ്‌ദുസ്സലാം സുല്ലമി 

ഖുബൂരികള്‍ എഴുതുന്നു: ``കേള്‍ക്കുന്നു എന്ന പദമുള്‍ക്കൊള്ളുന്ന ഇബ്‌നു ഉമര്‍(റ)ന്റേതല്ലാത്ത ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ കാണുന്നുവെന്നതാണ്‌ ആഇശ(റ)യുടേത്‌ ധാരണപ്പിശകാണെന്ന്‌ പണ്ഡിത ഭൂരിപക്ഷം വിധിക്കാന്‍ കാരണം (സുന്നിവോയ്‌സ്‌ 2012 മാര്‍ച്ച്‌ 1-15, പേജ്‌ 25, ആഇശ (റ)യും മരണാനന്തര കേള്‍വിയും). ``മഹതി അങ്ങനെ ധരിച്ചതാണ്‌. മഹാഭൂരിപക്ഷം സ്വഹാബത്തും ഉലമാക്കളും അഭിപ്രായപ്പെട്ടതിന്‌ വിരുദ്ധമാണ്‌ ആഇശ(റ)യുടെ നിലപാടിന്റെ പ്രത്യക്ഷ രൂപം. അതിനാല്‍ ഭൂരിപക്ഷാഭിപ്രായത്തെ സ്വീകരിക്കുകയാണ്‌ വേണ്ടത്‌ (അതേ പുസ്‌തകം, പേജ്‌ 24). 

ആദ്യമായി ഹദീസുകളുടെ പൂര്‍ണരൂപങ്ങള്‍ താഴെ വിവരിക്കുന്നു:

നാക്കിലും നോക്കിലും ദുശ്ശകുനങ്ങള്‍!

 പി കെ മൊയ്‌തീന്‍ സുല്ലമി

ഒരാളുടെ നോട്ടം കാരണം മറ്റൊരാളുടെ വിലപിടിച്ച വസ്‌തു നശിക്കുമെന്നോ നാക്കുകൊണ്ടുള്ള ശാപം കാരണം മറ്റൊരാളുടെ വസ്‌തുവിന്‌ കേടുപാടുകള്‍ സംഭവിക്കുമെന്നോ വിശ്വസിച്ചുപോരുന്നവരാണ്‌ വിവിധ മതങ്ങളില്‍ പെട്ട ബഹുഭൂരിപക്ഷം അന്ധവിശ്വാസികളും. ഇത്തരം കാര്യങ്ങള്‍ വിശുദ്ധ ഖുര്‍ആനിനും സാമാന്യബുദ്ധിക്കും അനുഭവ സത്യങ്ങള്‍ക്കും വിരുദ്ധമാണ്‌. നോട്ടം കാരണത്താല്‍ സംഭവിക്കുന്ന നാശത്തിന്ന്‌ `കണ്ണേറ്‌' എന്നും നാക്കുകൊണ്ടുള്ള നാശത്തിന്‌ `പിരാക്ക്‌' എന്നും പറയപ്പെടുന്നു.


അല്ലാഹു ഈ ലോകത്തുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും നടപ്പില്‍ വരുത്തുന്നതും രണ്ടു വിധത്തിലാണ്‌. 

ഒന്ന്‌: മനുഷ്യരടക്കമുള്ള സൃഷ്‌ടികള്‍ മുഖേന. ഉദാഹണത്തിന്‌ ഒരാളുടെ കയ്യാല്‍ മറ്റൊരാള്‍ വധിക്കപ്പെടുന്നു. അതുപോലെ ഒരാളുടെ കയ്യാല്‍ മറ്റൊരാള്‍ അപകടത്തില്‍ നിന്നും രക്ഷപ്പെടുന്നു. ഇവ രണ്ടും സംഭവിക്കുന്നത്‌ ദൃശ്യമായ നിലയിലും കാര്യകാരണ ബന്ധങ്ങള്‍ക്ക്‌ അധീനവുമായിട്ടാണ്‌.

രണ്ട്‌: അല്ലാഹു നേരിട്ട്‌ നടപ്പില്‍ വരുത്തുന്ന കാര്യങ്ങള്‍. മഴ പെയ്യാന്‍ സാധ്യതയില്ലാത്ത സന്ദര്‍ഭങ്ങളില്‍ മഴ നല്‌കി അനുഗ്രഹിക്കുന്നതും നാം വിചാരിക്കാത്ത വിധം മഴ വര്‍ഷിച്ച്‌ നാശം സംഭവിക്കുന്നതും സര്‍വ സാധാരണമാണ്‌.
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews