മുതവാതിറായ ഹദീസുകളും ജിന്നുവാദികളും


എ അബ്‌ദുസ്സലാം സുല്ലമി


മുതവാതിറായ ഹദീസുകളെപ്പറ്റി നവയാഥാസ്ഥിതികര്‍ എഴുതിവിട്ട കാര്യങ്ങള്‍ ശ്രദ്ധിക്കുക:


``ആരെങ്കിലും തന്റെ ലിംഗം സ്‌പര്‍ശിച്ചാല്‍ അവര്‍ വുളു ചെയ്യട്ടെ എന്ന ഇരുപതോളം സ്വഹാബിമാര്‍ നിവേദനം ചെയ്‌ത ഹദീസിനെ ഇമാം സ്വഖാവി മുതവാതിറിന്റെ ഗണത്തില്‍ പെടുത്തിയിട്ടുണ്ട്‌ (ഫത്‌ഹുല്‍ മുഈസ്‌ 4117). സ്വലാത്തുല്‍ വുസ്‌ത്വ എന്നത്‌ അസ്‌റാണ്‌, ജുമുഅ ദിവസം കുളിക്കല്‍, ഇമാം മഹ്‌ദിയുടെ ആഗമനവുമായി ബന്ധപ്പെട്ട ഹദീസുകള്‍, ദജ്ജാലിന്റെ ഹദീസ്‌, ചന്ദ്രന്‍ പിളര്‍ന്ന സംഭവം വിവരിക്കുന്ന ഹദീസുകള്‍, മൂന്ന്‌ ഉത്തമ തലമുറകളെ കുറിച്ച്‌ പറയുന്ന ഹദീസ്‌ തുടങ്ങിയവയെല്ലാം പണ്ഡിതന്മാര്‍ മുതവാതിറാണെന്ന്‌ പറഞ്ഞ കൂട്ടത്തില്‍ പെട്ടവയാണ്‌. മുതവാതിറായ ഹദീസുകള്‍ അംഗുലി പരിമിതമല്ല എന്നുള്ളതിന്‌ ഈ ഗ്രന്ഥങ്ങള്‍ തന്നെ മതിയായ തെളിവാണ്‌.മുതവാതിറായ ഹദീസുകളില്‍ വന്ന കാര്യങ്ങളെ നിഷേധിക്കുന്നവന്‍ കാഫിറാണ്‌ എന്ന കാര്യത്തില്‍ മുസ്‌ലിം ലോകത്ത്‌ അഭിപ്രായ ഭിന്നതയില്ല'' (ഇസ്വ്‌ലാഹി മാസിക, ഫെബ്രുവരി 2012, പേജ്‌ 50, അബ്‌ദുല്‍ മലിക്‌ മൊറയൂര്‍ മുതവാതിറായ ഹദീസ്‌).


എന്നാല്‍ ഇതേക്കുറിച്ച്‌ അവര്‍ തന്നെ പറയട്ടെ: `ഹദീസുകള്‍ പ്രധാനമായും രണ്ടു വിഭാഗമാണ്‌ (1) മുതവാതിര്‍, (2) ആഹാദ്‌. അനേകം പരമ്പരകളിലൂടെ കളവില്‍ യോജിക്കല്‍ സാധ്യതയില്ലാത്തത്ര എണ്ണം റിപ്പോര്‍ട്ടര്‍മാരിലൂടെ ഉദ്ധരിക്കപ്പെടുന്നവയാണ്‌ `മുതവാതിര്‍' എന്നറിയപ്പെടുന്നത്‌. വളരെ തുച്ഛം ഹദീസുകള്‍ മാത്രമേ `മുതവാതിര്‍' എന്ന ഗണത്തില്‍ ഉള്‍പ്പെടുന്നുള്ളൂ. ഇതല്ലാത്ത മറ്റെല്ലാ ഹദീസുകള്‍ക്കും പറയുന്ന പേരാണ്‌ ആഹാദുകള്‍ എന്നത്‌ (സോവനീര്‍, മുജാഹിദ്‌ സംസ്ഥാന സമ്മേളനം 2002 എറണാകുളം, മന്‍ഹജ്‌ നിഷേധികളുടെ ഹദീസ്‌ നിഷേധം: കെ കെ സകരിയ്യാ സ്വലാഹി, പേജ്‌ 251, ഖണ്ഡിക: 3, വരികള്‍ 17-13 വരെ) `മുതവാതിറായ ഹദീസുകള്‍ അംഗുലി പരിമിതമല്ല' എന്ന്‌ എഴുതിയ ആളോ `വളരെ തുച്ഛ'മാണ്‌ എന്ന്‌ എഴുതിയ ആളോ ഒരാള്‍ ഹദീസിന്റെ പേരില്‍ വ്യാജം എഴുതിയിട്ടുണ്ടെന്ന്‌ വ്യക്തമാണ്‌. ആരാണ്‌ എഴുതിയതെന്ന്‌ ഇവരുടെ കെ ജെ യു തീരുമാനമെടുക്കുമെന്ന്‌ പ്രതീക്ഷിക്കാം.

മുആദിന്റെ(റ) ഹദീസും നവയാഥാസ്ഥിതികരുടെ വാദവും


എ അബ്‌ദുസ്സലാം സുല്ലമി

ഇസ്‌ലാമികമായ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനുള്ള പ്രമാണങ്ങളില്‍ ഒന്നാം സ്ഥാനത്ത്‌ നില്‌ക്കുന്നത്‌ വിശുദ്ധ ഖുര്‍ആനും തുടര്‍ന്നുള്ള സ്ഥാനത്ത്‌ നബിചര്യയുമാണെന്ന്‌ വ്യക്തമാക്കുന്നതിന്‌ ഇസ്വ്‌ലാഹി പണ്ഡിതന്മാര്‍ സ്റ്റേജിലും പേജിലും നിരന്തരമായി ഉന്നയിച്ചുകൊണ്ടിരുന്ന മുആദി(റ)ന്റെ ഹദീസിനെ സംബന്ധിച്ച്‌ നവയാഥാസ്ഥിതികന്മാര്‍ ഇപ്പോള്‍ വാദിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ നിജസ്ഥിതിയിലേക്കുള്ള ഒരു എത്തിനോട്ടമാണ്‌ ഈ ലേഖനത്തിന്റെ താല്‌പര്യം. അവര്‍ എഴുതുന്നത്‌ കാണുക:

``സാധാരണയായി മുആദിന്റെ (റ) ഹദീസാണ്‌ ഈ വിഷയത്തില്‍ തെളിവായി ഉദ്ധരിക്കപ്പെടാറുള്ളത.്‌ ഈ ഹദീസാവട്ടെ മുന്‍കര്‍ ആയ ദുര്‍ബലമായ ഹദീസാണ്‌ (സില്‍സിലത്തുദ്വഈഫ 2:28)'' (ഇസ്വ്‌ലാഹ്‌ മാസിക -2011 ഡിസംബര്‍, പേജ്‌ 48).

പ്രസിദ്ധമായ ഈ ഹദീസിനെ ദുര്‍ബലമാക്കാനുള്ള ഉദ്ദേശ്യം ഇവര്‍ തന്നെ തുടര്‍ന്ന്‌ വിവരിക്കുന്നതു കാണുക: ``സൂക്ഷ്‌മമായി കാര്യങ്ങള്‍ അപഗ്രഥിച്ചാല്‍ വ്യക്തമാവുന്ന സംഗതി ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനം ഖുര്‍ആനും സുന്നത്തും ആണെന്നും തെളിവുകള്‍ സ്വീകരിക്കുന്നതില്‍ ഒന്നു മറ്റൊന്നിന്റെ മേലെ അല്ലെന്നും ഒന്നില്‍ പറഞ്ഞ വിധിവിലക്കുകള്‍ക്ക്‌ മറ്റേതിലുള്ളതിനേക്കാള്‍ മഹത്വമോ കുറവോ ഇല്ലെന്നും രണ്ടിലും പറഞ്ഞ വിഷയങ്ങള്‍ ഒരുപോലെ കണ്ടുതന്നെ സ്വീകരിക്കണമെന്നുമാണ്‌.'' (പേജ്‌ 43)

പര്‍ദ ധരിക്കലും ഖുബൂരികളുടെ വാദവും

എ അബ്‌ദുസ്സലാം സുല്ലമി

``ഉമറിനെ(റ) ഹുജ്‌റത്തുശ്ശരീഫയില്‍ ഖബറടക്കം ചെയ്‌തതിനുശേഷം അങ്ങോട്ടു കടക്കുമ്പോള്‍ അവര്‍ നിഷ്‌കര്‍ഷയോടെ പര്‍ദയാചരിച്ചിരുന്നു.'' ``മരിച്ചവരുടെ മുമ്പാകെ പര്‍ദ ആചരിക്കണമെന്ന്‌ ശരീഅത്ത്‌ നിയമമില്ല. പക്ഷേ, ഉമര്‍(റ) മറവുചെയ്യപ്പെട്ട ശേഷം പര്‍ദ കൂടാതെ അവിടെ അവര്‍ പ്രവേശിച്ചില്ല. ഉമര്‍(റ) കാണുമെന്ന ലജ്ജയായിരുന്നു ഇതു ചെയ്യാന്‍ കാരണമെന്ന്‌ മഹതി പറയുകയുണ്ടായി.'' (സുന്നിവോയ്‌സ്‌ -2012 മാര്‍ച്ച്‌ 1-15, പേജ്‌ 27) ``മരിച്ചവരുടെ മുമ്പാകെ പര്‍ദ ആചരിക്കണമെന്ന്‌ ശരീഅത്ത്‌ നിയമമില്ല. പക്ഷേ, ഉമര്‍(റ) മറവുചെയ്യപ്പെട്ട ശേഷം പര്‍ദ കൂടാതെ അവിടെ അവര്‍ പ്രവേശിച്ചില്ല. ഉമര്‍(റ) കാണുമെന്ന ലജ്ജയായിരുന്നു ഇതു ചെയ്യാന്‍ കാരണമെന്ന്‌ മഹതി പറയുകയുണ്ടായി.'' (സുന്നിവോയ്‌സ്‌ -2012 മാര്‍ച്ച്‌ 1-15, പേജ്‌ 27)

 ഖുബൂരികളുടെ ഈ തെളിവിന്‌ കെ കെ സക്കരിയ സ്വലാഹി വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അല്‍ഇസ്വ്‌ലാഹ്‌ മാസികയില്‍ എഴുതിയ മറുപടി വായനക്കാര്‍ സശ്രദ്ധം വായിക്കുക:
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews